Home Blog Page 10

അയോധ്യ വിധി: നീതിപീഠം നാളെയോട് സംവദിക്കുമ്പോൾ

BabriMasjid

ഒരു പക്ഷേ സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ തീർപ്പാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വസ്തു തർക്കമായിരുന്നു അയോദ്ധ്യയിലേത്. 1528-ൽ ബാബർ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം മിർ ബാഖി നിർമിച്ചു എന്നു പറയപ്പെടുന്ന ബാബ്‌റി മസ്ജിദും  അതിനോട്  ചേർന്നുള്ള   വർഷങ്ങൾ ആയി ഹൈന്ദവർ  കൈവശം വച്ച് ആരാധിക്കുന്ന രാം ചബൂത്രയും സീത രസോയിയും  എല്ലാം ഉൾപ്പെടുന്ന ഭൂമി സംബന്ധിച്ചായിരുന്നു കേസ്. അതിന്റെ പരിധിയിൽ വരുന്ന 2.77 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥതയെക്കുറിച്ചാണ് ഇപ്പോൾ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടുള്ളത്. 

കേസ് 1992-ൽ ആരംഭിച്ചതല്ല എന്ന് പ്രത്യേകം ഓർക്കണം. അതിവൈകാരികമായ പ്രതികരണങ്ങൾ വരുന്നത് 1992-ലെ ഭീകരമായ ആൾക്കൂട്ട അതിക്രമവുമായി ഇതിനെ ചേർത്തു വായിക്കുമ്പോഴാണ്. മസ്ജിദ് ഉൾപ്പെടുന്ന, 1856-57-ൽ ബ്രിട്ടീഷുകാർ നിർമിച്ച മതിലിനുള്ളിൽ പ്രവേശിക്കാനും കേന്ദ്ര മിനാരത്തിന് കീഴെ ‘രാമജന്മഭൂമി’യിൽ ആരാധന നടത്താനുള്ള അവകാശത്തിനായി ഗോപാൽ സിംഗ് വിശാരദ് 1950-ൽ ഫൈസാബാദ് സിവിൽ കോടതിയിൽ നൽകിയ ഹർജിയോടെ ആരംഭിച്ച നിയമ വ്യവഹാരങ്ങൾക്കാണ് ഇപ്പോൾ തീരുമായിട്ടുള്ളത്. ഒരു തരത്തിലും ഈ വിധി 1992-ലെ സംഭവങ്ങൾക്കുള്ള ന്യായീകരണമാകുന്നില്ല. ബാബരി പള്ളി നിർമിച്ച 1528 മുതലുള്ള ചരിത്രം, 1857-ൽ അവധ് ബ്രിട്ടീഷുകാർക്ക് കീഴിലായതിന് ശേഷമുള്ള നിയമയുദ്ധങ്ങൾ, മതം, വിശ്വാസം അങ്ങനെ കോടതിയ്ക്ക് തീരുമാനമെടുക്കുക അസാധ്യമായ കാര്യങ്ങളുൾപ്പടെ എണ്ണിയാലൊടുങ്ങാത്ത സങ്കീർണതകൾ ഉണ്ടായിരുന്നു കോടതിയ്ക്ക് മുന്നിൽ. ഗണിതശാസ്ത്രത്തിൽ എന്നതുപോലെ കൃത്യമായ ശരി-തെറ്റുകൾ നിർണയിക്കുക അസാധ്യമായ ഇടങ്ങളിലൂടെയാണ് ന്യായാധിപർ സഞ്ചരിച്ചിട്ടുണ്ടാവുക. അതുകൊണ്ടു തന്നെ കേവലം നിയമാക്ഷരങ്ങൾക്ക് അപ്പുറം ‘നീതി, തുല്യത, മനസാക്ഷി’ എന്ന നിയമതത്വം പിൻപറ്റുന്നതാണ് അയോധ്യവിധിയുടെ രീതിശാസ്ത്രം. കുറെയധികം പരിഗണനകൾ വച്ചുകൊണ്ടാണ് വിധിയെഴുതിയിരിക്കുന്നത് എന്നു മനസിലാക്കാം. 

1. ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതി.

2. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ദൈവശാസ്ത്രപരമായ വിശകലനത്തിലൂടെ അഭിപ്രായം പറയേണ്ടകാര്യം സുപ്രീംകോടതിക്കില്ല. വിശ്വാസങ്ങളുടെ പ്രത്യക്ഷ രൂപങ്ങളെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമാണ് പ്രായോഗികം.

3. വിശ്വാസങ്ങളുടെയും മിത്തുകളുടെയും അടിസ്ഥാനത്തിലല്ല കോടതി വ്യവഹാരങ്ങൾ തീർപ്പാക്കേണ്ടത്, നിയമവും നിയമ തത്വങ്ങളുമാകണം പരിഗണനാ വിഷയങ്ങൾ.

4. മൂന്നോ നാലോ ഭരണവ്യവസ്ഥകളുടെയും നിയമ സംവിധാനങ്ങളിലൂടെയും കടന്നു പോയ തർക്കമാണിത്. രണ്ടു പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മിൽ നിയമപരമായ ഒരു നൈരന്തര്യം ഭരണഘടനാപരമായി നിലനിൽക്കുന്നുണ്ട്.

5. അതുകൊണ്ടുതന്നെ തർക്കസ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നോ, അത് തകർക്കപ്പെട്ടതാണോ എന്നത് കേസിന്റെ പരിഗണനാ വിഷയം ആകാൻ പാടില്ല. അത് കോടതിയ്ക്ക് തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് 1992-ലെ പ്രസിഡൻഷ്യൽ റഫറൻസിന് മറുപടിയായി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

6. ഇത് ബാബ്‌റി പള്ളി തകർത്തതുമായി ബന്ധപ്പെട്ടു നില നിൽക്കുന്ന ക്രിമിനൽ കേസിനെ ബാധിക്കരുത്. പള്ളി തകർത്തതും 1949-ൽ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചു പള്ളി മലിനപ്പെടുത്തിയതും വലിയ നിയമദ്ധ്വംസനമാണെന്ന് വിധിയിൽ ഉണ്ട്.

7. വസ്തുതർക്കം പള്ളിയെ സംബന്ധിച്ചു മാത്രമല്ല. ജന്മസ്ഥാൻ മസ്ജിദ് ഉൾപ്പെടുന്ന ചുറ്റും ഹൈന്ദവരാധനമാത്രം നടന്നിരുന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ലാത്ത രാം ചബൂത്രയും മറ്റും ഉൾപ്പെടുന്ന ഭൂമിയും എല്ലാം ചേർന്ന 2.77 ഏക്കർ ഭൂമിയെ സംബന്ധിച്ചുള്ളതാണ്.
8. തർക്ക ഭൂമിയിൽ 1857-ൽ ബ്രിട്ടീഷുകാർ നിർമിച്ച മതിലിനു വെളിയിലുള്ള പ്രദേശം ഹൈന്ദവർ വച്ച് ആരാധിച്ചിരുന്നതാണെന്നത് വ്യക്തമാണ്.

 9. ബാബ്‌റി പള്ളി അവിടെ നിലനിന്നിരുന്നുവെന്നും 1857 മുതലെങ്കിലും മുസ്ലീങ്ങൾ അവിടെ ആരാധന നടത്തിയിരുന്നുവെന്നതും നിസ്തർക്കമാണ്. അതുകൊണ്ടു തന്നെ ഏതു തീരുമാനമെടുക്കുമ്പോഴും മനസാക്ഷിയുടെയും തുല്യനീതിയുടെയും വിഷയം ഉയർന്നുവരും. ആർട്ടിക്കിൾ 142 അനുവദിക്കുന്ന പ്രത്യേക അധികാരം സുപ്രീം കോടതി വിനിയോഗിക്കുന്നത് ഈ ഒരു പരിഗണനയിലാണ്.
10 . ഇവിടെ സുന്നി വഖഫ് ബോർഡും രാമവിഗ്രഹത്തിനുവേണ്ടി അടുത്ത ‘അടുത്ത സുഹൃത്തും’ നൽകിയ ഉടമസ്ഥാവകാശ ഹർജികളാണ് നിലവിലുള്ളത്. ഒരു ഭാഗം വയ്പ്പിനുള്ള അപേക്ഷയല്ല കോടതിക്ക് മുൻപാകെ വന്നിട്ടുള്ളത്. ഒരു സിവിൽ കേസിൽ വാദികൾ ആവശ്യപ്പെടാത്ത ഒരു തീർപ്പ് അനുവദിക്കാൻ കോടതിയ്ക്ക് കഴിയില്ല.    ഗവൺമെന്റാണെങ്കിൽ ഈ ഭൂമിയിൽ യാതൊരുവിധ അവകാശ വാദവും ഉന്നയിക്കാൻ താത്പര്യപ്പെടുന്നില്ല എന്ന് അറിയിച്ചിരുന്നു.

11 . ഇനിയൊരിക്കലും ഒരു ആരാധനാലായങ്ങളുടെയും നിലവിലുള്ള പദവി ചോദ്യം ചെയ്യപ്പെടാൻ ഈ വിധി കാരണമാകരുത്. അതുകൊണ്ടാണ് 1992-ലെ Places of Worship Act -നെക്കുറിച്ചുള്ള വിശദമായ പരാമർശം വിധിയിൽ ഇടം പിടിച്ചത്.  ആരാധനാലയങ്ങളുടെ 1947 – ലെ പദവിയിൽ മാറ്റം വരുത്തരുത് എന്നും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കേസുകൾ ഒന്നും നിലനിൽക്കില്ല എന്നുമാണ് ആരാധനാലയ നിയമത്തിന്റെ രത്നച്ചുരുക്കം. എന്നാൽ അയോദ്ധ്യ കേസ് നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. 

12 . ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘര്ഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ. അതിന് ഒരു അന്തിമ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. 

ഇത്രയും കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് അതിനുതകുന്ന ഒരു ന്യായവ്യവഹാരത്തിന്റെ രീതീശാസ്ത്രത്തിന് രൂപം നൽകുകയാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്. അതിൽ പൂർണമായ ശരിതെറ്റുകൾ ഇല്ല. കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയുന്ന കാൽപ്പനിക സങ്കൽപ്പങ്ങൾക്ക് ഇടവുമില്ല. ശബരിമല കേസിലെ ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ വിധിന്യായം പോലെ ചരിത്രപരമായ മേന്മയുണ്ട് എന്നല്ല. ഈ കേസിൽ സാധ്യമാകുമായിരുന്ന നല്ലൊരു വിധി എന്നാണ് പ്രാഥമിക പരിശോധനയിൽ തോന്നിയത്. വിധിയിൽ എഴുതിയ ആളിന്റെ പേരില്ല എന്ന അസാധാരണത്വം മാറ്റി നിർത്തിയാൽ ആധാർ കേസിലൊക്കെ സംഭവിച്ചതുപോലെ ഒരു അലസമായ ഒരു വിധിയല്ല അയോധ്യകേസിൽ ഉണ്ടായിട്ടുള്ളത്. വളരെ അവധാനതയോടെ വന്നിട്ടുള്ള വിധി പ്രസ്താവമാണിത്. ഒരു വിയോജനക്കുറിപ്പ് പോലും ഉണ്ടായിരുന്നില്ല എന്നത് യാദൃശ്ചികതയുമല്ല. 

എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദുചെയ്തു?
തർക്കസ്ഥലത്തെ മൂന്നായി തിരിച്ചുകൊണ്ടുള്ള ഒത്തു തീർപ്പു സാധ്യത ആരായുന്ന തരത്തിലായിരുന്നു അലഹബാദ് ഹൈക്കോടതി വിധി. എന്നാൽ ഒരു സിവിൽ തർക്കത്തിൽ കക്ഷികൾ ഉന്നയിക്കാത്ത തീർപ്പുകൾ അനുവദിക്കുക അസാധ്യമാണ് എന്ന് സുപ്രീംകോടതി വിലയിരുത്തി.  മാത്രമല്ല, നിർമോഹി അഖാരയുടെയും സുന്നി വഖഫ് ബോർഡിന്റെയും ഹർജികൾ ലിമിറ്ററേഷൻ ആക്ട് പ്രകാരം സമയപരിധി കഴിഞ്ഞാണ് ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കണ്ട് തള്ളിയിരുന്നു. എന്നിട്ടും അന്തിമ വിധിയിൽ ഇവർക്കും സ്ഥലം അനുവദിച്ചിരിക്കുന്നു. ഇത് നിയമപരമായി സാധിക്കുകയില്ല.

എന്തുകൊണ്ട് സുന്നി വഖഫ് ബോർഡിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല?
ഒരു വസ്തുതർക്കത്തിൽ കക്ഷികൾ ഉന്നയിച്ചിരിക്കുന്ന വാദങ്ങൾ ആണ് കോടതി പരിഗണിക്കുക. വഖഫ് ബോർഡിന്റെ ആദ്യ ആവശ്യം ബാബരിമസ്ജിദും ചുറ്റുമുള്ള ഭൂമിയും ഒരു വഖഫ് ആയി അംഗീകരിക്കണം എന്നായിരുന്നു. ‘വഖഫ്’ എന്നാൽ ഇസ്‌ലാമിക നിയമപ്രകാരം മതപരമായ കാര്യങ്ങൾക്കോ കരുണ്യപ്രവർത്തനങ്ങൾക്കോ വേണ്ടി എന്നെന്നേക്കുമായി സമർപ്പിക്കപ്പെട്ട ഭൂമിയാണ്. ഇവിടെ മസ്ജിദിനു വേണ്ടി അല്ലാഹുവിൽ സമർപ്പിതമായ ഭൂമി. അത് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയുന്നതല്ല. വഖഫിന് എപ്പോഴും ഒരു വഖിഫ് ഉണ്ടാകും; നൽകുന്ന ആൾ. അയോധ്യയിൽ ബാബർ ആണ് വാഖിഫ്. 1528-ൽ ബാബറിന്റെ കൽപ്പന അനുസരിച്ച് മിർ ബാഖി ആണ് മസ്ജിദ് നിർമിച്ചത് എന്നാണ് വാദം. ഒരു വസ്തു വഖഫ് ആണെന്ന് സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ അത് തിരിച്ചെടുക്കാനാവില്ല. എന്നെന്നേക്കുമായി അതിന്റെ ഉടമസ്ഥത സ്ഥിരീകരിക്കപ്പെടും. അതുകൊണ്ടു തന്നെ കോടതികൾ വളരെ ശ്രദ്ധാപൂർവം മാത്രമേ അത് പരിഗണിക്കുകയൊള്ളൂ. മാത്രമല്ല അതു തെളിയിക്കേണ്ട ബാധ്യത വഖഫ് ആണെന്ന് വാദിക്കുന്ന കക്ഷിയുടെ മേൽ ആണ്.
വഖഫ് ആണ് എന്ന് സ്ഥാപിക്കുവാൻ ആദ്യം വേണ്ടത് വാഖിഫ് ആ ഭൂമി ഒരു വഖഫ് ആണെന്ന് പ്രഖ്യാപിച്ചതിന് ഉള്ള തെളിവാണ്. 1857 മുതൽ ബ്രിട്ടീഷുകാർ ‘ജന്മസ്ഥാൻ മസ്ജിദ്’-ന് നല്കിപ്പോന്ന ഗ്രാന്റ് മാത്രമാണ് തെളിവായിട്ട് ഉള്ളത്. അത് ബാബർ നൽകിവന്ന ഗ്രാന്റിന്റെ തുടർചയാണ് എന്നായിരുന്നു വഖഫ് ബോർഡിന്റെ വാദം. എന്നാൽ ഇതിന് രേഖകൾ ഇല്ലായിരുന്നു.  1528 മുതൽ 1857 വരെയുള്ള 325 വർഷക്കാലത്തെ ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ സമർപ്പണത്തിലൂടെ (Waqaf by dedication) ഉള്ള വഖഫ് ആണെന്ന് സ്ഥാപിക്കാനാകില്ല. 
അത് അറിയാവുന്നതുകൊണ്ടാവണം ഉപയോഗത്തിലൂടെ വന്നു ചേർന്ന വഖഫ് ആണെന്ന വാദം ഉന്നയിക്കപ്പെട്ടത്. അവിടെയും നിയമപരമായി ഏതു തെളിയിക്കേണ്ടത് അവകാശം ഉന്നയിക്കുന്നവർ തന്നെയാണ്. കാലാകാലങ്ങളായി, തടസ്സമേതും ഇല്ലാതെ പ്രത്യക്ഷത്തിൽ കൈവശം വച്ച് ഉപയോഗിച്ചിരുന്നു എന്നു സ്ഥാപിക്കണം. ഇവിടെ വഖഫ് ആണെന്ന് അവകാശപ്പെടുന്ന ഭൂമി മസ്ജിദ് മാത്രമല്ല. അതിനുചുറ്റും ഹൈന്ദവർ  ആരാധന നടത്തിവന്നിരുന്നത് എന്ന കാര്യത്തിൽ തർക്കമില്ലാത്ത പ്രദേശം കൂടി ഉൾപ്പെടുന്നതാണ്. അതിനു നടുവിലാണ് മസ്ജിദ്. അതു സംബന്ധിച്ച് നിരവധി പ്രശനങ്ങൾ എത്രയോ കാലങ്ങളായി നിലനിൽക്കുന്നതാണ്. പ്രശ്നപരിഹാരത്തിനും സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് 1857-ൽ ബ്രിട്ടീഷുകാർ പള്ളി മതിൽ കെട്ടി തിരിച്ചത്. അങ്ങനെ ഹൈന്ദവരെ അവിടെ നിന്നും ഒഴിവാക്കി പ്രശ്നം പരിഹരിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ ഹൈന്ദവരാകട്ടെ മതിലിനു വെളിയിൽ നിന്നു മസ്ജിദ് ഇരിക്കുന്ന ‘ഗർഭ ഗൃഹത്തെ’ തൊഴുകുകയും നിരന്തരം ജന്മസ്ഥാനിനെക്കുറിച്ച് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. അതിനു പുറത്തുള്ള ഭാഗത്തിലാകട്ടെ മുസ്ലീങ്ങൾ ഒരുകാലത്തും അവകാശം ഉന്നയിക്കുകയോ ആരാധന നടത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ 2.77 ഏക്കർ വരുന്ന സ്ഥലം ഉപയോഗത്തിലൂടെ  വഖഫ് ആയി എന്ന് അംഗീകരിക്കാൻ ആകില്ല.  പ്രദേശം വഖഫ് ആയി അംഗീകരിച്ചാൽ ഭൂമിയുടെ സ്വഭാവം എന്നന്നേക്കുമായി മാറും. എതിർ കക്ഷിയുടെ ഭൂമിക്കുമേലുള്ള അവകാശവാദത്തിനു പ്രസക്തിയില്ലാതാകും. ഇതേ കാരണം കൊണ്ടാണ് രാമജന്മഭൂമി ഒരു നിയമപരമായ വ്യക്തിയാണ് എന്ന വാദവും കോടതി അംഗീകരിക്കാതിരുന്നത്.

വഖഫ് ബോർഡിന്റെ മറ്റൊരു വാദം പ്രതികൂല കൈവശാവകാശം (adverse possession) അവർക്ക് വന്നു ചേർന്നിട്ടുണ്ട് എന്നതായിരുന്നു. അതായത് ഒരാളുടെ വസ്തു തുടർച്ചയായ 12 വർഷത്തിലേറെ മറ്റൊരാൾ പ്രത്യക്ഷത്തിൽ വച്ചനുഭവിക്കുന്നുവെങ്കിൽ വസ്തുവിന്റെ ഉടമസ്ഥത രണ്ടാമന് വന്നുചേരും. ഇത് തെളിയിക്കാൻ രണ്ടാമൻ വസ്തു തുടർച്ചയായി, ഭംഗമില്ലാതെ, സമാധാനത്തോടുകൂടി, മറ്റാരുമില്ലാതെ, പരസ്യമായി ഈ വസ്തു കൈവശം വച്ചിട്ടുണ്ടാകണം. ആകെ തർക്ക ഭൂമിയെ സംബന്ധിച്ചിടത്തോളം   അന്യപ്രവേശനം ഇല്ലാതെ സുന്നി വഖഫ് ബോർഡ് കൈവശം വച്ചു എന്ന് ഒരുകാലത്തും തെളിയിക്കാനാകില്ല. ചരിത്ര രേഖകൾ അനുസരിച്ച് 1857-ന് മുൻപും അവിടെ ഹൈന്ദവ ആരാധന നടന്നിരുന്നതിന് തെളിവുകളും ഉണ്ട്. ‘പ്രതികൂല കൈവശം’ എന്ന വാദത്തിന്റെ ഏറ്റവും വലിയ പ്രശ്നം  സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എതിർകക്ഷിക്കാണ് എന്ന് ആദ്യംതന്നെ അംഗീകരിച്ചു കൊടുക്കാതെ ഈ വാദം ഉന്നയിക്കാനാകില്ല എന്നതാണ്. ഇത് വിധിയിൽ പ്രത്യേകം പറയുന്നുമുണ്ട്. ഇത് ഒരു അനുബന്ധ വാദം മാത്രമാണെന്ന വിശദീകരണമാണ് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ ഡോ. രാജീവ് ധവാൻ നൽകിയത്. അതായത് ഉടമസ്ഥാവകാശം അഥവാ ഇനി ഹിന്ദുക്കൾക്ക് ആണെങ്കിൽ തന്നെ പ്രതികൂല അവകാശം അത് ഇതിനോടകം തങ്ങൾക്ക് ആയിട്ടുണ്ട് എന്ന്. 
എക്കാലവും ഭൂമി തങ്ങളുടെ കൈവശമായിരുന്നു എന്നും പല കാലഘട്ടത്തിലും അതിന്മേലുള്ള കൈയേറ്റ ശ്രമങ്ങളെ എതിർത്തു പോരുകയായിരുന്നു എന്നും വഖഫ് ബോർഡ് വാദിച്ചിരുന്നു. അതു പക്ഷെ , വഖഫ് ആണെന്ന് സ്ഥാപിക്കപ്പെട്ടാൽ മാത്രം നിലനിൽക്കുന്ന വാദമാണ്.
പിന്നീട്  ഉണ്ടായിരുന്നത് നിരന്തരമായി കൈവശം വയ്ക്കുന്നതുകൊണ്ടു വന്നുചേരുന്ന അവകാശം മാത്രമാണ്‌. അതിലും നിയമസാധുത നേടണമെങ്കിൽ തുടർച്ചയായി അന്യപ്രവേശനമില്ലാതെ കൈവശം വച്ചിരുന്നു എന്നു തെളിയിക്കാനാകണം. ‘ബാബറി/ജന്മസ്ഥാൻ’ മസ്ജിദിൽ 1857-ന് മുൻപ് ആരാധന നടന്നിരുന്നുവെന്നോ, 1857 മുതൽ അന്യപ്രവേശനമില്ലാതെ, ഇസ്‌ലാമിക ആരാധന മാത്രം നടന്നിരുന്നുവെന്നോ വഖഫ് ബോർഡിന് തെളിയിക്കാനായില്ല. അതുകൊണ്ട് അതും നിലനിക്കുന്ന വാദമല്ല എന്നു വന്നു.
എന്തുകൊണ്ടാണ് ‘രാം ലല്ല’യ്ക്ക് അനുകൂലമായി വിധി വന്നത്?
 ഉടമസ്ഥതയിലേക്കു വന്നാൽ ബ്രിട്ടീഷ് റവന്യൂ രേഖകളിൽ സർക്കാർ  ഭൂമിയായിട്ടാണ് (Nazul Land) ഈ സ്ഥലം നിലനിൽക്കുന്നത്. എന്നാൽ വിചാരണയുടെ ആദ്യഘട്ടത്തിൽ തന്നെ സർക്കാരിന് ഈ ഭൂമിയിൽ താൽപര്യമില്ലെന്നും ഉടമസ്ഥത കക്ഷികൾക്ക് നല്കുന്നതിനോട് വിയോജിപ്പ് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു സർക്കാർ ഭൂമിയെന്ന പദവി കേസിനെ ബാധിക്കില്ല.   മസ്ജിദിനു  വെളിയിലുള്ള  (ആകെ സ്ഥലത്തിന്റെ ഭൂരിഭാഗം) അന്യപ്രവേശനമില്ലാത്ത തരത്തിൽ തന്നെ ഹൈന്ദവ ആരാധനാകേന്ദ്രമായിരുന്നു. ഒരു കാലത്തും മുസ്ലീങ്ങൾ അവിടെ അവകാശം ഉന്നയിച്ചിരുന്നുമില്ല. മതിൽ പണിതതിനു ശേഷം 1877-ൽ ആരാധനയ്ക്കെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് മറ്റൊരു കവാടം കൂടി ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്. വലിയരീതിയിലുള്ള ഭക്തജനപ്രവാഹം അവിടേക്ക് ഉണ്ടായിരുന്നുവെന്നാണ് ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത്. 1857-ന് മുൻപും അവിടെ ഹൈന്ദവ ആരാധന ഉണ്ടായിരുന്നതായി രേഖയുണ്ട്. അതേസമയം മസ്ജിദ് ഹൈന്ദവരാധനാപ്രദേശത്തിന് മധ്യേയാണ്. അവിടെ 1857-ന് മുമ്പ് നിസ്കാരമോ ആരാധനയോ നടന്നതിന് തെളിവില്ല. 1857 മുതലെങ്കിലും തർക്കമന്ദിരത്തിനകത്ത് ഇരുവിഭാഗങ്ങളും ആരാധന നടത്തിയിരുന്നു . അതുകൊണ്ടാണല്ലോ അവിടെ മതിൽ പണിയേണ്ടി വന്നത്. മാത്രമല്ല 1858 നവംബർ 28-ന് മസ്ജിദിൽ ആരാധന നടത്തുന്ന നിഹാംഗ് സിംഗ് ഫക്കീറിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടു നൽകിയ ഒരു പരാതിയിൽ തന്നെ മസ്ജിദിന്റെ അകത്ത്‌ നൂറുകണക്കിന് വർഷങ്ങളായി ഹൈന്ദവ ആരാധന നടന്നിരുന്നതാണ് എന്നു പറയുന്നുമുണ്ട്.  അതുകൊണ്ട് ആകെ വരുന്ന 2.77 ഏക്കർ സ്ഥലത്തിന്റെ അവകാശം നോക്കിയാൽ ഭൂരിഭാഗവും രാമജന്മഭൂമിയെ സംബന്ധിച്ച ഹൈന്ദവ  ആരാധനയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഇരുപക്ഷത്തിനും പൂർണമായ അവകാശം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തെളിവുകളുടെ ആധിക്യം ‘രാം ലല്ല’യ്ക്ക് അനുകൂലമായി വരുന്നു. അതുകൊണ്ട് കേസ് അതിനനുകൂലമായി തീർപ്പാക്കുകയാണുണ്ടായത്. അയോദ്ധ്യ ആക്ടിന്റെ (Acquisition of Certain Area at Ayodhya Act, 1993) 6,7 വകുപ്പുകൾ അനുസരിച്ച് ആ ഭൂമി കേന്ദ്രസർക്കാർ ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രത്തിനായി കൈമാറണം. ആ ട്രസ്റ്റിൽ നിർമോഹി അഖാരക്കും സ്ഥാനമുണ്ടാകണം എന്നും നിർദേശം ഉണ്ട്.
എന്നിരുന്നാലും കേസ് അപ്രകാരം അവസാനിപ്പിച്ചാൽ അത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യനീതിയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമാകും. കാരണം മസ്ജിദ് അവിടെ നിലനിന്നിരുന്നു എന്നത് നിസ്തർക്കമായ വസ്തുതയാണ്. പള്ളി ക്ഷേത്രം തകർത്തു നിർമിച്ചതാണെന്നും, ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾ കൊണ്ടാണ് പണിതതെന്നും മറ്റുമുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഇസ്ലാമിക വിശ്വാസപ്രകാരം നിര്മിക്കപ്പെട്ടിട്ടുള്ള പള്ളിയല്ല എന്ന വാദവും തള്ളിക്കളഞ്ഞു. ദൈവശാസ്ത്രവിശകലനം നടത്തി തീർപ്പു കല്പിക്കേണ്ട ഇടമല്ല കോടതി, പ്രത്യക്ഷ വിശ്വാസമനുസരിച്ചു തർക്കമന്ദിരം മസ്ജിദ് ആണെന്ന് അംഗീകരിക്കുന്നു എന്നായിരുന്നു കോടതിയുടെ നിലപാട്. 1934-ലും 1949-ലും 1992-ലും പള്ളിക്കെതിരെ ആക്രമണം ഉണ്ടായി. 1934-ൽ പള്ളിമിനാരങ്ങൾ തർക്കപ്പെട്ടു. 1949-ൽ അറുപതു പേരോളം വരുന്ന ആൾക്കൂട്ടം അതിക്രമിച്ചു പള്ളിയകത്തു കയറി രാമ വിഗ്രഹം സ്ഥാപിച്ചു. അങ്ങനെ നിയമവിരുദ്ധമായി മുസ്ലീങ്ങളെ പള്ളിയിൽ നിന്നും പുറത്താക്കി. ഒടുവിൽ 1992-ൽ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് പള്ളി തകർത്തു. ഈ അന്യായങ്ങൾക്ക്, നിയമലംഘനങ്ങൾക്ക്, ആരാധനാലയം നഷ്ടപ്പെട്ടതിന്  പരിഹാരം നൽകാതെ കേസ് അവസാനിപ്പിച്ചാൽ അത് നീതിയുക്തമാകില്ല. അതുകൊണ്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ചുകൊണ്ട് അയോധ്യയിൽ തന്നെ മസ്ജിദ് പണിയാനായി കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി വഖഫ് ബോർഡിന് അനുവദിക്കണം എന്നും കോടതി വിധിച്ചു. അത് മനസാക്ഷിയുടെ സ്വരമായാണ് വിധിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. 
എങ്കിലും ന്യായമായും തങ്ങൾക്ക് നീതി ലഭിച്ചിട്ടില്ലെന്ന വികാരം മുസ്ലീങ്ങൾക്കിടയിൽ ഉണരുവാനുള്ള കാരണമുണ്ട്. കാരണം പള്ളി തകർത്തത് തെറ്റെങ്കിൽ ആ പള്ളി അവിടെ പുനഃസ്ഥാപിക്കുകയല്ലേ സമാന്യനീതി എന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷെ ഇവിടെ നമ്മൾ മറന്നു പോകുന്നത് ഇത് പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസ് അല്ല എന്നതാണ്. 1992-ൽ ആരംഭിച്ചതുമല്ല.  ഇതൊരു വസ്തു തർക്കമാണ്; 1950-ൽ ആരംഭിച്ചത്. അതിൽ വിധി പറയേണ്ടത് 1992-ലെ ഭീകരപ്രവർത്തനത്തെ മാത്രം കണക്കിലെടുത്തുകൊണ്ടല്ല. സർക്കാർ താത്പര്യമില്ല എന്ന് അറിയിച്ചതോടെ ഭൂമിതർക്കത്തിൽ സർക്കാർ ഒരു കക്ഷിയല്ല എന്നുവന്നു.  പിന്നെ പള്ളിമാത്രം വഖഫ് ബോർഡിന് നൽകുക എന്നതാണ് ഒരു മാർഗം. പക്ഷെ അത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ല. മൊത്തം ഭൂമിയിലും ആയിരുന്നു ഉടമസ്ഥാവകാശം സ്ഥാപിക്കേണ്ടിയിരുന്നത്.  മാത്രമല്ല  സ്ഥലം വിഭജിച്ചു നൽകിയാൽ അതിനർത്ഥം വീണ്ടും കാലാകാലങ്ങളായി ഉള്ള നില തുടരുക എന്നതാണ്. പ്രശ്നം പിന്നെയും അങ്ങനെതന്നെ തുടരാനാണ് അതു വഴിവയ്ക്കുക. അത് ആശ്വാസ്യമല്ല എന്നും കോടതിയ്ക്ക് തോന്നിയിരിക്കാം. 
തങ്ങളുടെ തീരുമാനം സമകാലിക ഇന്ത്യയിലും രാഷ്ട്രത്തിന്റെ ഭാവിയിലും ഉണ്ടാക്കിയേക്കാവുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ച് ന്യായധിപർ ബോധവന്മാരായിരുന്നു എന്ന് വിധി വായിച്ചാൽ ബോധ്യപ്പെടും. ഇനിയും ഇതുപോലെ തർക്കങ്ങൾ ഉയർന്നുവരാനുള്ള സാധ്യതയും മുന്നിൽ കണ്ടിട്ടുണ്ടാവണം. അതുകൊണ്ട് അത്തരം പഴുതുകൾ കോടതി തന്നെ അടയ്ക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നുകാണാം.
ഭാവിയിലേക്കുള്ള  ന്യായവിചാരങ്ങൾ
ചരിത്രവും വിശ്വാസവും നിർവചിക്കേണ്ടത് കോടതിയല്ല എന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട് ഈ വിധിയിൽ. ബാബറി പള്ളി പണിതിരിക്കുന്നത് ഹൈന്ദവക്ഷേത്രം പൊളിച്ചിട്ടാണോ എന്ന കാര്യം രാഷ്ട്രപതി ആരാഞ്ഞപ്പോൾ 1992-ൽ തന്നെ സുപ്രീംകോടതി അത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിധിയിൽ അതു പരാമര്ശിക്കപ്പെടുന്നുമുണ്ട്. എന്നിരുന്നാലും അയോധ്യയിൽ എ. എസ്.ഐ. നടത്തിയ പഠനങ്ങളുടെ ഫലം കോടതി വിലയിരുത്തിയിട്ടുണ്ട്. പള്ളി പണിതിരിക്കുന്ന സ്ഥലത്തു മുൻപ് ക്ഷേത്രമുണ്ടായിരുന്നോ എന്നും അതു പൊളിച്ചിട്ടാണോ പള്ളി പണിതിരിക്കുന്നത് എന്നുമൊന്നും റിപ്പോർട്ടിൽ നിന്നും കണ്ടെത്താനാകില്ല. ഉടമസ്ഥ തർക്കങ്ങളിൽ കോടതി തീരുമാനമെടുക്കേണ്ടത് ചരിത്രവും വിശ്വാസവും, എ. എസ്.ഐ. ഖനനവും പരിശോധിച്ചല്ല, സുദൃഢമായ നിയമതത്വങ്ങളെ ആശ്രയിച്ചായിരിക്കണം എന്ന കോടതിയുടെ തീരുമാനം ഭാവിയിലേക്കുള്ള ശുഭകരമായ ഒരു ചൂണ്ടുപലകയാണ്. 

അതുപോലെ തന്നെ പ്രധാനമാണ് രാമ ജന്മഭൂമിയെ ഒരു നിയമപരമായ വ്യക്തിയായി അംഗീകരിക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല എന്നതും. ഒരു സ്ഥലം വ്യക്തിയായി മാറിയാൽ അതിന്മേലുള്ള തർക്കങ്ങളെല്ലാം അപ്രസക്തമാകും. ആ സ്ഥലത്തിന്റെ പരിധി നിർണയിക്കുക എങ്ങനെയാണ് എന്നു തുടങ്ങി നിരവധി പ്രശനങ്ങൾ ഉയർന്നുവരും. ഏതു മതവിഭാഗത്തിന്റെ വിശ്വാസമാണ് കൂടുതൽ ശക്തം എന്ന് അളന്നുകൊണ്ട് ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിര്ണയിക്കാനാകില്ല. ഒരു സിവിൽ തർക്കം എപ്പോഴും മതേതരമായി നിലനിൽക്കണം എന്ന് കോടതി അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു.
1949-ലെയും 1992-ലെയും അതിക്രമങ്ങൾ  നിയമവിരുദ്ധമാണ് എന്ന് വിധിയിൽ പലതവണ പറയുന്നുണ്ട്. പള്ളി തകർത്തതും തുടർന്നുള്ള കലാപവും സംബന്ധിച്ച ഗൂഡാലോചന കേസിൽ നീതി നടപ്പിലാക്കണം എന്ന ഒരു സൂചനയും വായിച്ചെടുക്കാനാകും.
ഏറെ പ്രധാനപ്പെട്ടതാണ് 1991-ലെ ആരാധനാലായങ്ങളെ സംബന്ധിച്ച നിയമ(Places of Worship Act 1991)-ത്തെക്കുറിച്ചുള്ള പരാമർശം. ആരാധനാലയങ്ങൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15-ന് എപ്രകാരം നിലനിന്നിരുന്നുവോ അതേ പദവിയിൽ തന്നെ തുടരണം എന്നാണ് ഈ നിയമം അനുശാസിക്കുന്നത്. 1991 ജൂലൈ പതിനാലിനാണ് ഈ നിയമം നിലവിൽ വന്നത്. ചരിത്രവും അതിന്റെ പിഴവുകളും വർത്തമാനകാലത്തെയും ഭാവിയെയും അടിച്ചമർത്താനുള്ള ഉപാധികളാകരുത് എന്നാണ് നിയമം പറയുന്നത്. അതിന്റെ പരിധിയിൽ നിന്നു പക്ഷേ, അയോദ്ധ്യ തർക്കം ഒഴിവാക്കപ്പെട്ടിരുന്നു. ഭരണഘടനാ ധാർമികതയുടെ പ്രകാശനമായാണ് അയോധ്യവിധിയിൽ ഈ നിയമത്തെ പ്രകീർത്തിക്കുന്നത്. 
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായ സിവിൽ തർക്കത്തിന് പരിഹാരം നിശ്ചയിക്കുമ്പോൾ അത് ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യഖ്യാതങ്ങളെക്കുറിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ആകുലപ്പെട്ടിരുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടാണ് അതിനൊരു ഏകസ്വരം വേണം എന്നും ഏതെങ്കിലും ഒരു ജഡ്ജിയുടേതായല്ല, കോടതിയുടെ ആകെ വിധി എന്ന തരത്തിൽ അത് പുറത്തു വരണം എന്നും ആഗ്രഹിച്ചത്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട അനുബന്ധത്തിനും വേറിട്ടൊരു രചയിതാവില്ല. എന്നാൽ വിധി എഴുതുന്നതിൽ അനുബന്ധത്തിന് അത്രയേറെ പ്രാധാന്യമൊന്നും ഇല്ലാതിരുന്നതുകൊണ്ടുകൂടിയാകാം അത് പ്രധാന വിധിക്കൊപ്പം ചേർക്കാതിരുന്നത്. ഇനിയൊരു അയോധ്യ ഉണ്ടാകരുതെന്ന ആഗ്രഹം വിധിയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. ആരാധനാലയ നിയമത്തിന്റെ പ്രസക്തിയേക്കുറിച്ച് ഊന്നി പറഞ്ഞുകൊണ്ട് ആരാധനാലയങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തരുത് എന്ന നിബന്ധനയിലൂടെ വരുംകാലത്തോട് സംവദിക്കാനാണ് കോടതി ശ്രമിക്കുന്നത്.

This article was first published in two parts in Mangalam Daily on 17/11/2019 and 18/11/2019

സ്പ്രിങ്ക്‌ളര്‍ : നമുക്ക് വേണ്ടത് പരിഹാരമാണ്

വിവരസുരക്ഷയെക്കുറിച്ചുള്ള സുപ്രധാനമായ പ്രശ്നങ്ങൾ ഉൾപ്പെടുന്ന സ്പ്രിങ്ക്ളർ കേസ് പരിഗണിച്ച ഹൈക്കോടതി വീഡിയോ കോണ്ഫറൺസിംഗിനായി ഉപയോഗിക്കുന്നത് ‘സൂം’ എന്ന അമേരിക്കൻ വിഡിയോ കോണ്ഫറൻസിംഗ്  ആപ്പ്ളിക്കേഷൻ ആണെന്നത് വിവരസുരക്ഷയെക്കുറിച്ചുള്ള നമ്മുടെ അവബോധം എവിടെ എത്തി നില്ക്കുന്നു എന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര ഗവണ്മെന്റ് സുരക്ഷാ പ്രശ്നങ്ങള് ഉള്ളതുകൊണ്ട് സും ഔദ്യോഗിക വീഡിയോ കോൺഫറൺസിംഗ് അവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന നിർദ്ദേശം പുറപ്പെടുവിച്ചത്. ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം തന്നെ സൂം-ന്റെ സുരക്ഷാ പഴുതുകൾ കണക്കിലെടുത്തുകൊണ്ട് സമാനമായ നിര്ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചകളും മോശം സ്വകാര്യതാ മാനദണ്ഡങ്ങളും ഉള്ള കമ്പനിയാണ് സൂം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉദാഹരണത്തിന്, ഇവർ ഉപഭോക്താക്കളുടെ യൂസർ നെയിം, മേൽവിലാസം, ഇമെയിൽ അഡ്രസ്സ്, ഫോൺനമ്പർ, തൊഴിൽ വിവരങ്ങൾ, സാമൂഹ്യമാധ്യമങ്ങളിലെ പ്രൊഫൈൽ, കംപ്യൂട്ടറിന്റെയോ ഫോണിന്റെയോ സ്പെസിഫിക്കേഷൻ, ഐ.പി. അഡ്രസ്സ്, എന്നുവേണ്ട നമ്മൾ നിർമിക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന മുഴുവൻ കാര്യങ്ങളും ശേഖരിക്കുകയും നിരീക്ഷണത്തിനും ലാഭമുണ്ടാക്കുന്നതിനു വേണ്ടിയും ഉപയോഗിക്കുകയും ചെയ്യുന്നു. ഫേസ്‌ബുക്ക് അക്കൗണ്ട് ഇല്ലാത്തവരുടെ പോലും ചില വിവരങ്ങൾ ഇവർ ഫേസ്‍ബുക്കിന് കൈമാറുന്നുണ്ട് എന്ന് പറയുന്നു. ഏൻഡ്-ടു-ഏൻഡ് എൻക്രിപ്‌ഷൻ ഉണ്ടെന്ന് അവകാശപ്പെടുന്ന സൂമിന്റെ ‘എൻഡ്’കൾ പക്ഷേ വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നിവയുടെ പോലെ അയയ്ക്കുന്ന ആളുടെ മൊബൈൽ ഫോൺ മുതൽ ലഭിക്കേണ്ട ആളുടെ ഫോൺ വരെയല്ല, അയയ്ക്കുന്ന ആളുടെ ഉപകരണം മുതൽ സൂമിന്റെ സെർവർ വരെയാണ്. അതായത് സെർവറിലെത്തുന്ന നമ്മുടെ വിവരങ്ങളും സന്ദേശങ്ങളും ദൃശ്യങ്ങളുമെല്ലാം സൂമിന് അവരുടെ താത്പര്യങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്ന് സാരം. അതായത് യൂസർ എഗ്രിമെന്റ് പ്രകാരം തന്നെ നമ്മുടെ കോടതിവ്യവഹാരങ്ങൾ വരെ സൂമിന് വിശകലനം ചെയ്യാമെന്ന്. അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വാകാര്യതാനയം പരിശോധിച്ചാൽ അറിയാം. ജൂറിസ്ഡിക്ഷൻ കാലിഫോർണിയയിലെ കോടതിയിൽ ആണെന്ന്. മാത്രമല്ല സൂമിനെതിരെ വിവരമോഷണവുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്.  ഇതിനൊരു ബദൽ ഉണ്ടോ എന്ന് അധികൃതർ അന്വേഷിച്ചിട്ടുണ്ടോ? ഏതു വിവരവും കൈകാര്യം ചെയ്യാൻ കഴിയും എന്ന് പറയുന്ന എൻ.ഐ.സി-ക്ക് ഒരു വീഡിയോ കോണ്ഫറൻസിംഗ് ആപ്ലിക്കേഷൻ ഉണ്ടോ? നിയമപ്രശ്നങ്ങൾ മറികടക്കാൻ സൂമുമായി പരിഷ്കരിച്ച സ്വകാര്യതാ നയങ്ങൾ ഉള്ള പ്രത്യേക കരാർ ഉണ്ടാക്കുകയും സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നല്ലതുതന്നെ. എന്നാൽ സൂം ഉപയോഗിക്കേണ്ടി വരുന്ന അനുപേക്ഷണീയമായ അവസരങ്ങളിൽ ചെയ്യണം എന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ പോലും ഹൈക്കോടതിയിൽ ചെയ്തിരുന്നില്ല.

അതുപോലെ തന്നെ നമ്മുടെ പല സർക്കാർ ഓഫീസുകളും ഉപയോഗിക്കുന്നത് ജി-മെയിൽ പോലുള്ള സ്വകാര്യ കമ്പനികളുടെ സൗജന്യ ഇ-മെയിൽ സേവനമാണ്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വിവരങ്ങൾ മുതൽ സർക്കാർ വസ്തുവകകളുടെയും വരവുചെലവുകളുടെയും ഓരോരോ സ്ഥലങ്ങളിലേക്ക് ആവശ്യമുള്ള ഉദ്പന്നങ്ങളുടെയും ഇടപാടുകളുടെയും ഒക്കെ വിവരങ്ങൾ ഇതിലൂടെ കൈമാറുന്നുണ്ട്. നമ്മുടെ ജനപ്രതിനിധികളും പരസ്യമായി വിവരങ്ങൾ ആവശ്യപ്പെടുന്നത് ജിമെയിൽ വഴി ആണെന്ന് നമ്മൾ കണ്ടു. ഈ സേവനം ഉപയോഗിക്കുന്നതിന് മുൻപ് ഗൂഗിളുമായി ഇവർ എന്തെങ്കിലും തരത്തിലുള്ള കരാർ ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ, നാലായിരം വാക്കുകൾ ഉള്ള ഗൂഗിൾ പ്രൈവസി പോളിസി ആരെങ്കിലും വായിച്ചു നോക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ? യൂറോപ്യൻ വിവരസുരക്ഷാ മാർഗ നിർദേശങ്ങൾ അനുസരിച്ച് അടുത്തിടെ ചെറിയ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഗൂഗിളിന്റെ ഏതു സർവീസിലേക്ക് നമ്മൾ കൊടുക്കുന്ന വിവരങ്ങളുടെയും ഏകദേശം സമ്പൂർണമെന്നു പറയാവുന്ന അവകാശം കമ്പനിയ്ക്ക് നമ്മൾ കൊടുക്കുകയാണ്. യു.എസ്. തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റണ് വിനയായ ഒരു കാര്യം സ്വകാര്യ ഇ-മെയിൽ ഔദ്യോഗിക കാര്യത്തിന് ഉപയോഗിച്ചത് ആണെന്ന് ഓർക്കണം. 

ഇത്രയും പറഞ്ഞത്  സ്പ്രിങ്ക്ലെർ വിവാദം ഇതിനു സമാനമാണ് എന്ന് പറയാനല്ല, മറിച്ച് നമ്മുടെ നാട്ടിൽ സ്വകാര്യതയെക്കുറിച്ചുള്ള പൊതു അവബോധം എവിടെ നിൽക്കുന്നു എന്നു സൂചിപ്പിക്കാനാണ്. ഹൈക്കോടതി ജഡ്ജിമാരോ ഉദ്യോഗസ്ഥരോ ഇത്തരം സാങ്കേതിക കാര്യങ്ങൾ ശ്രദ്ധിക്കണം എന്നില്ല, എന്നിരുന്നാലും കഴിഞ്ഞ ആഴ്ചകളിലെ പത്രം വായിച്ചിട്ടുള്ള ചിലരെങ്കിലും ഈ നാട്ടിലുണ്ട്. അവർക്ക് സൂം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കും.

വളരെ ആരോഗ്യകരമായ തലത്തിലേക്കു വളരുമായിരുന്ന ഒരു വിഷയം എങ്ങനെയാണ് ചർച്ചചെയ്തു ചർച്ചചെയ്തു ഉള്ളി തൊലിപൊളിക്കുന്നതുപോലെ ആക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് സ്പ്രിങ്ക്ളർ വിവാദം. വിവരസുരക്ഷാ നിയമമോ, നിയതമായ സ്വകാര്യതാ ചട്ടക്കൂടോ ഇല്ലാത്ത രാജ്യമാണ് നമ്മുടേത്. സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ ഒരു നയമില്ല. തികച്ചും അപര്യാപ്തമായ വിവരസാങ്കേതിക നിയമവും, പഴയ ടെലിഗ്രാഫ് ആക്ടും ഓരോരോ സന്ദർഭങ്ങളിൽ തട്ടിക്കൂട്ടുന്ന താത്കാലിക ചട്ടങ്ങളും മാത്രമാണ് നമുക്കുള്ളത്. ഈ വലിയ പ്രശ്നം അതിന്റെ സമഗ്രതയിൽ മനസിലാക്കാതെ നമുക്ക് മുന്നോട്ടു പോകാനാകില്ല. 

വലിയ കമ്പനികളിൽ നിന്നും ഗവണ്മെന്റ്റ് സ്ഥാപനങ്ങളിൽ നിന്നുമെല്ലാം കൂടുതലും വിവരങ്ങൾ ചോരുന്നത് അവരുടെ സെർവറുകൾ ഹാക്ക് ചെയ്യപ്പെടുന്നതുകൊണ്ടല്ല, ചില ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണ്. പാസ്‌വേഡുകൾ, വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളായ മൊബൈൽഫോണ്, കമ്പ്യൂട്ടറുകൾ, ലാപ്ടോപ്, പെൻ ഡ്രൈവ്, സി.ഡി, ഡി. വി.ഡി., മറ്റു സ്റ്റോറേജ് ഡിവൈസുകൾ, എന്നിവ വേണ്ടത്ര അവധാനതയില്ലാതെ കൈകാര്യം ചെയ്യുന്നതുകൊണ്ടാണത് സംഭവിക്കുന്നത്. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ പ്രോട്ടോക്കോളും അതു സംബന്ധിച്ച ഫലപ്രദമായ പരിശീലനവും ഇല്ലാത്തതിന്റെ പ്രശ്നമാണത്. നമ്മുടെ നാട്ടിൽ ആശാ വർക്കര്മാർ മുതലിങ്ങോട്ട് എത്രയോ ആളുകളാണ് സുപ്രധാനവിവരങ്ങൾ ശേഖരിക്കുകയും കൈകാര്യം ചെയ്യുന്നതും എന്നുകൂടി ഓർക്കണം. അതുകൊണ്ട് അടിയന്തിരമായി ഒരു സമഗ്ര സ്വകാര്യതാ നയം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അത്തരമൊരു തരത്തിലേക്ക് ചർച്ച മാറിയില്ലെങ്കിൽ സ്പ്രിൻക്ലെർ  കമ്പനിയുടെ പരസ്യമായി മാത്രം ഈ വിവാദങ്ങൾ മാറും. ഗൂഢാലോചനാ സിദ്ധാന്തങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണ പ്രത്യാരോപണങ്ങളും ഉയർത്തി സംവാദങ്ങൾ നിരർഥകമാക്കരുത്. ഇതിൽ ഏറ്റവും അപകടം ഉണ്ടാക്കുന്ന കൂട്ടർ “സായിപ്പിന് ഡാറ്റ വാങ്ങി പുഴുങ്ങി തിന്നാനാണോ” എന്ന തരത്തിലുള്ള വാദങ്ങൾ ഉന്നയിക്കുന്ന സൈബർ പോരാളികളാണ്. ഇക്കാര്യത്തിൽ അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങൾ ഉണ്ട് എന്ന് എല്ലാവരും അംഗീകരിക്കണം. ഗവണ്മെന്റിന് അതു മനസിലായിട്ടുണ്ട് എന്നാണ് സുതാര്യത ഉറപ്പു വരുത്തുന്നതിനായി കമ്പനിയുമായുള്ള കരാറുകൾ പുറത്തു വിടുകയും വിശദീകരണങ്ങൾ നൽകുകയും ഒക്കെ ചെയ്തതിലൂടെ വ്യക്തമാകുന്നത്. ടെലിവിഷൻ സ്റ്റുഡിയോകളിലും സമൂഹ്യമാധ്യമങ്ങളിലും ആളുകൾ ഉയർത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളും അപകടകരമായ ന്യായീകരണങ്ങളുമാണ് പ്രശ്നത്തെ വഷളാക്കുന്നത്. പരസ്യമായും ഭരണതലത്തിലും പല ഇടപെടലുകളും ഇപ്പോഴും ഗവണ്മെന്റ് നടത്തുന്നുണ്ട്. ഏതൊരു ചർച്ചയ്ക്കും ഒരു ഫലം ഉണ്ടായിരിക്കണം.  അതുകൊണ്ട് നമുക്ക് പ്രശ്നപരിഹാര മാര്ഗങ്ങളെക്കുറിച്ചു ചിന്തിക്കാം. 

            എന്തൊക്കെ പറഞ്ഞാലും ഹൈക്കോടതിയാണ് ഇക്കാര്യത്തിൽ ഏറ്റവും വിവേകപൂർവമായ നിലപാട് കൈക്കൊണ്ടത് എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന ഡാറ്റാ കച്ചവടം, അഴിമതി എന്നിങ്ങനെയുള്ള രാഷ്ട്രീയ ആരോപണങ്ങൾ മുഖവിലക്കെടുക്കാൻ കോടതി തയ്യാറായില്ല. എന്നാൽ ജനങ്ങളുടെ മൌലീകാവകാശങ്ങളുമായി ബന്ധപ്പെട്ട  ഗൌരവതരമായ ചില വിഷയങ്ങളിതിൽ ഉൾക്കൊള്ളുന്നു എന്ന കാര്യം തിരിച്ചറിയുകയും ചെയ്തു. സംസ്ഥാനം അഭിമുഖീകരിക്കുന്ന സമാനതകൾ ഇല്ലാത്ത പ്രതിസന്ധി പരിഗണിച്ചുകൊണ്ട് ഗവണ്മെന്റിന് പദ്ധതിയുമായി മുന്നോട്ട് പോകാമെന്നും, എന്നാൽ പൌരന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള മുൻകരുതലുകൾ സ്വീകരിക്കണം എന്നുള്ളതുമാണ് ഹൈക്കോടതി ഉത്തരവ്. കോടതി നിര്ദ്ദേശങ്ങളിൽ പലതും സ്പ്രിങ്ക്ളർ കമ്പനിയുമായുള്ള കരാറിൽ ഉൾപ്പെട്ടിരുന്നതാണ് എന്നിരുന്നാലും വിവരങ്ങൾ അജ്ഞേയമാക്കിയതിനു ശേഷമേ അപഗ്രഥനത്തിനായി കൈമാറാൻ പാടുള്ളൂ എന്ന നിര്ദ്ദേശമൊക്കെ സംസ്ഥാനത്തിന് ആദ്യഘട്ടത്തിൽ തന്നെ സ്വീകരിക്കമായിരുന്ന പ്രാഥമിക സുരക്ഷാ ക്രമീകരണമായിരുന്നു. 

പ്രശ്നം പരിഹരിക്കപ്പെടണം  എന്നു പറയുമ്പോൾ, എന്താണ് യഥാർഥ പ്രശ്നം എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. ഇതൊരു രാഷ്ട്രീയ അവസരമായി കാണുന്നവര്ക്ക് ഒരു പക്ഷേ പ്രശ്നം സ്പ്രിങ്ക്ളർ മാത്രമായിരിക്കും അങ്ങനെയെങ്കില്‍  കരാർ റദ്ദാക്കിയാൽ അത് അവസാനിക്കും. പക്ഷേ അതുകൊണ്ടു മാത്രം പൊതുജനതാത്പര്യം സംരക്ഷിക്കപ്പെടില്ല. നമ്മുടെ സർക്കാരോ സ്പ്രിങ്ക്ളറോ ആവരുത്, ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുക, വിവര സുരക്ഷ ഉറപ്പുവരുത്തുക, സംസ്ഥാനത്തിന്റെ സാങ്കേതിക ശേഷി വികസിപ്പിക്കുക, വിവര ഭരണം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലായിരിക്കണം ഊന്നൽ. ജയിക്കേണ്ടത് ഭരണപക്ഷമോ പ്രതിപക്ഷമോ അല്ല, നമ്മൾ ജനങ്ങളാണ്. ആ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് വിവാദം അവസാനിപ്പിക്കുന്നതിനും പൊതുജനതാത്പര്യം സംരക്ഷിക്കുന്നതിനുമായി അഞ്ചു നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു

1.         കരാറിൽ ഇനിയും പരിഷ്കരണങ്ങൾക്ക് സാധ്യതയുണ്ട്. കാരണം സ്പ്രിങ്ക്ളറി-നും ഇതൊരു ആദ്യ അനുഭവമാണ്. അവർ സാധാരണഗതിയിൽ ഗവണ്മെന്റുകൾക്ക് വേണ്ടി ഇതുപോലുള്ള സേവനങ്ങൾ ഒരുക്കുന്ന സ്ഥാപനമല്ല. ഇവരുടെ കസ്റ്റമർ എക്സ്പീരിയൻസ് മാനേജ്മെന്റ് (സി. എം. എക്സ്.) ആപ്പ്ലിക്കേഷൻ  കേരളത്തിന്റെ ആവശ്യങ്ങൾക്ക് കസ്റ്റമൈസ് ചെയ്ത പുതിയ ഒരു പ്രോഡക്ട് ആക്കിയതാകും. ‘സി. എം. എക്സ്. ഗവണ്മെന്റ്’ ആ നിലക്കുള്ള അവരുടെ ആദ്യ ഉദ്പന്നമാണ്. അതിന്റെ ആദ്യ കസ്റ്റമർ ആണ് നമ്മൾ. അപ്പോൾ തീർച്ചയായും കരാർ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ചർച്ചകൾക്കും, പരിഷ്കരണങ്ങൾക്കും ഉള്ള സാധ്യതകൾ ഏറെയാണ്. ഏതൊരു കമ്പനിയും രാജ്യാന്തര കരാറിൽ ഏർപ്പെടുമ്പോൾ ഇത്തരത്തിലുള്ള ചർച്ചകളും പരിഷ്കരണങ്ങളും നടത്തുവാൻ ബാധ്യസ്ഥരാണ്. വിദഗ്ധരുടെ സേവനം തേടിക്കൊണ്ട് അത്തരത്തിൽ വേണ്ട മാറ്റങ്ങൾ നമുക്ക് ആലോചിക്കാവുന്നതാണ്.

2.       അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ സംസ്ഥാനത്തിന് വ്യക്തവും സുചിന്തിതവുമായ ഒരു സ്വകാര്യതാ ചട്ടക്കൂട് ഉണ്ടാക്കുക. അതുണ്ടെങ്കിൽ അതിനു വിധേയമായ തരത്തിൽ മാത്രമേ ഏതൊരു സേവനവും നമുക്ക് ഉപയോഗിക്കാൻ കഴിയൂ. അതിന് പ്രതിപക്ഷവും ഭരണപക്ഷവും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുക. ഇതിൽ 2017-ലെ ചരിത്രപരമായ പുട്ടുസ്വാമി കേസിലെ വിധിയിൽ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള സ്വകാര്യതാ സരക്ഷണ മാർഗരേഖ കൃത്യമായി സന്നിവേശിപ്പിക്കണം.  നിയമം, ഉദ്ദേശ്യലക്ഷ്യവുമായുള്ള അതിന്റെ യുക്തിസഹമായ ബന്ധം, ആനുപാതികത തുടങ്ങിയവയെല്ലാം പാലിക്കപ്പെടണം. 

3.       ദുരന്തങ്ങൾ, അതു പ്രകൃതി ദുരന്തങ്ങളായാലും മഹാമാരികളായാലും ഇനിയും ഉണ്ടാകാമെന്നും അപ്പോൾ നമുക്ക് കാര്യക്ഷമമായി പ്രവർത്തിക്കുവാൻ വേണ്ട വിവര വിശകലന സങ്കേതങ്ങൾ ആവശ്യമാണെന്നും മനസിലാക്കണം. ദുരന്തസമയങ്ങളിൽ നമുക്ക് അടിയന്തര തീരുമാനങ്ങൾ എടുക്കാനും, വിവര ശേഖരണ-വിശകലന സൗകര്യങ്ങൾ ഒരുക്കാനും സാധ്യമാക്കുന്ന പ്രത്യേക ദുരന്തമുഖ-സ്വകാര്യതാ-നയം ( Disaster Privacy Policy ) രൂപീകരിക്കണം. എന്നാൽ അടിയന്തിര ഘട്ടങ്ങളില്‍ നമ്മൾ സ്വീകരിക്കുന്ന അസാധാരണ നടപടികൾ പലപ്പോഴും അതിനുശേഷവും നിലനിൽക്കുകയും, പൌരാവകാശങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ലോകമെമ്പാടും കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ   അടിയന്തര നടപടികൾ അടിയന്തര ഘട്ടം കഴിയുമ്പോൾ അവസാനിപ്പിക്കാനും ആനുപാതികമല്ലാത്ത വിവരങ്ങൾ ഉൾപ്പടെ നശിപ്പിക്കാനും ഉള്ള വ്യവസ്ഥകൾ നിർബന്ധമായും സ്വാകര്യതാ ചട്ടക്കൂടിന്റെ ഭാഗമാക്കണം. .

4.       അതിൽ തന്നെ സ്വകാര്യ, ബ്രാൻഡഡ് സോഫ്റ്റ്‌വെയർ എത്രമാത്രം നമുക്ക് സ്വീകാര്യമാണ് എന്ന ചോദ്യവും പ്രസക്തമാണ്. നമുക്ക് പഠിക്കാനും പരിഷ്കരിക്കാനും പകർത്താനും കഴിയുന്ന   സ്വതന്ത്ര സോഫ്റ്റ്വെയർ (FOSS) സൊലൂഷൻസ് കണ്ടെത്താനുള്ള സാധ്യതകൾ ആരായണം. അതിനു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മൾ വികസിപ്പിക്കണം. സി-ഡിറ്റ് , ഐ.ടി. മിഷൻ പോലുള്ള സ്ഥാപനങ്ങളെ സജ്ജമാക്കണം. ഐ. ടി. മേഘാലയയില് സംസ്ഥാനത്തിന്റെ കഴിവ് വികസിപ്പിക്കുന്നതിലാകണം  ഗവണ്മെന്റിന്റെ മുൻഗണന. അത്തരത്തിൽ ഒരു സംവിധനം ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഒരു സ്വകാര്യ കമ്പനിയുടെ സ്വകാര്യ സാങ്കേതത്തിനു പിന്നാലെ പോകേണ്ടി വരില്ലായിരുന്നു.

5.       സ്പ്രിങ്ക്ളർ  വിവാദം രമ്യമായി പരിഹരിക്കുവാൻ വേണ്ടി കമ്പനി  സൗജന്യ സേവനം നൽകാമെന്ന് പറഞ്ഞിട്ടുള്ള സെപ്തംബർ 24 ആകുമ്പോഴേക്കും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ  (FOSS SOLUTION) ബദൽ വികസിപ്പച്ചെടുക്കാനോ, നിലവിലുള്ള ഏതെങ്കിലും സൊലൂഷൻ ഇതിന് ഉതകുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്യുവാനോ കഴിയണം. ഇനിയും അതിനുള്ള സമയമുണ്ട്.

 ‘ഹൌസ് വിസിറ്റ്’ വെബ്സൈറ്റ് വഴി ശേഖരിക്കപ്പെടുന്ന പ്രാഥമിക വിവരശേഖരണത്തിനും വിശകലനത്തിനും വേണ്ടിയുള്ള സങ്കേതം എന്ന നിലയിൽ പരിമിതവും ആനുപാതികവുമായ വിവര ശേഖരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്പ്രിങ്ക്ളർ പ്രവർത്തിക്കുന്നത് എന്ന ധാരണയിൽ നിന്നുമാണ് ഈ  അഭിപ്രായങ്ങൾ പറഞ്ഞത്. അതിൽ തന്നെ സ്വകാര്യത സംബന്ധിച്ചുള്ള അടിസ്ഥാന കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ട സംഗതികളും ഉണ്ട്. ഉദാഹരണത്തിന് ശേഖരിക്കുന്ന വിവരങ്ങൾ എത്ര കാലത്തേക്കാണ് സൂക്ഷിക്കുക? അത് നശിപ്പിക്കാൻ ആവശ്യപ്പെടാൻ പൗരർക്ക് കഴിയുമോ? ആർക്കൊക്കെയാണ് ഈ വിവരങ്ങൾ പരിശോധിക്കാൻ അധികാരമുള്ളത്? അതിന് ഒരു പ്രോട്ടോക്കോൾ ഉണ്ടോ?  എന്നിങ്ങനെ. നമുക്ക് സമഗ്രമായ ഒരു പ്രൈവസി ചട്ടക്കൂട് ഉണ്ടായിരുന്നുവെങ്കിൽ ഈ അവ്യക്തതകൾ ആദ്യ ഘട്ടത്തിൽ തന്നെ പരിഹരിക്കാമായിരുന്നു. അത് എത്രയും വേഗം ഉണ്ടാക്കണം. അതിന് എല്ലാവരും സഹകരിക്കണം. എഗ്രിമെന്റിലും മറ്റും കൂടിയാലോചനകളിലൂടെ പരിഷ്‌കരണങ്ങൾ ആവശ്യമെങ്കിൽ വരുത്താനും കഴിയും. അതോടൊപ്പം സ്വതന്ത്ര സോഫ്‌ട്‌വെയർ സാങ്കേതങ്ങളിലേക്ക് എത്രയും വേഗം മാറാനുള്ള ആലോചനകൾ ഉണ്ടാവണം. ഇത്രയുമാണ് നിര്ദ്ദേശത്തിന്റെ രത്നചുരുക്കം.

            സൈബർ അനുഭാവികൾ വിഷയത്തെ മറ്റൊരു തലത്തിലേക്ക് വളർത്തിക്കൊണ്ടു പോകുകയാണ് എന്ന തോന്നലും ഉണ്ടാകുന്നുണ്ട്.  ആദ്യഘട്ടത്തിൽ പരാമർശിക്കപ്പെട്ട ആനുപാതികമായ വിവരങ്ങൾക്ക് അപ്പുറത്തേക്ക് സോഷ്യൽ മീഡിയ ഫീഡുകൾ, എയർപോർട്ടിൽ നിന്നുള്ള വിവരങ്ങൾ, മറ്റു ഗവണ്മെന്റ് വിവരശേഖരങ്ങൾ എന്നിവയെല്ലാം കൂടിയിണക്കി  അപഗ്രഥിച്ചു നൽകുന്ന ഒരു സംവിധാനമാണ് ഇത് എന്ന തരത്തിൽ അവതരിപ്പിക്കുകയും, ജീവനാണ് ഡാറ്റയെക്കാൾ പ്രധാനം എന്ന തരത്തിൽ എല്ലാത്തിനെയും ന്യായീകരിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഗവണ്മെന്റ് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കാണുന്നുണ്ട്.  ഇതിൽ പാലവാദങ്ങളും അപഹാസ്യവുമാണ്. ഉദാഹരണത്തിന് നമ്മുടെ സമൂഹ്യമാധ്യമ ഇടപടൽ ഏറിയ പങ്കും മലയാളത്തിലാണ്. മലയാളത്തിലുള്ള ഈ ഡാറ്റാ മുഴുവന് അപഗ്രഥിച്ച് വിശദീകരിക്കുവാൻ സ്പ്രിങ്ക്ളറിന് കഴിയുമെന്നാണോ ഇവർ പറയുന്നത്. അത്തരത്തിലൊരു ബൃഹത് പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതിനെ കേവലം ഒരു സോഫ്‌ട്‌വെയർ വാങ്ങലായി കാണാൻ കഴിയില്ല. സ്വകാര്യത സംബന്ധിച്ച പട്ടുസ്വാമി വിധിയുടെ ചുവടുപിടിച്ചുകൊണ്ട് നിയതമായ നിയമ മാർഗങ്ങളിലൂടെ അനുപേക്ഷണീയവും ആനുപതികവും ആണെങ്കിൽ മാത്രമേ  അതിന് സാധുതയൊള്ളു. ഒരു സെക്രട്ടറി തലത്തിലോ ഒന്നും എടുക്കേണ്ട തീരുമാനവുമല്ല അത്. 

            ഇത് ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല. മൗലിക അവകാശങ്ങൾ ഉൾപ്പെടുന്ന പ്രശ്നമാണ്. അതിനെ വ്യാജ ദ്വന്ദങ്ങളിൽ ഒതുക്കി ഇടതുപക്ഷം ഇത്രയും കാലം എടുത്തുപോന്ന നിലപാടുകളെയൊക്കെ റദ്ദു ചെയ്യരുത്. നെതന്യാഹുവും വിക്ടർ ഓർബാനും ഒക്കെ പറയുന്നതുപോലെയുള്ള വാദങ്ങളിലേക്ക് ഒതുങ്ങരുത്. ജീവിതം വേണോ ഡാറ്റാ വേണോ എന്ന ചോദ്യം തന്നെ തെറ്റാണ്. നമുക്ക് ആരോഗ്യവും വേണം സ്വകാര്യതയും വേണം. അതു രണ്ടും ഉറപ്പു വരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത ഗവണ്മെന്റിനുണ്ട്. ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിന് ആനുപാതികമായ നടപടികൾ സ്വീകരിക്കാനുള്ള ഭരണഘടനാപരമായ അധികാരം മാത്രമേ ഗവണ്മെന്റിനുള്ളു. കേരള ഹൈക്കോടതി പറഞ്ഞതും അത് തന്നെയാണ്. ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കപ്പെടണമെങ്കിൽ നമുക്ക് സുശക്തമായ ഒരു സ്വകാര്യതാചട്ടക്കൂട് ഉണ്ടായേ തീരൂ. 

            ഇത് കോടതി വിചാരിച്ചതുകൊണ്ടു മാത്രം പരിഹരിക്കാവുന്ന വിഷയമല്ല.  2017-ലാണ് ഇന്ത്യയുടെ പരമോന്നത നീതീപീഠം സ്വാകര്യത ഒരു മൌലീക അവകാശമാണെന്ന് പ്രഖ്യാപിച്ചത്. അതേ വിധിയിൽ രാജ്യത്ത് സമഗ്രമായ സ്വകാര്യതാ/വിവരസുരക്ഷാ നിയമം കൊണ്ടുവരണമെന്നും നിർദ്ദേശിച്ചിരുന്നതാണ്. നാളിതുവരെ ഒരു നിയമം പാസാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് നമുക്ക് വളയമില്ലാതെ ചാടേണ്ടി വരുന്നത്. എന്തായാലും സ്വകാര്യത സംബന്ധിച്ച നിയമ പോരാട്ടം സുപ്രീംകോടതിയിൽ നടന്ന ഘട്ടത്തിൽ സ്വകാര്യത മൌലീകാവകാശമല്ല എന്നു വാദിച്ചവരും ലോകത്തിലെ ഏറ്റവും വലിയ വിവരശേഖരണ പദ്ധതിയായ ആധാർ ഒരു നിയമ പിൻബലവുമില്ലാതെ, കേവലം ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ആരംഭിക്കുകയുമൊക്കെ ചെയ്ത രാഷ്ട്രീയ കക്ഷികളും സ്വകാര്യതയെക്കുറിച്ച് ബോധവന്മാരാകുകയും ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നത് ശുഭ സൂചനയാണ്. സ്വകാര്യതാസരക്ഷണത്തെക്കുറിച്ച് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതായ സ്ഥിതിക്ക് ഇത് സംസ്ഥാനത്തെങ്കിലും ഒരു നയരൂപീകരണത്തിനുള്ള അവസരമായി വിനിയോഗിക്കണം. പക്ഷഭേദമന്യേ അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ  അതിനു കഴിയട്ടെ.   

This article was published in DoolNews on 12/05/2020

തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ വരെ; കൊറോണയുടെ മറവില്‍ തൊഴിലവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍

ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എന്‍.ആര്‍. നാരായണമൂര്‍ത്തി കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തൊഴില്‍ സമയം ആഴ്ചയില്‍ 60 മണിക്കൂറുകളായി അടുത്ത മൂന്നു വര്‍ഷത്തേക്ക് എങ്കിലും ക്രമപ്പെടുത്തേണ്ടതുണ്ട് എന്ന് പ്രസ്താവിച്ചിരിക്കുന്നു. 1886-ല്‍ ഇതുപോലൊരു മെയ് ഒന്നിനാണ് അമേരിക്കയില്‍ മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ പ്രവര്‍ത്തി സമയം ദിവസത്തില്‍ എട്ടുമണിക്കൂര്‍ ആയിരിക്കണം എന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്. 1884-ല്‍ ഷിക്കാഗോയില്‍ ചേര്‍ന്ന ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡേഴ്‌സ് ആന്‍ഡ് ലേബര്‍ യൂണിയന്‍സ് സമ്മേളനത്തില്‍ എടുത്ത തീരുമാനപ്രകാരം ആയിരുന്നു സമരം.

സമരത്തിന്റെ പ്രഭവകേന്ദ്രം ആയിരുന്ന ചിക്കാഗോയില്‍ മാത്രം ഒരു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. അതിഭീകരമായ രീതിയിലാണ് ഭരണകൂടം ഇതിനോട് പ്രതികരിച്ചത് വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അടുത്തദിവസം അതിനെതിരെ പ്രതിഷേധിച്ച ആളുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് ആരോ ബോംബ് എറിയുകയും എട്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ 8 തൊഴിലാളികളും കൊലചെയ്യപ്പെട്ടു.

പക്ഷേ, ഇത് പൊലീസിന്റെ ഏജന്റുമാര്‍ നുഴഞ്ഞുകയറി നടത്തിയ ഒരു അക്രമ പ്രവര്‍ത്തനമാണ് എന്നാണ് തൊഴിലാളി നേതാക്കള്‍ പറഞ്ഞത്. പിന്നീടുള്ള ചരിത്രം ഇക്കാര്യം ശരി വയ്ക്കുന്നതും ആയിരുന്നു. ഇതേതുടര്‍ന്ന് എട്ടു തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്തു. അതില്‍ നാലു പേരെ തൂക്കിക്കൊന്നു, ഒരാള്‍ ആത്മഹത്യ ചെയ്തു, ബാക്കി മൂന്നു പേരെ ആറു വര്‍ഷം കഠിനതടവ് കിടന്നതിന് ശേഷം മോചിപ്പിച്ചു. ഇല്ലിനോയിസ് ഗവര്‍ണര്‍ ആണ് അവര്‍ക്ക് മാപ്പ് നല്‍കിയത്. അവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റവും അത് തെളിയിക്കാന്‍ ഹാജരാക്കിയ തെളിവുകളുമെല്ലാം വ്യാജമായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അവരെ മോചിപ്പിച്ചത്.

അങ്ങനെ ഒരുപാട് കാലത്തെ പോരാട്ടങ്ങള്‍ക്കും ഒരുപാട് മനുഷ്യരുടെ ത്യാഗങ്ങള്‍ക്കും ശേഷമാണ് ‘എട്ടുമണിക്കൂര്‍ ജോലിസമയം’ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടത്. 1919-ല്‍ സ്‌പെയിനിലായിരുന്നു സാര്‍വ്വത്രികമായി 8 മണിക്കൂര്‍ തൊഴില്‍ സമയം എന്നകാര്യം നിയമപരമായി ആദ്യമായി അംഗീകരിച്ചത്. ഇന്ത്യയിലാകട്ടെ 1946-ല്‍ അംബേദ്കര്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ലേബര്‍ മിനിസ്റ്റര്‍ ആയിരിക്കുന്ന സമയത്താണ് 1934ലെ ഫാക്ടറീസ് ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് തൊഴില്‍ സമയം എട്ടു മണിക്കൂറായി ക്രമീകരിച്ചത്. അങ്ങനെ പതിറ്റാണ്ടുകളുടെ സമരത്തിലൂടെ നേടിയെടുത്ത ഈ അവകാശമാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ കവര്‍ന്നെടുക്കാന്‍ ഉള്ള നീക്കങ്ങള്‍ പലഭാഗത്തുനിന്നും നടക്കുന്നത്.

വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനോടകം തന്നെ തൊഴില്‍ നിയമങ്ങളില്‍ ഓര്‍ഡിനന്‍സുകളിലൂടെ ഭേദഗതി വരുത്തിക്കൊണ്ട് 8 മണിക്കൂര്‍ തൊഴില്‍ സമയം എന്ന സങ്കല്‍പ്പത്തെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും അടുത്ത മൂന്ന് മാസത്തേക്ക് തൊഴില്‍സമയം ദിവസേന 12 മണിക്കൂര്‍ വരെ, ആഴ്ചയില്‍ 72 മണിക്കൂര്‍ ആക്കുന്നതിനുള്ള വിജ്ഞാപനങ്ങള്‍ വന്നു കഴിഞ്ഞു.

ഗുജറാത്തിലെ കാര്യമാണ് ഏറ്റവും അപകടകരം. അവിടെ 1948ലെ ഫാക്ടറീസ് ആക്ട് 51, 54, 55 വകുപ്പുകള്‍ ഭേദഗതി ചെയ്തു കൊണ്ട് ഒരു ദിവസം 12 മണിക്കൂര്‍ വരെ തൊഴില്‍ സമയം, അങ്ങനെ ആഴ്ചയില്‍ 72 മണിക്കൂറുകള്‍, 6 മണിക്കൂര്‍ കൂടുമ്പോള്‍ 30 മിനിറ്റ് വിശ്രമസമയം എന്ന നിലയ്ക്ക് തൊഴില്‍ സമയം മാറ്റിയെഴുതിയിരിക്കുന്നു. 2020 ഫെബ്രുവരി നാലാം തീയതി മുതല്‍ 2020 ജൂലൈ 19 ആം തീയതി വരെയുള്ള ആ കാലഘട്ടത്തിലാണ് ഈ ഭേദഗതി വരുത്തിയിട്ടുള്ളത്.

പക്ഷേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഭേദഗതിയുടെ ഭാഗമായി തൊഴില്‍ സമയം വര്‍ധിപ്പിക്കുമ്പോള്‍ ഓവര്‍ടൈം വേതനം നല്‍കേണ്ടതില്ല എന്ന കാര്യം കൂടി വിജ്ഞാപനം വ്യക്തമാക്കുന്നു എന്നതാണ്. ഓവര്‍ടൈം ജോലികള്‍ക്ക് നിയമാനുസൃതം സാധാരണഗതിയില്‍ കൈപ്പറ്റുന്ന വേതനത്തിന്റെ ഇരട്ടി നല്‍കണമെന്നാണ് ഫാക്ടറീസ് ആക്ട് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഗുജറാത്തിലെ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയില്‍ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ഇത് ഫാക്ടറീസ് നിയമത്തിന്റെ വകുപ്പുകള്‍ക്ക് വിരുദ്ധമാണ് എന്ന് കൂടി നമ്മള്‍ കാണേണ്ടതുണ്ട്.

തൊഴില്‍ നമ്മുടെ ഭരണഘടന പ്രകാരം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന കാര്യമാണ്. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന കാര്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനും നിയമനിര്‍മാണം നടത്താം. കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അവകാശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ട്, പക്ഷേ അത് ഭരണഘടനയുടെ അനുഛേദം 254(2) പ്രകാരം ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരത്തോടെ കൂടിയാവണം.

അത്തരത്തിലുള്ള നടപടിക്രമം ഇവിടെ ഉണ്ടായിട്ടില്ല പകരം സംസ്ഥാനങ്ങള്‍ എല്ലാം ഫാക്ടറീസ് ആക്ടിലെ തന്നെ 65(2) വകുപ്പ് പ്രകാരമാണ് ഈ ഭേദഗതികളെല്ലാം നടത്തിയിട്ടുള്ളത്. അത് സാധാരണ സന്ദര്‍ഭങ്ങളില്‍ ഫാക്ടറിസ് ആക്ടിലെ 5, 52, 54, 56 വകുപ്പുകളില്‍ ഇളവ് നല്‍കുന്നതിന് ഉള്ള അധികാരമാണ്. എന്നാല്‍ വകുപ്പ് 65(3) പ്രകാരം ഈ അധികാരത്തെ പലതരത്തില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ആക്ടില്‍ വളരെ കൃത്യമായി പറയുന്നുണ്ട് ഒരാഴ്ചയില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ 12 മണിക്കൂര്‍ ജോലി സമയം ഏത് അടിയന്തര ഘട്ടത്തിലും നടപ്പിലാക്കുവാന്‍ സാധിക്കുകയില്ലെന്ന്. ഒരു ആഴ്ചയില്‍ പരമാവധി അനുവദിക്കപ്പെട്ടിട്ടുളള പ്രവര്‍ത്തിസമയം 60 മണിക്കൂര്‍ ആണ്. ഈ സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാം വിജ്ഞാപന പ്രകാരം തൊഴില്‍ സമയം 72 മണിക്കൂറുകളായി മാറ്റിയിരിക്കുന്നു.

ഇത് ഇന്ത്യന്‍ നിയമത്തിന്റെ എന്ന് മാത്രമല്ല 1954 സെപ്റ്റംബര്‍ 30ന് ഇന്ത്യ അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 29ആം കണ്‍വെന്‍ഷന്റെ കൂടി ലംഘനമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമായ ഒരു നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നമ്മുടെ 50 ഐ.ആര്‍.എസ്. ഉദ്യോഗസ്ഥര്‍ കൂടി FORCE (Fiscal Options & Response to the COVID-19 Epidemic’) എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നു. കൊവിഡാനന്തര പുനര്‍നിര്‍മാണത്തിന് അതി സമ്പന്നര്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണം എന്നായിരുന്നു നിര്‍ദ്ദേശം. ഒരു കോടിയ്ക്ക് മുകളില്‍ 40% നികുതി (ഇപ്പോള്‍ 30%), 5 കോടിയ്ക്ക് മേല്‍ വരുമാനം ഉള്ളവര്‍ക്ക് പ്രത്യേക ലെവി എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

സമ്പത്ത് ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തിലേക്ക് മാത്രം കുന്നുകൂടി കിടക്കുന്ന, ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഉള്ള അന്തരം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ട നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു ഇവ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകമെമ്പാടും അനുവര്‍ത്തിച്ച സാമ്പത്തിക നയങ്ങളുടെ ചരിത്രം നോക്കിയാല്‍ ഇതൊരു സ്വാഭാവിക നിര്‍ദ്ദേശം മാത്രമാണ്. 40% വലിയൊരു നികുതി നിരക്കല്ല. ഇന്ത്യയില്‍ അതിസമ്പന്നരായ ഒരു ശതമാനം ആളുകളാണ് മൊത്തം സമ്പത്തിന്റെ 73 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ആകെ ജനങ്ങളുടെ സാമ്പത്തിക വളര്‍ച്ച കേവലം ഒരു ശതമാനം മാത്രമാണ്. സ്ഥിതിസമത്വം ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായ രാജ്യത്താണ് ഇതെന്ന് ഓര്‍ക്കണം.

Support DoolNews

  • ₹1001 Month
  • ₹4996 Month
  • ₹9601 Year
  • ₹28503 Years
  • ₹4990Diamond

സോഷ്യലിസം ഭരണഘടനയിലേക്ക് ഇന്ദിരാഗാന്ധി ഒളിച്ചു കടത്തിയ ആശയമൊന്നുമല്ല. അത് നമ്മുടെ ഭരണഘടനയിലുടനീളം അന്തര്‍ലീനമായ ആശയമാണ്. ഭരണഘടനാ നിര്‍മാണ സഭയില്‍, സോഷ്യലിസം എന്ന വാക്ക് ആമുഖത്തിന്റെ ഭാഗമാക്കണം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതിനെ എതിര്‍ത്തെങ്കിലും, ഡോ. അംബേദ്കര്‍ അതിനു പറഞ്ഞ കാരണങ്ങളില്‍ ഒന്ന് പ്രത്യേകിച്ചു ചേര്‍ത്തില്ലെങ്കിലും സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഭരണഘനയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണെന്നാണ്.

ക്ഷേമരാഷ്ട്രം, സാമൂഹ്യ-സാമ്പത്തിക നീതി, പദവിയിലും അവസരങ്ങളിലുമുള്ള സമത്വം, ഇതൊക്കെ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന്റെ ഭാഗമാണ് എന്ന് കേശവനന്ദഭാരതി കേസിലും അതിനുശേഷവും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യാ ഗവണ്മെന്റ്‌റ് രാജ്യത്ത് സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതി ഉറപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കണം എന്ന് ഭരണഘടനയുടെ അനുച്ഛേദം 38(1) പറയുന്നു.

വിവിധ വിഭാഗങ്ങളും വ്യക്തികളും തമ്മിലുള്ള വരുമാനത്തിലുള്ള അന്തരവും പദവി, സൗകര്യങ്ങള്‍, അവസരം എന്നിവയിലുള്ള അസമത്വവും ഇല്ലാതാക്കാന്‍ ഗവണ്മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അനുച്ഛേദം 38(2) ല്‍ പ്രതിപാദിച്ചിരിക്കുന്നു. എല്ല പൗരര്‍ക്കും ആവശ്യമായ ജീവനോപാധി ഉറപ്പാക്കുക, പൊതുനന്മക്കുതകുന്ന തരത്തില്‍ വിഭവങ്ങളുടെ നീതീപൂര്‍വകമായ വിതരണം നടത്തുക, സാമ്പത്തിക നയങ്ങള്‍ മൂലം സമ്പത്ത് ഒരു വിഭാഗത്തില്‍ കുമിഞ്ഞു കൂടുന്നില്ല എന്ന് ഉറപ്പുവരുത്തുക, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം, തൊഴിലാളികളുടെ ഉയിരും ആരോഗ്യവും ചൂഷണം ചെയ്യപ്പെടുന്നില്ല എന്നും പ്രായത്തിനപ്പുറമുള്ള ജോലികള്‍ ചെയ്യേണ്ടിവരുന്നില്ല എന്നും ഉറപ്പാക്കുക, കുട്ടികളുടെ ബാല്യവും, സ്വാതന്ത്ര്യവും, അന്തസ്സും സംരക്ഷിക്കുക എന്നീ കാര്യങ്ങളൊക്കെ ഗവന്‍മെന്റിന്റെ കടമയാണെന്ന് അനുച്ഛേദം 39-ഉം വ്യക്തമാക്കുന്നു. ഇതൊക്കെ മറന്നുകൊണ്ടാണ് എത്രയോകാലങ്ങളായി നമ്മുടെ ഗവണ്മെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

സാമൂഹ്യനീതിയുടെയും ശക്തമായ പൊതു ആരോഗ്യ സംവിധാനങ്ങളുടെയും പ്രാധാന്യം എന്തെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണിത്. നവലിബറല്‍ സാമൂഹ്യക്രമം സൃഷ്ടിച്ച സാമൂഹ്യ-സാമ്പത്തിക ദൗര്‍ബല്യങ്ങളിലൂടെയാണ് മാഹാവ്യാധി ലോകമുതലാളിത്തത്തിന്റെ സിരാകേന്ദ്രങ്ങളിലേക്ക് വിനാശകരമാംവിധം പടര്‍ന്നു കയറുന്നത്. ലാഭമില്ലാത്ത യാതൊന്നിനും പണം മുടിക്കേണ്ടതില്ലെന്ന തത്വശാസ്ത്രമാണ് ചൈനയുള്‍പ്പടെയുള്ള കൊറോണയെ നേരിടാന്‍ ലോകരാഷ്ട്രങ്ങളെ ഇത്രമേല്‍ അശക്തമാക്കിയത്.

2005 മുതലെങ്കിലും ഇത്തരമൊരു വൈറല്‍ വ്യാധിയുടെ വ്യാപനത്തിന് സാധ്യതയുണ്ട് എന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനെ നേരിടാനായി ഒന്നും ചെയ്തില്ല. ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് പണം കണ്ടെത്തിയില്ല. സാര്‍സ് വ്യാപനത്തെത്തുടര്‍ന്ന് ശാസ്ത്രലോകം മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും നടപ്പിലായില്ല. 2003-ല്‍ വ്യാപനം ഉണ്ടായപ്പോള്‍, പ്രതിരോധ മരുന്നുകള്‍ ഉടന്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്നും അത് പ്രീ-ക്ലിനിക്കല്‍ പരീക്ഷണ ഘട്ടങ്ങളില്‍ മാത്രമാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നോം ചോംസ്‌കി ഒരു ഉദാഹരണം ചൂണ്ടിക്കാട്ടുന്നുണ്ട്. വെന്റിലേറ്ററുകളുടെ ക്ഷാമമാണ് കൊവിഡ് കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്. അമേരിക്കയില്‍ തന്നെ വിലകുറഞ്ഞ വെന്റിലേറ്ററുകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി ഒരു കമ്പനിയുമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ധാരണയിലെത്തിയിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ കോവിദീന്‍ എന്ന കോര്‍പറേറ്റ് ഭീമന്‍ ആ കമ്പനിയെ വാങ്ങി, അതോടുകൂടി വിലകുറഞ്ഞ വെന്റിലേറ്ററുകളുടെ കഥയും കഴിഞ്ഞു. അത് വേണ്ടത്ര ലാഭകരമല്ല എന്ന കാരണം കൊണ്ട് കമ്പനി വിലകുറഞ്ഞ വെന്റിലേറ്ററുകള്‍ ഉപേക്ഷിച്ചു. ട്രമ്പ് അധികാരമേറ്റെടുത്തിനുശേഷം ‘ലാഭകരമല്ല’ എന്നുപറഞ്ഞ് വൈറ്റ് ഹൗസിലെ ‘എപിഡമിക്ക് ഓഫീസ്’ പിരിച്ചു വിടുകയാണുണ്ടായത്. ഇതൊക്കെ ഈ പ്രതിസന്ധിയുടെ ആഴം കൂട്ടി.

ഗവണ്മെന്റുകള്‍ എല്ലാം ആരോഗ്യ/വിദ്യാഭ്യാസ മേഖലകളിലെ ചെലവുകള്‍ വെട്ടിച്ചുരുക്കുകയും മിലിറ്ററി ചെലവുകള്‍ക്കായി ബജറ്റിന്റെ നല്ലൊരു ഭാഗം നീക്കി വെക്കുകയും ചെയ്യുന്ന കാഴ്ചയാണ് കുറെ കാലങ്ങളായി കണ്ടുവരുന്നത്. അതിന്റെ ചെറിയൊരംശമെങ്കിലും ആരോഗ്യമേഖലക്ക് ലഭിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ ഗുരുതരമായ ഒരു അവസ്ഥയിലേക്ക് ലോകം നീങ്ങില്ലായിരുന്നു. ഇന്ത്യയാകട്ടെ ആരോഗ്യമേഖലയ്ക്ക് ഏറ്റവും കുറച്ചു ബജറ്റ് വിഹിതം നീക്കി വയ്ക്കുന്ന രാജ്യങ്ങള്‍ക്കൊപ്പമാണ്.

ദരിദ്രമെന്നു നമ്മള്‍ കരുതുന്ന നമ്മുടെ അയല്‍ രാജ്യങ്ങളേറെയും അക്കാര്യത്തില്‍ നമ്മളെക്കാള്‍ മുന്നിലാണ്. പൊതു ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിനു പകരം നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പോലും സ്വക്വര്യവത്കരിക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഊന്നല്‍. ജില്ലാ ആശുപത്രികള്‍ സ്വകാര്യവത്കരിക്കണം എന്ന കേന്ദ്ര നിര്‍ദ്ദേശം തള്ളിക്കൊണ്ട് പൊതുമേഖല ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധം ഈ നിലയില്‍ ആകുമായിരുന്നോ? ഇപ്പോഴും ഇന്‍ഷുറന്‍സില്‍ ഊന്നിയ പദ്ധതികള്‍ മുഖേന ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ആരോഗ്യ മേഖലയില്‍ നിന്നും പിന്‍വലിയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. സാര്‍വത്രിക ആരോഗ്യ സംരക്ഷണ മാതൃകകളെ നിരാകരിച്ച്, പൂര്‍ണമായും സ്വകാര്യ/ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കീഴടങ്ങുന്നതിലെ അപകടം കൊവിഡ് കാലത്തെ അമേരിക്കന്‍ അനുഭവമായി ഇന്ന് നമ്മുടെ മുന്നിലുണ്ട്.

ഇവിടെയും ഏറ്റവും ദയനീയമായ ഇരകള്‍ ദരിദ്രരും അടിസ്ഥാന വര്‍ഗ്ഗങ്ങളും ആണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ലോക്ക്ഡൗണും സാമൂഹ്യ അകലവുമൊക്കെ ആഡംബരങ്ങളായി മാത്രം കാണാന്‍ കഴിയുന്ന, ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടിവരുന്ന മനുഷ്യരാണ് ഏറ്റവും വലിയ ദുരിതത്തില്‍. വിശപ്പും രോഗവും അവരെ കൊന്നൊടുക്കുകയാണ്. നഗരങ്ങളിലെ ചേരികളില്‍, ഒരു ആശുപത്രിപോലുമില്ലാത്ത ഗ്രാമങ്ങളില്‍, നടന്നു തീര്‍ക്കുന്ന തെരുവുകളില്‍ അവരുടെ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഉയരുകയാണ്.

കൊവിഡാനന്തര ലോകത്തിലും അവര്‍ ദുരിതമുനമ്പില്‍ തന്നെയായിരിക്കും. കോര്‍പ്പറേറ്റുകളെയും അതിസമ്പന്നരെയും ലാഭക്കുറവില്‍ നിന്നും ശതകോടികളുടെ സ്റ്റിമുലസ് പാക്കേജുകള്‍ വഴി ഗാവണ്മെന്റുകള്‍ സംരക്ഷിക്കും. എന്നാല്‍ പാവങ്ങള്‍ അപ്പോഴും നരകയാതനയില്‍ തന്നെയാവും. ഭരണകൂടം രാജ്യത്തിനുവേണ്ടി അവരോട് ത്യാഗങ്ങള്‍ ചെയ്യുവാന്‍ അവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. രാജ്യത്തിന്റെ 73 ശതമാനം സമ്പത്തും കൈവശപ്പെടുത്തിയിരിക്കുന്ന ആ ഒരു ശതമാനം പേര്‍ക്കുവേണ്ടി ഇത്രനാളും ജീവിതവും സ്വപ്നങ്ങളും എല്ലാം പണയം വെച്ചു പണിയെടുത്തവര്‍ ആണിവര്‍. അവരോടിതാ ആ ഒരു ശതമാനത്തിന്റെ ഒരു പ്രതിനിധി പറയുന്നു അടുത്ത മൂന്നു കൊല്ലത്തേക്ക് നിങ്ങള്‍ ദിവസവും പത്തു മണിക്കൂര്‍ പണിയെടുക്കണം എന്ന്.

കൊറോണക്കാലത്ത് ഒരു മെയ് ദിനം കൂടി വന്നെത്തുമ്പോള്‍, അവകാശനിഷേധങ്ങള്‍ക്കുള്ള മറയായി ദുരന്തങ്ങളെ മാറ്റി തീര്‍ക്കാനുള്ള മുതലാളിത്ത ശക്തികളുടെ കരുനീക്കങ്ങള്‍ക്കെതിരെ നമുക്ക് കരുതിയിരിക്കാം. ദുരിതത്തിനെതിരെ മാത്രമല്ല ദുരിത-മുതലാളിത്തതിനെതിരെയും നമുക്ക് ജാഗ്രതപാലിക്കേണ്ടതുണ്ട്.

This article was published in DoolNews on 02/05/2020

കൊറോണക്കാലത്തെ ഇന്ത്യ; വിശപ്പും സ്വാതന്ത്ര്യവും

ജനാധിപത്യത്തിന് തെരഞ്ഞെടുപ്പുകൾ എന്നുകൂടി അർത്ഥമുണ്ട്. അഞ്ചുവർഷം കൂടുമ്പോൾ നടത്തുന്ന കേവല ആചാരം മാത്രമല്ല അത്. രാഷ്ട്രവ്യവവഹാരങ്ങളുടെ തെരഞ്ഞെടുപ്പാണത്; ആശയങ്ങളുടെ, ദർശനങ്ങളുടെ, നയങ്ങളുടെ, സമീപനങ്ങളുടെ ഒക്കെ തെരഞ്ഞെടുപ്പ്. എന്നാൽ അസാധാരണമായ ചരിത്ര സന്ധികളിൽ തെരഞ്ഞെടുപ്പുകൾ അസാധ്യമാകുന്നു. ദേശതാത്പര്യത്തെക്കുറിച്ചു മാത്രമാണ് സംസാരം. സർക്കാർ ഒരു തീരുമാനം എടുക്കുന്നു, പ്രതിപക്ഷം അതിനെ പിന്താങ്ങുന്നു, ജനങ്ങൾ അത് അനുസരിക്കുന്നു. ചർച്ചകൾ ഇല്ല. സംവാദങ്ങൾ ഇല്ല. പഠനങ്ങൾ ഇല്ല. തെരഞ്ഞെടുപ്പുകൾ ഇല്ല. ഒരു രാഷ്ട്രവ്യവഹാരം എന്ന അർത്ഥത്തിൽ ജനാധിപത്യം റദ്ദു ചെയ്യപ്പെടുന്നു. 
കൊറോണ എന്ന മഹാമാരി നമ്മളെ കൊണ്ടു ചെന്ന് എത്തിച്ചിരിക്കുന്നത് അത്തരമൊരു ഘട്ടത്തിലാണ്. ചരിത്രത്തിൽ സമാനതകൾ ഏറെയില്ലാത്ത ഒരു സ്നിഗ്ധ ഘട്ടത്തിൽ. “നമ്മൾ ഒരു യുദ്ധമുഖത്താണ്” എല്ലാ രാഷ്ട്ര നേതാക്കളും പറയുന്നു. സാധാരണ നിലയിൽ മാസങ്ങളുടെയോ വർഷങ്ങളുടെയോ കൂടിയാലോചനകൾ വേണ്ടി വരുന്ന തീരുമാനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ എടുക്കുന്നു. നടപ്പിലാക്കുന്നു. മഹാമാരി എല്ലായിടങ്ങളിലും ഏറെക്കുറെ സമാനമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നുവെങ്കിലും രാഷ്ട്രങ്ങളുടെ പ്രതികരണങ്ങൾ പലതരത്തിൽ ആണ്. ചിലർ സമ്പൂർണമായി രാജ്യം അടച്ചിടുന്നു. ചിലർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. മറ്റുചിലർ മിലിറ്ററി സർവേയിലൻസ് സംവിധാനങ്ങൾ വ്യാപകമാക്കുന്നു. ഒരു കാര്യത്തിൽ മാത്രമാണ് രാജ്യങ്ങൾക്ക് പൊതുവെ ഏകതാനതയുള്ളത്. ആരംഭത്തിലെ നിഷ്ക്രിയത്വമാണത്! 
ഭരണകൂട നിസ്സംഗത
ചൈന മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളിലെ ഭരണകൂടങ്ങൾ വലിയ വീഴ്ചകൾ വരുത്തിയതായി കാണാം. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആദ്യമായി ഇങ്ങനെയൊരു പുതിയ വൈറസ് വ്യാപനം ഉണ്ടെന്നു തിരിച്ചറിഞ്ഞു മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലീ വേൻലിയാങിനെ സമൂഹത്തിൽ പരിഭ്രാന്തിയുണ്ടാക്കുന്ന അസത്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി  ശിക്ഷിക്കാനാണ് അവിടുത്തെ ഏകാധിപത്യ ഭരണകൂടം ശ്രമിച്ചത്. തുടർന്ന് ഇത് സർക്കാർ ടെലിവിഷൻ ചാനലിലൂടെ പ്രദർശിപ്പിച്ചു. പുതിയതരം ന്യൂമോണിയ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല എന്നു ഔദ്യോഗിക അറിയിപ്പ് നൽകി വുഹാൻ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ. പിന്നീട് മൂന്നാഴ്ച ഈ വ്യാജ പ്രസ്താവന തുടർന്നു. ലോകാരോഗ്യ സംഘടനയോടും കളവ് പറഞ്ഞു. ചൈനക്കാർ  അഭംഗുരം ലോകസഞ്ചാരം തുടർന്നു. ജനങ്ങൾ പരസ്പരം ഇടപഴുകി. ഇക്കാലയളവിൽ അസുഖം ലോകം മുഴുവൻ വ്യാപിച്ചു. വിവരങ്ങൾ മറച്ചു വയ്ക്കാനുള്ള ശ്രമത്തിലൂടെ വിലപ്പെട്ട ദിവസങ്ങൾ ചൈന നഷ്ടപ്പെടുത്തി. ഒടുവിൽ കാര്യങ്ങൾ കൈവിട്ടു എന്നുവന്നപ്പോൾ ഒരു ഏകാധിപത്യ രാജ്യത്തിനു മാത്രം സാധിക്കുന്ന ഭീകരമായ തരത്തിൽ രോഗത്തെ അടിച്ചമർത്തുകയായിരുന്നു.
പിന്നീട് രോഗകേന്ദ്രമായി മാറിയ ഇറ്റലിയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും സമാനമായ അലംഭാവം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായി. ആശുപത്രികളിൽ പോലും അവശ്യ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ഭരണകൂടം തയ്യാറായില്ല. മലിന്യനിക്ഷേപത്തിനുള്ള പ്ലാസ്റ്റിക്ക് കൂടുകൾ വെട്ടിയൊട്ടിച്ചു സുരക്ഷാ വസ്ത്രങ്ങൾ ഉണ്ടാക്കി ജോലിചെയ്യേണ്ടി വരുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും ദുരിതം നമ്മൾ ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായ അമേരിക്കയിൽ പോലും കാണുകയാണ്. ഇന്ത്യയിലും സ്ഥിതി ഏറെ വ്യത്യസ്തമല്ല.
ഇന്ത്യയുടെ പ്രതികരണം
ജനുവരി 21ന് ചൈന കോവിഡ് ഒരു മഹാമാരിയാണ് എന്നു പ്രഖ്യാപിച്ചതാണ്. ഉടനെ ലോകാരോഗ്യ സംഘടനയുടെ അറിയിപ്പും എത്തി. ജനുവരി 24 ആയപ്പോഴേക്കും ഇതൊരു ആഗോള പ്രശ്നമാകും എന്ന മുന്നറിയിപ്പ് വന്നു. മാർച്ച് 13-ന് രോഗത്തിന്റെ പുതിയ പ്രഭവകേന്ദ്രം ഇറ്റലി ആണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഫെബ്രുവരി 23-ന് തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച പത്രക്കുറിപ്പ് ഇറക്കിയിരുന്നതാണ്. എന്നിരുന്നാലും, യാത്രാ വിലക്കുകൾ നേരത്തെ ഏർപ്പെടുത്തി എന്നല്ലാതെ മറ്റു തയ്യാറെടുപ്പുകൾ ഒന്നും ഇന്ത്യാ ഗവണ്മെന്റും സ്വീകരിച്ചിരുന്നില്ല എന്ന് ഇപ്പോൾ മനസിലാക്കുന്നു. രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുകയും വളരെ നേരത്തെ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത കേരളം മാത്രമാണ് ഒരു അപവാദം. പക്ഷെ പല കാര്യങ്ങളിലും ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ വിചാരിച്ചാൽ പരിഹരിക്കാവുന്ന വിഷയം അല്ല ഇത്. ഉദാഹരണത്തിന് കൊറോണ പരിശോധന സംവിധാനങ്ങൾ പൂർണമായും കേന്ദ്ര ഗവണ്മെന്റിന്റെ നേതൃത്വത്തിലാണ്. കൊറോണ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുൾപ്പടെ ആവശ്യപ്പെടുന്നത് നിരന്തരമായ, സാർവത്രികമായ രോഗനിർണയമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ പോരായ്മയും ആവശ്യത്തിന് ടെസ്റ്റിങ് സൗകര്യങ്ങൾ ഇല്ലാത്തതാണ്. പക്ഷെ ഗവണ്മെന്റ് ഉണർന്നത് വളരെ വൈകിയാണ്. ടെസ്റ്റിംഗും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും ഒരുക്കുന്നതിൽ വലിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു. അതിലേറെ ഗുരുതരമായ പ്രശ്നം പെട്ടെന്നുള്ള ലോക്ക്ഡൗണ് പ്രഖ്യാപനവും പൊതുഗതാഗത നിരോധനവും ഉണ്ടാക്കാൻ പോകുന്ന വലിയ മാനുഷിക ദുരിതം മുൻകൂട്ടി കാണാൻ കഴിയാതിരുന്നതാണ്. അതിന് ഉതകുന്ന പരിഹാര നടപടികൾ സ്വീകരിക്കാതിരുന്നതാണ്.
ലോക്ക്ഡൗണ് ഭരണതലത്തിൽ ഏറ്റവും ഏളുപ്പത്തിൽ എടുക്കാൻ  കഴിയുന്ന തീരുമാനമാണ്. മറ്റു മുന്നൊരുക്കങ്ങൾക്ക് ഒരുപാട് കൂടിയാലോചനകളും പഠനങ്ങളും ദിശാബോധമുള്ള നേതൃത്വവും അനിവാര്യമാണ്. മാത്രമല്ല, തങ്ങൾ എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന പ്രതീതി അനായാസം സൃഷ്‌ടക്കാനും കഴിയും. യുദ്ധകാലാടിസ്ഥാത്തിൽ ഉള്ള നടപടികൾ ആണെന്നാണ് പൊതു അഭിപ്രായം. നമ്മൾ ഒരു യുദ്ധമുഖത്താണ് എന്ന് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ആവർത്തിച്ചു പറയുന്നു. ലോകരാജ്യങ്ങളെല്ലാം യുദ്ധങ്ങൾക്കും ആയുധങ്ങൾക്കും വേണ്ടി നീക്കി വയ്ക്കുന്ന തുകയുടെ ഒരു ഭാഗമെങ്കിലും പൊതു ജന ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നീക്കി വച്ചിരുന്നെങ്കിൽ ഇത്രമേൽ ഭീകരമായ ഒരു ദുരിതമുഖത്തിലേക്ക് ലോകജനത നീങ്ങില്ലായിരുന്നു. പ്രശ്നം കൊറോണ എന്ന മഹാമാരി മാത്രമല്ല, പട്ടിണി കൂടിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് പട്ടിണി മൂലമാണ്. വിശപ്പ്, ഭീകരമായ അവസ്ഥയാണ്. അത് അനുഭവിക്കാത്തവർക്ക് മനസിലാക്കാൻ ഏറെ ബുദ്ധിമുട്ടുമാണ്. നമുക്കു ചുറ്റും ഒന്നു കണ്ണു തുറന്നു നോക്കുക.
നമ്മുടെ തെരുവുകൾ ഒരു പക്ഷെ വിഭജനത്തിന്‌ ശേഷം രാജ്യം കണ്ട   ഏറ്റവും വലിയ കൂട്ട പലായനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഏറ്റവും ദരിദ്രരായ മനുഷ്യർ, കൂലിവേലക്കാർ, റിക്ഷ ചവിട്ടുന്നവർ, വഴി വാണിഭക്കാർ, തോട്ടിപ്പണി ചെയ്യുന്നവർ, ജീവിക്കുവാനും കുടുംബം പോറ്റാനും പണിയെടുക്കേണ്ടി വന്നതിനാൽ ബാല്യവും സ്വപ്നങ്ങളും നഷ്ടപ്പെടുത്തേണ്ടി വന്ന അനേകം ബാലകർ…എല്ലാവരും പരിഭ്രാന്തരായി ഇന്നലെവരെ തങ്ങൾക്ക് അഭയമായിരുന്ന മഹാനഗരങ്ങളും തൊഴിലിടങ്ങളും വിട്ട് സ്വന്തം ഗ്രാമങ്ങളുടെ നിത്യ ദാരിദ്ര്യത്തിലേക്ക് പോകുകയാണ്.  ഇതിനു മുൻപ് സമാനമായ കാഴ്ച നമ്മൾ കണ്ടത് നോട്ടുറദ്ദാക്കലിനെ തുടർന്നായിരുന്നു. അന്ന് പക്ഷേ, യാത്ര ചെയ്യാൻ വാഹനങ്ങൾ എങ്കിലും ഉണ്ടായിരുന്നു. ഇന്ന് അവർ നടക്കുകയാണ്. കൈയിൽ കിട്ടിയതെല്ലാം വാരിക്കെട്ടി, തലയിലേന്തി സ്ത്രീകളും കുഞ്ഞുങ്ങളും, ഇതരശേഷിക്കാരും എല്ലാം… മുന്നൂറും നാനൂറും കിലോമീറ്റർ വരെ നടക്കേണ്ടി വരുന്നവർ ഉണ്ട്. “ഞങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടു. പൊയ്ക്കോളാനാണ് പറഞ്ഞിരിക്കുന്നത്. കിടക്കാൻ ഇടമില്ല, ഭക്ഷണമില്ല, ഗ്രാമത്തിലാണെങ്കിൽ വെള്ളമെങ്കിലും കിട്ടുമല്ലോ.” അവർ  പറയുന്നു.
 മാർച്ച് 24-ന് രാത്രി എട്ടു മണിക്ക് ഒരു മുന്നറിയിപ്പുമില്ലാതെ, കൊറോണ രോഗം പടർന്നു പിടിക്കുന്നതുകൊണ്ട്  രാജ്യം മുഴുവൻ അടിച്ചിടുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനൊപ്പം നിശ്ചലമായതാണ് അവരുടെ ജീവിതം.നമുക്ക് പരിചിതമല്ലാത്ത ഒരു അനുഭവമാണിത്, ചരിത്രത്തിൽ സമാനതകൾ ഏറെയില്ലാത്തത്. പ്രശ്‌നപരിഹാരത്തിന് ഗവൺമെന്റുകൾ ഒരുപാട് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, കേരളത്തിലേതുപോലെയല്ല ഇന്ത്യയിലെ പൊതു സാഹചര്യം. എൺപതു കോടി ദരിദ്രർ ഉള്ള രാജ്യമാണ്. അതിൽ സിംഹഭാഗത്തിനും ദിവസേന 100 രൂപയിൽ താഴെയാണ്. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ നാലിൽ മൂന്നു ഭാഗവും അസംഘടിത  മേഖലയിലാണ്. സാധാരണ സാഹചര്യത്തിൽ പോലും പോഷകാഹാരം ലഭിക്കാത്ത കുഞ്ഞുങ്ങൾ ഇരുപതു കോടിയിലേറെയാണ്. കോടിക്കണക്കിനു കുട്ടികൾ ബാലവേല ചെയ്യുന്നുണ്ട്. പതിനെട്ടു ലക്ഷം മനുഷ്യർ തലചായ്ക്കാൻ ഒരു കൂര പോലും ഇല്ലാത്തവരാണ്. ഈ കണക്ക് കുറവാകാനാണ് സാധ്യത. 2011-ലെ സെൻസസ് വിവരമാണ്. ഡൽഹിയിലെ മാത്രം കണക്കെടുത്താൽ 2011-ലെ സെൻസസ് പ്രകാരം 46724 ഭവന രഹിതരാണ് ഉള്ളത്. എന്നാൽ ദൽഹി ഡവലപ്മെന്റ് അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 1.5 ലക്ഷം മനുഷ്യരാണ് വീടില്ലാതെ ജീവിക്കുന്നത്. അങ്ങനെ നോക്കിയാൽ രാജ്യത്ത് എത്രയോ കോടി ഭവനരഹിതർ ഉണ്ടായേക്കാം. വീടുള്ളവരിൽ തന്നെ അഞ്ചു ശതമാനം ആളുകൾക്കാണ് സ്വന്തമായി ഒറ്റയ്ക്കൊരു മുറി ഉള്ളത്. ഒരു കൊച്ചു വീട്ടിൽ അഞ്ചും പത്തും ആളുകൾ താമസിക്കുന്നതാണ് കൂടുതലും.  ഇത് കേവലം കണക്കുകളല്ല; ജീവിതങ്ങൾ കൂടിയാണ്. 
ഇതെഴുതുമ്പോൾ ലോക്ക്ഡൗണ് മൂലമുള്ള 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മധ്യപ്രദേശിലെ മൊറീന സ്വദേശിയായ രൻവീർ സിംഗ് ആയിരുന്നു ആദ്യ ഇര. ഡൽഹിയിൽ ഡെലിവറിബോയ്‌ ആയി ജോലി ചെയ്യുകയായിരുന്നു ഈ 38 കാരൻ. 368 മിലോമീറ്ററുകൾ താണ്ടി സ്വന്തം കുടുംബത്തിൽ എത്തുവാനുള്ള കാൽനട യാത്രയ്ക്കിടെയാണ് അയാൾ കുഴഞ്ഞു വീണു മരിച്ചത്. വീട്ടിലേക്ക് ഇനിയുമുണ്ടായിരുന്നു 80 കിലോമീറ്റർ. ബിഹാറിൽ വിശന്നു മരിച്ചത് ഒരു 11 വയസുകാരിയാണ്. ഓരോ മരണവും രാജ്യത്തെ ദർദ്രരിൽ ദരിദ്രരായവരോടുള്ള നമ്മുടെ സമീപനത്തെ അടയാളപ്പെടുത്തുന്നുണ്ട്.  
അടച്ചിടലും, ഏകാന്തവാസവും, സാമൂഹ്യ അകലവും എല്ലാം നല്ല രോഗ പ്രതിരോധ മാർഗങ്ങളാണ്; തനിച്ചിരിക്കാൻ വീടും, പട്ടിണികിടക്കാതിരിക്കാൻ പാങ്ങും ഉള്ളവന്. അതിനു കഴിയാത്തവന് ഓരോ ദിവസവും ദുരിതത്തിന്റെ സൂചിമുനയിൽ ആയിരിക്കും ജീവിതം. ഒരു ദിവസം പണിക്കു പോകാൻ പറ്റിയില്ലെങ്കിൽ പട്ടിണിയാകുന്നവരാണ് രാജ്യത്തെ തൊഴിലാളികളിലധികവും. ഈ മനുഷ്യരോടാണ് നമ്മൾ 21 ദിവസം വീട്ടിൽ ഹാൻഡ് വാഷിട്ടു കൈ കഴുകി, ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ഇരിക്കാൻ പറയുന്നത്.  കുഞ്ഞുങ്ങൾ വിശന്നു കരയുമ്പോൾ അവർക്കെങ്ങനെ പുറത്തിറങ്ങാതിരിക്കാനാകും?
ഇക്കാര്യത്തിൽ ചൈനയെ മാതൃകയാക്കാൻ നമുക്ക് കഴിയില്ല. അവിടെയുള്ളത് ഒരു ഏകാധിപത്യ ഭരണസംവിധാനമാണ്. ഗവണ്മെന്റിന് സമ്പൂർണ നിയന്ത്രണമുള്ള സംഘടിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയാണ് നിലവിലുള്ളത്. ചൈനയുടെ കൈവശമുള്ള വിഭവങ്ങളും സംവിധാനങ്ങാകും ആരോഗ്യരക്ഷാ സൗകര്യങ്ങളും നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്. ഓരോരോ വീട്ടിലും നേരിട്ട് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിക്കുവാനുളള വിപുലമായ വിതരണ ശൃംഖല ചൈനക്കുണ്ട്.
ഗവണ്മെന്റ് പ്രഖ്യാപിച്ച സമാശ്വാസ നടപടികൾ എല്ലാം നല്ലതു തന്നെ. എന്നിരുന്നാലും അത് എത്രപേരുടെ ഇടയിലേക്ക് എത്തും എന്നത് ഒരു ചോദ്യചിഹ്നമാണ്. പൊതുവിതരണ സംവിധാനം വഴി നൽകുന്ന റേഷനുകളും മറ്റും കുടിയേറ്റ/അതിഥി തൊഴിലാളികളിലേക്ക് എങ്ങനെയാണ് എത്തുക? പലരും ഒരു റേഷൻ കാർഡ് പോലും ഇല്ലാത്തവരാണ്. ഉണ്ടെങ്കിൽ തന്നെ അത് അവരുടെ ഗ്രാമങ്ങളിലുള്ള കുടുംബങ്ങളിൽ ആയിരിക്കാനാണ് സാധ്യത. കർഷകർക്ക് പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ  യോജനയുടെ ഭാഗമായി ലഭ്യമാകേണ്ട 2000 രൂപ ആശ്വാസകരമായിരിക്കും, പക്ഷെ ആരാണ് കർഷകൻ എന്നത് ഒരു വലിയ ചോദ്യമാണ്. സ്വന്തമായി ഭൂമി ഇല്ലാത്തവന്, പട്ടയമില്ലാത്ത ഭൂമിയിൽ ജീവിക്കുന്നവന്, പാട്ടത്തിന് കൃഷി ചെയ്യുന്നവന്, ഒക്കെ എങ്ങനെയാണ് ഈ സഹായം ലഭിക്കുക? ജൻ ധൻ അക്കൗണ്ടുകളിലൂടെ നൽകുന്ന 500 രൂപ കൊണ്ട് എത്രനാൾ പിടിച്ചു നിൽക്കാനാകും? നിർമാണ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യം നൽകുന്നുണ്ട്; പക്ഷേ തൊഴിലാളികളിൽ എത്രപേർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്? എൻ.ഡി.ടി.വി.-യിൽ രവീഷ് കുമാർ അത്തരമൊരു അന്വേഷണം നടത്തിയിരുന്നു. പത്തു ലക്ഷം നിർമാണ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് എന്നു കരുതുന്ന ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഏകദേശം അര ലക്ഷം പേർ മാത്രമാണ്. റിക്ഷാ വലിക്കുന്നവർ, ചുമട്ടു തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ അങ്ങനെ എത്രയധികം ആളുകളുടെ ജീവിതമാണ് വഴി മുട്ടി നിൽക്കുന്നത്. ബാലവേല ചെയ്യുന്നവരും തോട്ടിപ്പണിക്കാരും ഒന്നും ഒരു കാരണവശാലും ഒരിടത്തും രജിസ്റ്റർ ചെയ്യാൻ കഴിയാത്തവരാണ്. എന്നാൽ ഏറ്റവും അവശ വിഭാഗവും അവർ തന്നെ. എന്തു സഹായമാണ് നമുക്ക് നൽകാൻ ആവുക? മഹനഗരങ്ങളിലെ ചേരികളിൽ, ഒരു മുറിയിൽ അഞ്ചും പത്തും ആളുകൾ കഴിയുന്ന ഇടങ്ങളിൽ, ടിൻ ഷീറ്റുകൾക്കു കീഴെ വെന്തുരുകിയെത്രനാൾ അവർ കഴിയണം?
21 ദിവസം കഴിയുമ്പോൾ സ്ഥിതികൾ പഴയപടിയാകും എന്ന് ആർക്കും പറയാനാവില്ല. രാജ്യത്ത് കോവിഡ് മൂന്നാം സ്റ്റേജിലേക്ക്, സാമൂഹ്യ വ്യാപനത്തിന്റെ തലത്തിലേക്ക് എത്തി എന്നാണ് പറയുന്നത്. ആർക്കൊക്കെ എവിടെയൊക്കെ, വ്യാപനം ഉണ്ടായിട്ടുണ്ട് എന്ന് അറിയാനുള്ള ടെസ്റ്റിങ് നമ്മൾ നടത്തിയിട്ടില്ല. യാതൊരു മുന്നൊരുക്കങ്ങളും അവധാനതയും ഇല്ലാതെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നു തോന്നുന്നു. ഇത്തരം സുപ്രധാന വിഷയങ്ങളിലെങ്കിലും രാത്രി 8 മണിക്കുള്ള പ്രൈം-ടൈം നാടകീയതയാണോ രാജ്യത്തിന് ആവശ്യമെന്ന് ഭരണകൂടം ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ആദ്യ പ്രസംഗത്തിന് ശേഷം പതിനായിരക്കണക്കിന് ജനങ്ങളാണ് ഇന്ത്യയുടെ തെരുവുകളിലും, ബൽക്കണികളിലും, അപ്പർട്ട്മെന്റുകളുടെ മുറ്റത്തും പിഞ്ഞാണം കൊട്ടി കോവിഡിനെ ഓടിക്കുവാൻ അണിനിരന്നത്. വിദേശയാത്രികരുമായി യാതൊരു ബന്ധവും കണ്ടെത്താനാകാത്ത ഒരു കോവിഡ് ബാധിതനെ കണ്ടെത്തിയ ഉത്തർപ്രദേശിലെ ഫിലിബിതിൽ, അന്ന് ജില്ലാ മജിസ്ട്രേറ്റും എസ്.പി.യും പാട്ടകൊട്ടി, മുദ്രാവാക്യം വിളിച്ചു നടക്കുന്ന ഒരു ജാഥ നയിച്ചുകൊണ്ടു പോകുന്ന കാഴ്ച നമ്മൾ കണ്ടു. കൈ കൊട്ടൽ കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗമാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. എല്ലാ അവസരങ്ങളിലും അദ്ദേഹം അനുവർത്തിക്കാറുള്ള ഒരു സിംബോളിക്ക് ഗിമ്മിക്; അത്രയേ ഉദ്ദേശിച്ചുള്ളൂ. ഇറ്റലിയിലും സ്പെയിനിലും ബ്രസീലിലും ഒക്കെ പൊതുജനം സ്വയം ചെയ്ത ഒരു പരിപാടി പക്ഷെ ഇവിടെ, സർക്കാർ പോളിസി ആയപ്പോൾ കഥമാറി. 
ഈ പറയുന്നതിനെല്ലാം ആത്മീയ-ശാസ്ത്രീയ-സാമ്പത്തിക-രാഷ്ട്രീയ -ദാർശനിക പശ്ചാത്തലം ഉണ്ടെന്നു സ്ഥാപിച്ചെടുക്കാതെ സമാധാനം ഇല്ലാത്ത ഭക്‌തർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കപട ശാസ്ത്രക്കുറിപ്പുകൾ പ്രചരിപ്പിച്ചു. വൈകീട്ട് പാട്ട കൊട്ടിയാൽ വൈറസ് ഇല്ലാതാകും എന്ന് പലരും ആത്മാർത്ഥമായി വിശ്വസിച്ചു. സർക്കാർ അറിയിപ്പുകൾ പൊതു ജനങ്ങളിൽ എത്തിക്കാൻ പലപ്പോഴും പബ്ലിക്ക് റിലേഷൻസ് ഡിപ്പാട്ടമെന്റ് ഉപയോഗപ്പെടുത്താറുള്ള അമിതാഭ് ബച്ചനും രജനീകാന്തും മോഹൻലാലും ഉൾപ്പടെ പല സെലിബ്രിറ്റികളും അത് ഏറ്റു പിടിച്ചു. ഒപ്പം ഇത് ഒരു രാഷ്ട്രീയ ആഹ്വാനം ആയിക്കൂടി പ്രചരിക്കപ്പെട്ടപ്പോൾ കൈകൊട്ടും പിഞ്ഞാണം മുട്ടലും ശക്തിപ്രകടനം കൂടി ആയി. മറ്റു രാജ്യങ്ങളിലെ നേരമ്പോക്കും, ജനങ്ങൾ വിവേകപൂർവ്വം ചെയ്യുന്ന ഒരു അഭിനന്ദന രീതിയും നമ്മുടെ സർക്കാരിന്റെ ഔദ്യോഗിക നയവും പ്രതിരോധ മാർഗവും ആവുന്നതിലെ അപകടം ആണിത്.
രണ്ടാമത്തെ അഭിസംബോധന കഴിഞ്ഞപ്പോൾ വന്നത് അതിലും അപകടകരമായ പാലായനങ്ങളുടെ തുടക്കമാണ്. ഒരുപക്ഷേ, ഈ രാജ്യത്തെ ഏറ്റവും അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതം മനസിൽ കാണുവാൻ കഴിയുന്ന ആരെങ്കിലും നയരൂപീകരണ തലത്തിൽ ഉണ്ടായിരുന്നെങ്കിൽ ഈ സാഹചര്യം മുന്നിൽ കാണുമായിരുന്നു. ഈ മനുഷ്യരെ പരിഗണിക്കുമായിരുന്നു. അവർക്ക് അതതിടങ്ങളിൽ സുരക്ഷിതമായി പാർക്കുവാനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച് 8 മണി വർത്തമാനത്തിൽ ഒന്നു പരാമര്ശിക്കുകയെങ്കിലും ചെയ്യുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഉറപ്പും ആത്മവിശ്വാസവും അവർക്ക് പകർന്നു നൽകുവാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. വിദേശത്തു കുടുങ്ങിയ ഇന്ത്യൻ വംശജർക്ക് ചാർട്ടേഡ് വിമാനം ഒരുക്കിയ ഗവണ്മെന്റ് എന്തുകൊണ്ട് സ്വന്തം നാട്ടിലെ ഈ മനുഷ്യരെ കണ്ടില്ല എന്നു ചോദിച്ചാൽ അതു രാജ്യദ്രോഹമാകുമോ?
ലോക്ക്ഡൗണ് ഒരു പരിഹാരമാണോ
സാമൂഹിക വ്യാപനം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ട് എങ്കിൽ അടച്ചിടലിന്റെ ആദ്യ ദിവസങ്ങളിൽ  തന്നെ അത് ഈ ദരിദ്രകോടികൾക്കിടയിൽ പടർന്നിരിക്കണം. ലോകാരോഗ്യ സംഘടന പറയുന്നതും രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ച രാജ്യങ്ങളുടെ അനുഭവവും പറയുന്നത് കോവിഡിനെതിരെയുള്ള ആദ്യ ആയുധം പരമാവാധി ടെസ്റ്റ് നടത്തുക എന്നുള്ളതാണ്. ടെസ്റ്റ് നടത്തി കൊറോണ ബാധിതരെ കണ്ടെത്തി, അവരെ ഏകാന്ത വാസത്തിന് അയയ്ച്ച്‌, അവരുമായി ബന്ധ‌പ്പ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി വളരെ ചിട്ടയായ പ്രവർത്തനത്തിലൂടെ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. എന്നാൽ നമ്മൾ ലോകത്ത് ഏറ്റവും കുറച്ചു ടെസ്റ്റുകൾ നടത്തുന്ന രാജ്യങ്ങൾക്കൊപ്പമാണ്. വിപുലമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ എബോള കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലൊക്കെ പരീക്ഷിച്ചതുപോലെ താത്കാലിക ‘കൊറോണ സ്‌ക്രീനിംഗ് കിയോസ്കുകൾ’ സ്ഥാപിക്കാവുന്നതാണ്.ഇതുപോലുള്ള നടപടികളൊന്നും കാര്യക്ഷമമായി നടന്നു വരുന്നതായി കാണുന്നില്ല. എന്താണ് തങ്ങളുടെ പദ്ധതി എന്നു ജനങ്ങളോട് വിശദീകരിച്ചതായി കാണുന്നില്ല.
സാഹചര്യങ്ങൾ മാറ്റുവാനുള്ള, അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള ആത്മാർത്ഥമായ ശ്രമം ഇല്ലെങ്കിൽ 21 ദിവസത്തെ ലോക്ക് ഡൗണ് വിഫലമായിരിക്കും. ലോക്ക് ഡൗണ് വഴി രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴ്ത്തുവാൻ നമുക്ക് കഴിഞ്ഞു എന്നുവന്നാലും  കാര്യങ്ങൾ ഇതുപോലെ തന്നെ തുടർന്നാൽ ലോക്ക്ഡൗണ് അവസാനിക്കുന്ന ദിവസം അതു ഒരു സുനാമിപോലെ തിരിച്ചടിക്കാനുള്ള സാധ്യത നമ്മൾ മുന്നിൽ കാണണം. ഇതുകൊണ്ടൊക്കെയാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധൻ മൈക്ക് ഹൈൻ ബി.ബി.സി.യോട് പറഞ്ഞത്: “ലോക്ക്ഡൗണ് കൊണ്ടുമാത്രം കൊറോണയെ തുരത്താൻ എന്ന് ഒരു രാജ്യവും കരുതരുത്. മറ്റു അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ലോക്ക്ഡൗണ് അവസാനിക്കുമ്പോൾ രോഗവും തിരിച്ചെത്തും.” എന്ന്. 
സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടത്തിൽ പോലും ആളുകൾ പുറത്തിറങ്ങി നടക്കാതിരിക്കുകവഴി, ഭൗതീക അകലം കാത്തു സൂക്ഷിക്കുന്നതുവഴി, വൈറസ് പടരുന്നതിന്റെ വേഗത കുറയ്ക്കാം എന്നത് സത്യമാണ്. പക്ഷെ അത് മാത്രമേ കഴിയൂ. യഥാർത്ഥത്തിൽ ലോക്ഡൗണുകളുടെ ഏറ്റവും വലിയ ഗുണം അതുവഴി നമുക്ക് ലഭിക്കുന്ന സമയമാണ്. ആ സമയത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിന്നതുസരിച്ചിരിക്കും നമ്മുടെ അതിജീവന സാധ്യതകൾ. അല്ലാതെ, രോഗാണുക്കൾ എല്ലാം നശിച്ചുപോകുംവരെ രാജ്യം മുഴുവൻ അടച്ചിട്ടുകൊണ്ട് ഒരു രാജ്യത്തിനും കൊറോണയെ തോൽപ്പിക്കാനാവില്ല. 
മറ്റു മാർഗങ്ങൾ
“ഡിക്ഷണറിയിൽ mitigate എന്ന വാക്കിനടുത്ത് militate എന്നൊരു വാക്കുകൂടിയുണ്ട്. പലപ്പോഴും militate-മായി മാറിപ്പോകരുത് എന്ന് മുന്നറിയിപ്പ് നൽകുന്ന  ചെറിയൊരു ചതുരവും കാണും. Mitigate (ലഘൂകരണം) എന്നതിന് സുഗമമാക്കുക എന്ന തരത്തിലാണ് അർത്ഥം വരിക; പക്ഷെ militate എന്നാൽ അടിച്ചേല്പിക്കലാണ്. ഒരു ഏകാധിപത്യ സ്വഭാവം ഉണ്ടതിന്.” വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കേളേജിന്റെ മുൻ പ്രിൻസിപ്പലും അറിയപ്പെടുന്ന എപിഡമോളജിസ്റ്റും ആയ ഡോ. ജയപ്രകാശ് മുളയിൽ പറയുന്നു. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തിൽ സമ്പൂർണമായി അടച്ചിടുന്നത് അഭികാമ്യമല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലഘൂകരണമാണ് അടിച്ചമർത്തൽ അല്ല നമുക്ക് വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പറയുന്നത്. കാരണം ഒരു സമ്പൂർണ അടച്ചിടൽ സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ഒരുപക്ഷേ കോവിഡ് ബാധയേക്കാൾ ഭീകരമായിരിക്കും. ചൈനപോലെ സംഘടിത സമൂഹങ്ങൾക്കു മാത്രമേ അതു സാധ്യമാകൂ എന്നാണ് അദ്ദേഹം സൂചിപ്പിയ്ക്കുന്നത്.
പ്രതിരോധത്തിന്റെ വിജയകരമായ ബദലുകൾ നമുക്ക് മറ്റു പല രാജ്യങ്ങളിലും കാണാൻ കഴിയും. 2015- സാർസ് പ്രതിരോധത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയയും തായ്‌വാനും സിംഗപ്പൂരും ലോക്ക്ഡൗണിലേക്ക് പോകാതെ തന്നെ രോഗ നിയന്ത്രണം സാധ്യമാക്കിയ രാജ്യങ്ങളാണ്. തുർക്കിയും ഇസ്രയേലും സമ്പൂർണ അടച്ചിടലൊഴിവാക്കിയിട്ടുണ്ട്. സിംഗപ്പൂരിൽ സ്‌കൂളുകൾ പോലും അടച്ചിട്ടില്ല. കുട്ടികളിലെ രോഗബാധ അവഗണനീയമാംവിധം കുറവാണ് എന്നാണ് അധികൃതർ പറയുന്നത്. മറ്റെല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. പക്ഷേ, സാമൂഹ്യ അകലം സൂക്ഷിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നു. മുഖംമൂടികൾ വ്യാപകമായി ഉപയോഗിക്കുന്നു. രോഗ ലക്ഷണം ഉള്ളവരെ കൃത്യമായി കണ്ടെത്തുന്നതിന് വ്യാപകമായി ടെസ്റ്റുകൾ നടത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്ന നിരക്ക് ഉള്ള രാജ്യം തെക്കൻകൊറിയയാണ്. രോഗികളെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുന്നു. അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി ഒറ്റയ്ക്ക് തമാസിപ്പിക്കുന്നു. അതിനായി പ്രത്യേകം ആശുപത്രികളും സൗകര്യങ്ങളും ഒരുക്കുന്നു. കഴിയാവുന്നത്ര ആശുപത്രി ബെഡ്ഡുകൾ സജ്ജമാക്കുന്നു. ഒപ്പം പ്രശ്‌നത്തോട് ഒരു തുറന്ന സമീപനം സ്വീകരിക്കുന്നു.
സുതാര്യതയാണ് ഈ മാതൃകയുടെ മുഖമുദ്ര എന്നു പറയാം. വിവരങ്ങൾ പൊതു ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാൻ ശ്രമിച്ച ചൈനീസ് മോഡലിൽ നിന്നും വ്യത്യസ്തമായി വിവരങ്ങൾ കൃത്യമായി ജനങ്ങളിലേക്ക്  എത്തിക്കുവാൻ ഭരണകൂടം സദാ ശ്രമിക്കുന്നു. രോഗ സംബന്ധിയായ കണക്കുകൾ , സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ കാര്യങ്ങൾ എല്ല മനുഷ്യരിലേക്കും എത്തുന്നുണ്ട്. നിർബന്ധിത ലോക്ക്ഡൗണിന് പകരം എല്ലാവരെയും ഇക്കാര്യങ്ങളെക്കുറിച്ചു ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പകർച്ചവ്യാധികൾക്കെതിരെയുള്ള പോരാട്ടത്തിൽ നിർണായകം ആണെന്ന് സാർസ്, എബോള തുടങ്ങിയ വ്യാധികൾ നേരിട്ടപ്പോഴുള്ള അനുഭവം നമ്മോടു പറയുന്നു.ഒപ്പം ആധുനിക വൻ-വിവര-വിശകലന സങ്കേതങ്ങൾ ഉപയോഗിച്ച് രോഗത്തെയും രോഗബാധിതരെയും കൃത്യമായി ട്രാക്ക് ചെയ്യൂന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട് ഈ രാജ്യങ്ങൾ. മൊബൈൽ ഫോണും മറ്റു സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട് രോഗ നിരീക്ഷണത്തിനുള്ള വിപുലമായ സാങ്കേതിക പ്ലാറ്ഫോം ആണ് ഉള്ളത്. ഇതുവച്ച്, കാടടച്ചു വെടി വയ്ക്കാതെ, കൃത്യമായി വിവരങ്ങൾ നിരീക്ഷിച്ച്, ടാർഗെറ്റഡ് ഐസൊലേഷൻ ഒരുക്കുന്നു.
 സമ്പൂർണ ലോക്ക്ഡൗണിലേക്ക് പോയ രാജ്യങ്ങളെല്ലാം തന്നെ ഇത്തരം അടിസ്ഥാന കാര്യങ്ങളിലേക്ക് തുടക്കത്തിൽ ശ്രദ്ധകൊടുക്കുകയോ, മറ്റു മാർഗങ്ങൾ തേടുകയോ ചെയ്തിട്ടില്ല എന്നു കാണാം. ബ്രിട്ടൻ ആണെങ്കിൽ ഒന്നും ചെയ്യേണ്ടതില്ല എന്ന നയമാണ് ആദ്യം സ്വീകരിച്ചത്. അതുകൊണ്ടു തന്നെ അതുപേക്ഷിച് കടുത്ത നിലപാടുകളിലേക്ക് പോകേണ്ടി വന്നു. നയംമാറ്റത്തിനുള്ള പ്രധാനകാരണം ഇംപീരിയൽ കോളേജ് നടത്തിയ ഒരു പഠനമാണ്. ഈ പഠനമാണ് ലോകത്തിലെ പല രാജ്യങ്ങളിലെയും നയങ്ങളെ സ്വാധീനിച്ചത് എന്നു കാണാം. 5 ലക്ഷം പേരെങ്കിലും ഇംഗ്ലണ്ടിൽ കോവിഡ് മൂലം മരണപ്പെടാൻ കാരണമായേക്കാം എന്നായിരുന്നു പഠനം. എന്നാൽ ഇത് ഒരു പീർ-റിവ്യൂഡ് പേപ്പർ അല്ലായിരുന്നു എന്നും. മരണ നിരക്ക് കണക്കു കൂട്ടിയതിൽ പിശകുകൾ ഉണ്ടായിരുന്നുവെന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നു. ആറായിരത്തിൽ താഴെ മരങ്ങളാണ് അവസാനമായി പറയുന്ന കണക്ക്. ഇന്ത്യയിലെ കാര്യമെടുത്താൽ, ഒരു ദിവസം ടി.ബി. രോഗബാധയാൽ നാലായിരത്തിലേറെ മനുഷ്യർ മരിക്കുന്ന രാജ്യമാണ്. അതുപോലെ മറ്റനവധി രോഗങ്ങൾ. അവർക്കൊക്കെ വേണ്ടി എന്തു പ്രതിരോധ മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കുന്നത് എന്നുകൂടി ഓർക്കണം.
ഇപ്പോൾ തന്നെ എത്ര ആയിരങ്ങളാണ് കാൽനടയായി യാത്ര തുടരുന്നത്. ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വണ്ടികൾ ഓടുന്നു എന്ന പ്രതീക്ഷയിൽ തടിച്ചു കൂടുന്നത്. ഇവയിൽ ഒരാൾക്ക് രോഗബാധയുണ്ടെങ്കിൽ നാട് മുഴുവൻ അതു പടരും. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് രോഗവാഹകസംഘങ്ങൾ നടന്നടുക്കുകയാണ്. പല സ്ഥലങ്ങളിലും വഴിയരികിൽ ആളുകൾ ചുമച്ചുകൊണ്ടു വീണു മരിക്കുകയാണ്. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ, ഇന്ത്യൻ സഹചര്യങ്ങളെക്കുറിച്ച് ഒരു ബോധ്യവുമില്ലാതെ നടപ്പിലാക്കിയ ലോക്ക്ഡൗണ് നോട്ടു നിരോധനത്തേക്കാൾ വലിയ ഒരു ദുരന്തമായി മാറുന്ന കാഴ്ചയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്.
വൈദ്യം ഒരു സമൂഹ്യശാസ്ത്രംകൂടിയാണ്.
മഹാമാരികൾ  ആകസ്മികമായി വന്നു ഭവിക്കുന്നതല്ല. കൃത്യമായ ഒരു പാതയിലൂടെയാണ് അവ പടരുക. പലപ്പോഴും മനുഷ്യനിർമിതമായ അനുകൂല സ്ഥലികളിലൂടെയാണ് രോഗാണുക്കൾ പ്രജനനം ചെയ്തു പടർന്നു പിടിക്കുന്നത്. വുഹാനിലെ മാംസമാർക്കറ്റുകൾ മുതൽ ഇന്ത്യയിലെ ചേരികൾ വരെയുള്ള  നിയതമായ സഞ്ചാരപാതകൾ ഉണ്ട് രോഗാണുക്കൾക്ക്. സമൂഹത്തിലെ ഘടനാദൗര്ബല്യങ്ങളിലൂടെയാണ് അവ സഞ്ചരിക്കുന്നത്. രോഗാണു പാതകളെ സാമൂഹികയാഥാർഥ്യങ്ങളിൽ നിന്നും അടർത്തി മാറ്റി കാണുവാൻ നമുക്ക് കഴിയില്ല . അതിന് കൃത്യമായ വർഗ്ഗവും ജാതിയും എല്ലാമുണ്ട്.  അതിനെ അങ്ങനെ തന്നെ മനസിലാക്കാതെ ഒരു പ്രതിരോധവും നമുക്ക് സാധ്യമാകില്ല. പ്രത്യേകിച്ചും പകർച്ച വ്യാധികൾ പടരുമ്പോൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരുടെ ആരോഗ്യം രാജ്യത്തിന്റെയാകെ ആരോഗ്യത്തെ നിർവചിക്കുന്ന നിർണായക ഘടകമായിരിക്കും. ഇതു മനസിലാക്കിക്കൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നാം ആവിഷ്കരിക്കേണ്ടത്. ഇതൊക്കെക്കൊണ്ടാണ് വൈദ്യം ഒരു സാമൂഹ്യ ശാസ്ത്രം കൂടിയാണ് എന്ന് പറയുന്നത്. 
ഏതൊരു മഹാമാരി പടർന്നു പിടിക്കുമ്പോഴും അതിന്റെ ഏറ്റവും വലിയ ഇരകളാകുക സമൂഹത്തിലെ താഴെക്കിടയിൽ ഉള്ളവരായിരിക്കും. അടിസ്ഥാന വർഗങ്ങളാകും ഏറ്റവും   ദുരിതമനുഭവിയ്‌ക്കേണ്ടി വരിക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നവർ. അങ്ങനെയുള്ള തൊഴിലുകളിൽ ഏർപ്പെടേണ്ടി വരുന്നവർ. സമ്പത്തിൽ, ജാതിയിൽ, സാമൂഹ്യ വ്യവഹാരങ്ങളിൽ എല്ലാം താഴേക്കിടയിലുള്ളവർ. ദളിതരും ആദിവാസികളും. മഹാമാരിയുടെ മാത്രമല്ല, അടച്ചിടലുകളുടെയും ഏറ്റവും വലിയ ഇരകളാകുക ഇവർ തന്നെയായിരിക്കും. കൊട്ടാരസമാനമായ ബഹുനില മാളികകളിൽ ഇരുന്നു രാമായണം സീരിയൽ ട്വീറ്റ് ചെയ്യുന്ന ഭരണാധികാരികൾക്ക് അത് മനസിലായിക്കൊള്ളണം എന്നില്ല. 
പുറത്തിറങ്ങുന്നവരെ അതിക്രൂരമായ രീതിയിൽ മർദ്ദിക്കുന്ന പോലീസിനെ  നമ്മൾ രാജ്യമൊട്ടുക്കും കാണുന്നു. ഇവരെ വെടി വച്ച് കൊല്ലണം എന്നാണ് ഒരു മുഖ്യമന്ത്രി പറഞ്ഞത്. ഇതേ സമയം ലോക്ക്ടൗണിൽ ആളൊഴിഞ്ഞ വിശാല പാതയിലൂടെ കൊച്ചുമോന്റെ ഒപ്പം കളിപ്പാട്ട വണ്ടി ഓടിക്കുന്ന ഭരണകർത്താക്കളെയും നാം കണ്ടു. രോഗ പ്രതിരോധം പോലും ആത്യന്തികമായി അധികാരമുള്ളവർ പറയും അധികാരവും സ്വാധീനവും ഇല്ലാത്തവർ അനുസരിക്കും എന്ന രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഏറ്റവും പ്രാക്-രൂപത്തിലേക്ക് ഒതുങ്ങുന്ന കാഴ്ച നമ്മൾ വീണ്ടും കാണുകയാണ്. അധികാരത്തിന്റെ തുലാസ് മുൻപെങ്ങും ഇല്ലാത്ത വിധം ഭരണകൂടത്തിന്റെ ഭാഗത്തേക്ക് ചരിയുകയാണ്. ഇത് ലോകമെങ്ങും പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ പുനര്നിര്വചിച്ചുകൊണ്ടിരിക്കുന്നു. നാമറിയാതെ ലോകം മാറുകയാണ്. ലോക ചരിത്രത്തെ, ജനാധിപത്യത്തിന്റെ പരിണാമ ഘട്ടങ്ങളെ കൊറോണയ്ക്കു മുൻപും അതിനു ശേഷവും എന്ന് പുനർ നിര്വചിക്കേണ്ടി വരുമോ?
കൊറോണ മുതലാളിത്തം  
 ദുരന്തങ്ങൾ പലപ്പോഴും ദ്രുതഗതിയിൽ സാധാരണ നിലയ്ക്ക് സാധ്യമല്ലാത്ത  പല തീരുമാനങ്ങളും കൈക്കൊള്ളുവാനുള്ള മറയാകാറുണ്ട്. കോറോണയുടെ മറവിൽ ആഗോള കുത്തകൾക്കുള്ള വൻ ബെയിൽ-ഔട്ട് പാക്കേജുകൾ തരപ്പെടുത്തിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ശിങ്കിടിമുതലാളിത്തം. അമേരിക്കയിൽ, കഴിഞ്ഞ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം കൊണ്ടുവന്ന 2010-ലെ ഡോട്-ഫ്രാങ്ക് ആക്ട് പിൻവലിക്കാനുള്ള നീക്കം നടത്തുകയാണ് ട്രഷറി സെക്രട്ടറി സ്റ്റീവൻ ന്യൂച്ചിൻ. ട്രംപ് പേ-റോൾ ടാക്സ് നിര്ത്തലാക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു. സർക്കാർ ചെലവുകൾ വെട്ടിക്കുറക്കണം എന്ന അവശ്യമുയരുന്നു. വൈറസ് ചികിത്സ മുഴുവൻ സ്വകാര്യമേഖലയ്ക്കും ഇൻഷൂറൻസ് കമ്പനികൾക്കും വൻ  ലാഭത്തിൽ വിട്ടുനൽകാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. ചൈനയാണെങ്കിൽ പാരിസ്ഥിതിക നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. അതിനു സഹായകരമായ രീതിയിൽ നിരീക്ഷണമുതലാളിത്തവും ഭരണകൂട അധികാരങ്ങളും പുനക്രമീകരിക്കപ്പെടുകകൂടി ചെയ്യുന്നു. 
ഇന്ന് അധികാരവര്‍ഗ്ഗത്തിനും കോര്‍പ്പറേറ്റ് മുതലാളിത്തത്തിനും ഏറ്റവും വിലപ്പെട്ട വിഭവം ‘വിവരം ‘ അഥവാ ഡാറ്റ തന്നെയാണ്. നമ്മുടെ സോഷ്യല്‍ മീഡിയാ ഫീഡുകള്‍, ബ്രൗസിംഗ് സ്വഭാവങ്ങള്‍, വാങ്ങല്‍ ശീലങ്ങള്‍, യാത്രാ വഴികള്‍, ഭക്ഷണരീതികള്‍ തുടങ്ങി എല്ലാം ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ തുടങ്ങിയ അനേകം ഗാഡ്ജറ്റുകളിലൂടെയും ശേഖരിക്കപ്പെടുന്നുണ്ട്. ഇത് സങ്കീര്‍ണമായ ഗണിതശാസ്ത്ര മാതൃകകള്‍ മുഖേന വിശകലനം ചെയ്ത് ഒരോ വ്യക്തിയുടെയും ഒരു ഡിജിറ്റല്‍ പ്രൊഫെയില്‍ സൃഷ്ടിക്കുന്നു.  
കോവിഡ് പടർന്നു പടിച്ചതോടുകൂടി നിരീക്ഷണ മുതലാളിത്തത്തിന് ഒരു പുതിയ ഉണർവ് കൂടി വന്നിരിക്കുന്നു. എല്ലാ രാഷ്ട്രങ്ങളും മൊബൈൽ ആപ്പുകളായും മറ്റും മനുഷ്യരുടെ ഭൌതീക സ്വഭാവങ്ങൾ കൂടി നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണല്ലോ. എല്ലാ മനുഷ്യരുടെയും ശരീരോഷ്മാവ്, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിങ്ങനെ അനവധി  വിവരങ്ങൾ ശേഖരിക്കുന്നു. ഒരാൾക്ക് പനി ഉണ്ടോ, അയാൾ ചുമയ്ക്കുന്നുണ്ടോ, പുറത്തു പോകുന്നുണ്ടോ എന്നൊക്കെ അളക്കാൻ കഴിയുന്ന വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടു തന്നെ നിങ്ങൾ ചിരിക്കുകയാണോ കരയുകയാണോ വല്ലാതെ ദേഷ്യപ്പെടുകെയാണോ എന്നൊക്കെ നിരീക്ഷിക്കാനാകും. നിങ്ങൾ യൂടൂബിൽ ഏതു വീഡിയോ ആണ് കാണുന്നത് എന്ന് മാത്രമല്ല, ആ വീഡിയോ കാണുമ്പൊൾ നിങ്ങളിൽ ഉണ്ടാകുന്ന വികാരം എന്തെന്ന് കൂടി അളക്കാൻ കഴിയുമെന്ന് വന്നാൽ ചിന്താതീതമായ തലങ്ങളിലേക്കാകും നിരീക്ഷണങ്ങൾ ചെന്നെത്തുക. ഓരോ മനുഷ്യന്റെയും ഇമോഷണൽ  പ്രൊഫൈൽ കൂടി ഡിജിറ്റലാകുന്നു എന്നാണ് അതിനർത്ഥം.
ഈ വിവരങ്ങള്‍ പരസ്യങ്ങള്‍ക്കും കച്ചവടത്തിനും മാത്രമല്ല വിവിധങ്ങളായ തട്ടിപ്പുകള്‍ക്കും ഉപയോഗിച്ചു വരുന്നു. ഈ വിവരങ്ങള്‍  രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ട് തെരെഞ്ഞെടുപ്പു പ്രക്രിയകളെ വരെ അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നത് കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഉണ്ടായപ്പോള്‍ നമ്മള്‍ മനസിലാക്കിയതാണ്. വിവരങ്ങള്‍ ഭരണകൂടത്തിന്റെ കയ്യില്‍ എത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ അതിഗുരുതരമായ ഒരു തരത്തിലേക്ക് മാറുന്നു. കാരണം വിവരങ്ങള്‍ കേവലം ‘വിഭവം’ മാത്രമല്ല അധികാരം കൂടിയാകുന്നു. ജനങ്ങള്‍ ഭരണകൂടത്തിനു സുതാര്യമാവുക എന്നത് ജനാധിപത്യത്തിന്റെ പ്രതിപരിണാമമാണ്. ഭരണകൂടം ജനങ്ങള്‍ക്ക് സുതാര്യമായിരുന്നാല്‍ മാത്രമേ ജനാധിപത്യ പ്രക്രിയ അര്‍ത്ഥവത്താവുകയുള്ളു.     നിരീക്ഷണ ഭരണകൂടങ്ങള്‍
വിവരശേഖരങ്ങള്‍ അധികാരകേന്ദ്രങ്ങളുടെ നിയന്ത്രണത്തിലാകുമ്പോള്‍ കേവലം കച്ചവടവും രാഷ്ട്രീയ പ്രചാരണവും എന്ന നിലയില്‍ നിന്ന് വിഭിന്നമായി പൗരാവകാശങ്ങളെ ഹനിക്കുന്ന തരത്തിലേക്ക് അതു മാറും. ഗവണ്മെന്റുകളെ, രാഷ്ട്രീയപ്പാര്‍ട്ടികളെ, നേതാക്കളെ, ജനങ്ങള്‍ക്കു ഗുണപരമായി നിയന്ത്രിക്കാനും സ്വാധീക്കാനും കഴിയും എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ചില വിവര-വിശകലന കമ്പനികളുടെ സേവനം തേടുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനത്തെ മാനസികമായി പരുവപ്പെടുത്താനും മാനിപ്പുലേറ്റ് ചെയ്യാനും തെരഞ്ഞെടുപ്പു ഫലങ്ങള്‍ തീരുമാനിക്കാനും കഴിയും. ജനാധിപത്യത്തിന്റെ ജീവനാഡിയായ പ്രതിഷേധങ്ങളേയും പ്രതിരോധങ്ങളേയും പ്രതിപക്ഷത്തെയും നിരീക്ഷിച്ചു കണ്ടെത്തി  ഇല്ലാതാക്കുവാന്‍ വേണ്ടിയാകും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുക. മനുഷ്യരുടെ വികാരങ്ങളും ശാരീരിക മാറ്റങ്ങളും വരെ ഭരണകൂടത്തിന് നിരീക്ഷിക്കാനാകും എന്നു വന്നാൽ വിനാശകരമായ ഫലമാകും ഉണ്ടാകുക. ഓർവലൊക്കെ ആവിഷ്കരിച്ച ലോകം അതിലും എത്രയോ ഭേദമാണ്. അന്ന് രഹസ്യപ്പോലീസുകാർ അവശ്യമായിരുന്നെങ്കിൽ ഇന്ന് മാനുഷിക ഇടപെടലുകൾ ഇല്ലാതെ തന്നെ ഓരോരുത്തരുടെയും മനോവിചാരങ്ങൾ പോലും ഫലപ്രദമായി നിരീക്ഷിക്കാനാകും എന്ന സ്ഥിതയാണ്.
അധികാര സ്ഥാപനത്തിന്റെ ആദ്യ സൂചനകൾ
2011-ൽ ന്യൂയോർക്കിലെ ഇരട്ടഗോപുരങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇത്തരമൊരു മാറ്റം ലോകത്താകമാനം സംഭവിച്ചിരുന്നു. എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് ലോകം അതിന്റെ വ്യാപ്തി മനസിലാക്കിയത്. സമഗ്രമായ ലക്ഷ്യവേധിയായ ഇന്റലിജൻസ് ശേഖരണ സംവിധാനങ്ങൾ ആവിഷ്കരിക്കുന്നതിലോ അതു ഫലപ്രദമായി നടപ്പാക്കുന്നതിലോ പരാജയപ്പെട്ട ഭരണകൂടങ്ങൾ ഒരു ദുരന്തത്തിന് ശേഷം അതിന്റെ പേരിൽ സമൂഹത്തെയാകെ കുറ്റവാളികളായി കണ്ട് നിരീക്ഷണ വലയത്തിലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തങ്ങളുടെ പരാജയം മറച്ചു വയ്ക്കാനും എന്തെങ്കിലും ചെയ്തു എന്ന തോന്നൽ ഉണ്ടാക്കാനും ഇതു സഹായിച്ചു. അടിയന്തര ഘട്ടത്തിൽ എടുത്ത ഈ തീരുമാനങ്ങളൊന്നും പിന്നീട് പിൻവലിക്കുകയുണ്ടായിട്ടില്ല.
കൊറോണക്കാലത്തും സ്ഥിതി വ്യത്യസ്തമാണ് എന്നു തോന്നുന്നില്ല. ഇസ്രായേൽ സൈനീക ചാര സംവിധാനങ്ങൾ സ്വന്തം പൗരന്മാർക്കിടയിൽ ഉപയോഗിക്കുവാനുള്ള അനുമതി നൽകിക്കഴിഞ്ഞു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ നടപടി പാർലമെന്റിൽ എതിർപ്പ് നേരിട്ടപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് നെതന്യാഹു ചെയ്തത്. ഇലക്ഷനിൽ സ്വന്തം കക്ഷി പരാജയപ്പെട്ടിട്ടും അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്നത് കൊറോണ കാരണമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സ്വന്തം ക്രിമിനൽനകേസുകൾ മരവിപ്പിക്കുക കൂടി ചെയ്തു അദ്ദേഹം. ചില ഇസ്രയേൽ മാധ്യമങ്ങൾ ഇതിനെതിരെ നിലപാടെടുത്തിട്ടുണ്ട്. ‘കൊറോണ അട്ടിമറി’ എന്നാണ് ഇതിനെ അവർ വിശേഷിപ്പിക്കുന്നത്.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാൻ ഏകാധിപത്യപരമായ അധികാരങ്ങളാണ് കൊറോണക്കാലത്ത് നേടിയെടുത്തത്. അടിയന്തര ഘട്ടം കണക്കിലെടുത്ത്, പാർലമെന്റിന്റെ അനുമതിയോ, തെരഞ്ഞെടുപ്പോ, റഫറണ്ടമോ ഇല്ലാതെ നിലവിലുള്ള ഏതു നിയമത്തെയും അവഗണിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് കൈവന്നിരിക്കുന്നു. 
ഇതുപോലെ അടിയന്തരഘട്ടങ്ങളിൽ കൈക്കൊള്ളുന്ന അസാധാരണ നടപടികൾ പലപ്പോഴും അടിയന്തര ഘട്ടങ്ങൾ കഴിഞ്ഞാലും അതുപോലെ തന്നെ തുടരും എന്നതാണ് അനുഭവം. കൊറോണക്കാലത്ത് കൊണ്ടുവരുന്ന നിരീക്ഷണ സംവിധാനങ്ങൾ അതിനുശേഷവും തുടരും. ഇനി പകർച്ചവ്യാധികൾ ഉണ്ടാവാതിരിക്കാൻ അത് അവശ്യമാണെന്നാകും ഗവണ്മെന്റിന്റെ വാദം. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യതയ്ക്ക് വേണ്ടിയുള്ള വലിയ പോരാട്ടങ്ങൾ നടന്നു വരികയാണ്. ക്ഷേമരാഷ്ട്രത്തിന്റെ മറവിൽ ആയിരുന്നു ഗവണ്മെന്റുകൾ സ്വകാര്യതയെ എതിർത്തു പോന്നിരുന്നത്. ഇന്ത്യയിൽ ആധാറിന് വേണ്ടി, സ്വകാര്യതാ ഒരു മൗലിക അവകാശമല്ല എന്നുവരെ സർക്കാർ വാദിച്ചു. ദരിദ്രനിർമാർജനത്തിനുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സ്വകാര്യത ഒരു തടസ്സമാണ് എന്നായിരുന്നു നിലപാട്. ദാരിദ്ര്യം വേണോ സ്വകാര്യത വേണോ എന്നായിരുന്നു ചോദ്യം. ഇനിയിപ്പോൾ അത് ആരോഗ്യം വേണോ സ്വകാര്യത വേണോ എന്നാകും. തീർച്ചയായും മനുഷ്യർ ആരോഗ്യമാകും തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പുകൾ ഇങ്ങനെയുള്ള ദ്വന്ദങ്ങളിൽ ഒതുക്കുവാൻ ഭരണകൂടങ്ങൾക്ക് ഒരു പ്രത്യേക ചാതുര്യം ഉണ്ട്. 
തെറ്റായ തെരഞ്ഞെടുപ്പുകൾ
നിങ്ങൾക്ക് സ്വാകാര്യത വേണോ ആരോഗ്യം വേണോ എന്ന ചോദ്യം തന്നെ തെറ്റാണ്. അങ്ങനെയൊരു തെരഞ്ഞെടുപ്പിന് യാതൊരു പ്രസക്തിയുമില്ല. ജനങ്ങളുടെ സ്വകാര്യതയും മറ്റ് അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണത്തിനുള്ള പ്രവർത്തിക്കുന്ന മാതൃകകൾ സാധ്യമാണ്. ദക്ഷിണ കൊറിയയും തായ്‌വാനും സിംഗപ്പൂരും പോലെ കോവിഡിനെ വിജയകരമായി പ്രതിരോധിച്ച രാഷ്ട്രങ്ങളിൽ ട്രാക്കിംഗ് സംവിധാനങ്ങൾ ഉണ്ടെങ്കിൽ തന്നെയും വ്യാപകമായ രോഗനിർണയവും സാഹചര്യത്തെക്കുറിച്ചു ബോധ്യമുള്ള ജനതയുമാണ് അവരുടെ വിജയത്തിനടിസ്ഥാനം.
കോവിഡിനെ തടയാനായി ഗവൻമെന്റുകൾ സ്വീകരിക്കുന്ന മാർഗങ്ങൾ പലപ്പോഴും പൗരരുടെ അന്തസിനെ ഹനിക്കുന്ന തരത്തിലായേക്കാം. ബറേലിയിൽ കിലോമീറ്ററുകൾ നടന്നു നാട്ടിലെത്തിയ തൊഴിലാളികൾക്കുമേൽ നടുറോട്ടിൽ വച്ച് വെള്ളവും അണുനാശിനികളും ഫയർ ഫോഴ്‌സുകാർ  വന്നു ചീറ്റിയടിക്കുന്ന കാഴ്ച എത്ര അസ്വാസ്ഥ്യം ഉണ്ടാക്കുന്നതാണ്. മൃഗങ്ങളെക്കാൾ മോശമായാണ് മനുഷ്യരെ നമ്മൾ കൈകാര്യം ചെയ്യുന്നത്. ഇവരിൽ ആരെങ്കിലും രോഗബാധിതരാണോ എന്നു നമുക്കറിയില്ല. എന്തുവന്നാലും രോഗബാധിതരാജ്യങ്ങളിൽ നിന്നു ചാർട്ട് ചെയ്ത വിമാനങ്ങളിൽ നാട്ടിലെത്തിച്ചവരോട് എയർപോർട്ടിന് വെളിയിൽ വച്ചു ഇതുപോലൊന്നു ചെയ്യാൻ നമ്മൾ മുതിരുമോ? സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആ പാവങ്ങൾ അവരുടെ തലയിലേന്തിയ ചെറു സഞ്ചികളും അടക്കിപ്പിടിച് നിലത്തു ചേർന്നിരിക്കുന്ന കാഴ്ച രാജ്യത്തിന്റെ മനസാക്ഷിയെ ലജ്ജിപ്പിക്കേണ്ടതാണ്.
ഇതുപോലെ മനുഷ്യത്വരഹിതമായ രീതിയിലാണോ രോഗത്തെ നേരിടേണ്ടത് എന്നു നമ്മൾ ചിന്തിക്കണം. കാര്യങ്ങൾ സുതാര്യമായും കാര്യക്ഷമമായും ജനങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. പിഞ്ഞാണം കൊട്ടിയാൽ വൈറസ് ഇല്ലാതാകും എന്ന കപടശാസ്ത്രം പ്രചരിപ്പിക്കുവാൻ ഉപയോഗിച്ച സംവിധാനങ്ങളുടെ പകുതി മതി ഇതു ചെയ്യാൻ. ഇസ്രായേലി ചരിത്രകാരനും ഗ്രന്ഥകാരനായ യുവാൻ നോവ ഹാരാറി ഫിനാൻഷ്യൽ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ഡോക്ടര്മാർപോലും കൈകഴുകണം എന്ന പാഠം പഠിച്ചത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനു മുൻപ് ഓപ്പറേഷൻ തിയറ്ററുകളിൽ പോലും ഒന്നു കഴിഞ്ഞു അടുത്ത ശസ്ത്രക്രിയയ്ക്ക് കൈകൾ കഴുകാതെ നീങ്ങുന്ന രീതിയാണ് ഉണ്ടായിരുന്നത്. സോപ്പ് ഉപയോഗിച്ചാൽ രോഗം പരത്തുന്ന അണുക്കൾ നശിച്ചുപോകും എന്ന അറിവാണ് നമ്മുടെ ശീലങ്ങൾ മാറ്റിയത്. അല്ലാതെ പോലീസ് ലാത്തിയുമായി നിന്നിട്ടല്ല. അതാണ് ലോകം സ്വീകരിക്കേണ്ട മാതൃകയും. 
സർവേയിലൻസ് സംവിധാനങ്ങൾ പോലും സ്വയം ശാക്തീകരണത്തിന് കഴിയുന്ന തരത്തിലാക്കാൻ കഴിയും. ഒരോരുത്തർക്കും സ്വന്തം ശാരീരിക നില നിരീക്ഷിച്ച് ഒരു തീരുമാനമെടുക്കാൻ സാധിക്കുന്ന തരത്തിലേക്ക് അതു മാറ്റാം. ഇതെല്ലാം ഗവണ്മെന്റ് കേന്ദ്രീകൃതമായ നിരീക്ഷിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതരുത്. കേരളത്തിലൊക്കെ സാധ്യമായതുപോലെ വ്യാപകമായ ജനകീയ ആരോഗ്യ ശൃംഖല സൃഷ്ടിക്കുവാൻ കഴിയണം. വികേന്ദ്രീകൃത തലത്തിൽ പ്രവർത്തിക്കുന്ന വൈദ്യസംവിധാനങ്ങൾ ഉപയോഗിക്കണം.  കേന്ദ്രീകൃത നായരൂപീകരണങ്ങൾക്ക് ഓരോരുത്തരുടെയും വ്യക്തി വിവരങ്ങളോ പ്രൊഫൈലോ ആവശ്യമില്ല. സാമൂഹിക രൂപരേഖ മതിയാകും.
ഭരണനേതൃത്വത്തിന്റെ താത്പര്യങ്ങൾക്കാനുസരിച്ചല്ല കൃത്യമായ ശാസ്ത്രീയ വിവരങ്ങളുടെയും  വിദഗ്ധാഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം നയങ്ങൾ രൂപീകരിക്കപ്പെടേണ്ടത്. ഓരോ തീരുമാനവും ചർച്ച ചെയ്യപ്പെടണം. ദേശസ്നേഹത്തിന്റെയോ, ‘ആരോഗ്യവും സ്വകാര്യതയും’എന്നതുപോലുള്ള വ്യാജ ദ്വന്ദങ്ങളുടെ പേരിലോ പ്രതിപക്ഷം അതിന്റെ കടമയിൽ നിന്നു പിന്മാറുകയുമരുത്. അതുറപ്പു വരുത്തുവാൻ ജനതയും ബാധ്യസ്ഥരാണ്. നമ്മൾ ജാഗ്രതയോടെയിരുന്നില്ലെങ്കിൽ നമുക്ക് നഷ്ടമാകുക നമ്മുടെ വിലപ്പെട്ട സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ആയിരിക്കും. ഒപ്പം ഓരോ തീരുമാനമെടുക്കുമ്പോഴും അത് ഈ രാജ്യത്തെ ഏറ്റവും നിരാലംബനായ വ്യക്തിയെ എങ്ങനെ ബാധിക്കും എന്നൊരു  ചിന്തയില്ലെങ്കിൽ കൊറോണയെക്കാൾ വലിയ ദുരന്തത്തിലേക്കാവും നടന്നടുക്കുക എന്ന തിരിച്ചറിവും നമുക്ക് വേണം. വിശപ്പാണ് ഏറ്റവും വലിയ മഹാമാരി എന്ന സത്യം അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ നമ്മൾ ഈ ‘യുദ്ധം’ തോറ്റുപോകും; വിശപ്പിനോടും കൊറോണയോടും.


This article was published in Chandrika weekly

ഭൂമിയേറ്റെടുക്കൽ കേസ്; ജസ്റ്റിസ്. മിശ്രയുടെ വിധി ഉയർത്തുന്ന ചോദ്യങ്ങൾ

34 ജഡ്ജിമാരുള്ള ഇന്ത്യൻ സുപ്രീംകോടതിയിൽ ചെറു ബഞ്ചുകളുടെ ബാഹുല്യം നീതിന്യായ സംവിധാനത്തിന്റെ സ്ഥിരതയെയും അന്തിമ സ്വഭാവത്തെയും ബാധിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ഭൂമിയേറ്റെടുക്കൽ നിയമവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള  വ്യവഹാരങ്ങൾ. ഒരേ നിയമത്തിൽ സുപ്രീംകോടതിയുടെ വ്യത്യസ്ത മൂന്നംഗ ബെഞ്ചുകൾ രണ്ടുതരത്തിൽ വ്യാഖ്യാനിക്കുന്നു. ആദ്യത്തേത് കർഷക പക്ഷത്തുനിന്ന് രണ്ടാമത്തേത് കോർപ്പറേറ്റ് അനുകൂലം. രണ്ടാമത്തെ വ്യാഖ്യാനം നടത്തിയ ന്യായാധിപൻ ആദ്യം രണ്ടംഗ ബഞ്ചിനും പിന്നീട് മൂന്ന് അംഗ ബെഞ്ചിനും പിന്നീട് രൂപീകരിച്ച ഭരണഘടനാ ബെഞ്ചിനും നേതൃത്വംനൽകുന്നു. അദ്ദേഹത്തെ മാറ്റണം എന്ന ആവശ്യം ഉയർന്നുവരുന്നു. അദ്ദേഹം വഴങ്ങുന്നില്ല.  ഒടുവിൽ അദ്ദേഹത്തിന്റെ വ്യാഖ്യാനം തന്നെ ശരി എന്ന അന്തിമ വിധിയും വരുന്നു. സ്ഥലമേറ്റെടുക്കൽ-നഷ്ടപരിഹാരം സംബന്ധിച്ച നിയമത്തിലെ സെക്ഷൻ 24(2) സംബന്ധിച്ച കേസ് പരമോന്നത നീതിപീഠത്തിന്റെ സമീപകാല ചരിത്രത്തിന്റെ പരിച്ഛേദമാണ്.
യു.പി.എ. ഗവണ്മെന്റിന്റെ ഏറ്റവും ജനകീയമായ നടപടികളിൽ ഒന്നായിരുന്നു സ്ഥലമേറ്റെടുക്കലും നഷ്ടപരിഹാരവും സംബന്ധിച്ച നിയമം. (Land Acquisition and Resettlement Act 2013 ) . ഇത് അനുസരിച്ച് ഏതെങ്കിലും ഒരു പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് 5 വർഷത്തിനുള്ളിൽ സ്ഥലം ഭൗതീകമായി ഏറ്റെടുക്കുകയോ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്യാതിരുന്നാൽ പ്രസ്തുത നടപടികൾ റദ്ദാകും. 
പതിറ്റാണ്ടുകളായി പല പ്രോജക്ടുകളുടെയും പേരിൽ ഭൂമി നഷ്ടപ്പെടുകയും എന്നാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കാതിരിക്കുകയും ചെയ്ത സാധാരണ മനുഷ്യർക്ക് ഒരു അനുഗ്രഹമായിരുന്നു ഈ നിയമം. രാജ്യത്തെ വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയിൽ ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിൽ മൂന്നംഗ ബെഞ്ചും നിയമത്തെ കർഷകസൗഹൃദമായ തരത്തിൽ വ്യാഖ്യാനിച്ചു.
എന്നാൽ മോഡി ഗവണ്മെന്റ് അധികാരത്തിൽ വന്നതോടെ ഈ നിയമത്തിൽ വെള്ളം ചേർക്കാനുള്ള നടപടികൾ ആരംഭിച്ചു. കോർപ്പറേറ്റുകളും ഗവണ്മെന്റും ഒരേപോലെ ഇതിനെ ഒരു അസൗകര്യമായി കാണാൻ തുടങ്ങി. നിയമം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും പ്രതിഷേധത്തെത്തുടർന്നു നിയമം ആക്കാനായില്ല. അങ്ങനെയിരിക്കെയാണ് നിയമം സംബന്ധിച്ച് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഒരു കേസ് ഗുജറാത്ത് ഹൈക്കോടതിയിൽ എത്തുന്നത്. 2005-ൽ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ച് ഇതുവരെ എങ്ങും എത്താതെപോയ പദ്ധതിക്ക് സ്ഥലം കൊടുക്കേണ്ടിയിരുന്ന കർഷകർ ആണ് സ്ഥലം വിട്ടുകിട്ടാൻ കോടതിയെ സമീപിച്ചത്. 
ഇതു സംബന്ധിച്ച് 2014 -ൽ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ vs ഹാരിക്ചന്ദ് മിശ്രിവാൾ സോളങ്കി കേസിൽ സുപ്രീംകോടതിയുടെ, ജസ്റ്റിസുമാരായ  ആർ. എം. ലോധ, ആർ. എം. ലോകുർ, കുര്യൻ ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചിന്റെ വിധി ഉണ്ടായിരുന്നു. കർഷകരുടെ സ്വന്തം അകൗണ്ടിലോ അല്ലെങ്കിൽ അവർക്ക് ഇപ്പോൾ വേണമെങ്കിലും പലിശ സഹിതം പിൻവലിക്കാൻ കഴിയുന്ന തരത്തിൽ കോടതിയിലോ നഷ്ടപരിഹാര തുക നിക്ഷേപിക്കേണ്ടതുണ്ട് എന്നായിരുന്നു വിധി. ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം കർഷകന് നഷ്ടപരിഹാരം നൽകിയതായി കണക്കാനാകില്ല എന്ന് കോടതി പറഞ്ഞു.
റിലയൻസിന്റെ കേസ് കോടതിയിൽ നിൽക്കുമ്പോഴാണ് മോഡി ഗവണ്മെന്റ് ഓർഡിനൻസ് കൊണ്ടുവരുന്നത്. പണം കർഷകർക്ക് നൽകേണ്ട, ഏതെങ്കിലും നിയതമായ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതി എന്നായിരുന്നു ഭേദഗതി. (റിലയൻസ് തുക സർക്കാർ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. മറ്റു നടപടികൾ പൂർത്തിയാക്കി തുക കർഷകർക്ക് നൽകി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നില്ല). ഓർഡിനൻസ് പക്ഷെ ലാപ്സായി. കടുത്ത എതിർപ്പ് മൂലം പാർലമെന്റിൽ നിയമം കൊണ്ടുവരാനുമായില്ല. 
റിലയൻസ് ഇതേ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയിൽ ഉന്നയിച്ചു. സ്ഥലം ഏറ്റെടുക്കൽ സർക്കാരിന്റെ പണിയാണ് എന്നും തങ്ങൾ തുക സർക്കാരിൽ അടച്ചിട്ടുള്ളതുകൊണ്ട് സ്വകാര്യ കമ്പനി എന്ന നിലയ്ക്ക് ഇതിൽ ഇനി ബാധ്യതകൾ ഒന്നുമില്ല എന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.  കർഷകർ സുപ്രീംകോടതിയെ സമീപിച്ചു. കേസ് വന്നത് ജസ്റ്റിസ് അരുൺ മിശ്രയും അമിതാവ് റോയിയും ഉള്ള 2 അംഗ ബഞ്ചിൽ. 2014-ലെ വിധിയിൽ സംശയം പ്രകടിപ്പിച്ച ബഞ്ച് കേസ് 3 അംഗ ബഞ്ചിനു വിട്ടു. ആ ബെഞ്ചും ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിൽ ആയിരുന്നു. ഇൻഡോർ ഡവലപ്മെന്റ് അതോറിറ്റി vs ശൈലിന്ദ്ര കേസിൽ ജസ്റ്റിൽ മിശ്രയും ജസ്റ്റിസ് ഗോയലും എഴുതിയ ഭൂരിപക്ഷ വിധി   2014-ലെ വിധി തെറ്റാണ് എന്ന് വിലയിരുത്തി. അദ്ദേഹം തന്നെ നേതൃത്വം നൽകിയ 3 അംഗ ബഞ്ച് ഭൂവുടമകൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ട് അത് അവർ സ്വീകരിക്കാത്തത് ആണെങ്കിൽ നടപടികൾ റദ്ദാകില്ല എന്നു വിധിച്ചു. മോഡി ഗവണ്മെന്റ് കൊണ്ടുവന്ന ഓർഡിനൻസിലെ അതേ വാഗ്ദാനമായിരുന്നു ജസ്റ്റിസ് മിശ്രയുടേതും. എന്നാൽ ജസ്റ്റിസ് എം.എം. ശാന്തന ഗൗഡർ വിയോജിച്ചു. ഒരേ ആൾബലമുള്ള ബഞ്ചിന്റെ വിധി റദ്ദാക്കുവാൻ കഴിയില്ല എന്ന ശരിയായ നിലപാടെടുത്തു.
ഇത് റിലയൻസിന് അനുകൂലമാകുമായിരുന്നു, പക്ഷെ മറ്റൊരു കേസിൽ ജസ്റ്റിസ് ലോകുർ കുര്യൻജോസഫ് ദീപക്ഗുപ്ത എന്നിവരുടെ ബഞ്ച്, മേൽപ്പറഞ്ഞ വിധി സ്റ്റേ ചെയ്തു. കർഷകർക്ക് അനുകൂലമായ ആദ്യ വിധി പറഞ്ഞ ബഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ലോകുറും കുര്യൻജോസഫും. ഒരു മൂന്നംഗ ബഞ്ചിന്റെ വിധി മറ്റൊരു മൂന്നംഗ ബഞ്ച് റദ്ദു ചെയ്യുന്നത് ശരിയല്ല എന്നും, അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ,  കേസ് മറ്റൊരു വലിയ ബഞ്ച് പരിഗണിക്കേണ്ടതുണ്ട് എന്നുമുള്ള കൃത്യമായ നിയമ തത്വമാണ് അവർ സ്വീകരിച്ചത്. അങ്ങനെ കേസ് ഒരു ഭരണഘടനാ ബെഞ്ചിന് മുന്നിൽ എത്തുന്നു. 
ഇനിയാണ് ട്വിസ്റ്റ്. ഈ ഭരണഘടനാ ബെഞ്ചും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിൽ ആണ്. തന്റെ തന്നെ വിധിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടുന്ന വിശാലബെഞ്ചിൽ ജസ്റ്റിസ് മിശ്ര വരുന്നതിനെക്കുറിച്ച് ആക്ഷേപം ഉയർന്നു. അദ്ദേഹം പിന്മാറണം എന്ന ആവശ്യം കോടതിയിൽ ഉയർന്നു. എന്നാൽ അതിൽ തെറ്റില്ല എന്ന നിലപാടിലായിരുന്നു ജസ്റ്റിസ് മിശ്ര. ചെറിയ ബെഞ്ചിൽ വിധി പറഞ്ഞ ന്യായാധിപൻ കേസ് വീണ്ടും പരിഗണിക്കുന്ന വിശാലബെഞ്ചിൽ അംഗമാകുന്നതിൽ തെറ്റില്ല എന്ന് ജസ്റ്റിസ് മിശ്രയുടെ ബഞ്ച് കഴിഞ്ഞ നവംബറിൽ വിധി എഴുതി. സുപ്രീംകോടതി വിവിധ ബഞ്ചുകളായി അല്ലാതെ ഒറ്റ കോടതിയായി വാദം കേട്ടിരുന്ന കാലത്തെ കീഴ് വഴക്കങ്ങളും അതേ രീതിയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ചില വിദേശ കോടതികളുടെയും നടപടിക്രമങ്ങളും ചൂണ്ടി കാണിച്ചായിരുന്നു വിധി. എന്തായാലും ജസ്റ്റിസ് മിശ്രയുടെ വിധിയിന്മേൽ അദ്ദേഹം നയിക്കുന്ന ഭരണഘടനാബഞ്ചു തന്നെ വാദം കേൾക്കുന്ന   മുൻപ് കേട്ടുകേൾവി ഇല്ലാത്ത നടപടിക്രമത്തിന് സുപ്രീംകോടതി സാക്ഷ്യം വഹിച്ചു. ആ കേസിൽ ആണ് ഇന്ന് വിധിപ്രസ്താവം ഉണ്ടായിരിക്കുന്നത്.
Land Acquisition Act Section 24(2)-ലെ ‘ഓർ’ എന്ന വാക്ക് ‘ആൻഡ്’ എന്നു വായിക്കണം എന്നാണ് നിരീക്ഷണം. പ്രസ്തുത വകുപ്പ് പ്രകാരം 1894-ലെ നിയമപ്രകാരം സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ച് 5 വർഷത്തിനകം ഭൗതീകമായി സ്ഥലം ഏറ്റെടുക്കാതിരിക്കുകയോ നഷ്ടപരിഹാരം നല്കാതിരിക്കുകയോ ചെയ്‌താൽ സ്ഥലമെടുപ്പ് നടപടികൾ റദ്ദാകും. എന്നാൽ പുതിയ വ്യഖ്യാനത്തിലൂടെ സ്ഥലം ഏറ്റെടുക്കുകയും നഷ്ടപരിഹാരം കൊടുക്കാതിരിക്കുകയും ചെയ്‌താൽ മാത്രമേ നടപടികൾ റദ്ദാകൂ. അതായത് സ്ഥലം ഏറ്റെടുക്കുകയും നഷ്ടപരിഹാരം ഭൂവുടമയ്ക്ക് ലഭിക്കാതിരിക്കുകയും ചെയ്താലോ നഷ്ടപരിഹാരം ലഭിക്കുകയും ഭൂമിഏറ്റെടുക്കാൻ വൈകുകയും ചെയ്താലോ സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാകില്ല. അതുപോലെ തന്നെ  നഷ്ടപരിഹാര തുക ഗവൺമെന്റിൽ ഒടുക്കിയാൽ മതിയാകില്ല, ഭൂവുടമയുടെ അക്കൗണ്ടിലോ കർഷകന് ഏതുസമയത്തും എടുക്കാൻ കഴിയുംവിധം കോടതിയിലോ നഷ്ടപരിഹാര തുക എത്തിയാൽ മാത്രമേ ഭൂവുടമയ്ക്ക് ലഭിച്ചു എന്ന് കണക്കാക്കാൻ കഴിയൂ എന്ന പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കേസിലെ വിധിയും ഫലത്തിൽ റദ്ദായിരിക്കുന്നു.
 വിവിധ പദ്ധതികളുടെ പേരിൽ ഭൂമി നഷ്ടപ്പെടുകയും, വർഷങ്ങൾക്ക് ശേഷവും ഏറ്റെടുക്കൽ നടപടികളോ നഷ്ടപരിഹാരവിതരണമോ പൂർത്തിയാകാതെ ദുരിതത്തിലായ സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു 2014ലെ ഈ നിയമം. രാജ്യത്തെ വിവിധ ഭരണഘടനാ കോടതികൾ ഈ നിയമത്തിന്റെ പരിധിക്കകത്ത് നിന്നുകൊണ്ട് കർഷകർക്ക് ആശ്വാസകരമാകുംവിധമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു.  എന്നാൽ ഗുജറാത്തിലെ റിലയൻസ് ഇന്സ്ടസ്ട്രീസിന്റെ കേസ് വന്നതോടുകൂടി ചിത്രമാകെ മാറുകയായിരുന്നു. നിയമത്തെ ഫലത്തിൽ റദ്ദാക്കാനുള്ള മോഡി സർക്കാരിന്റെ ശ്രമങ്ങൾ 2014ൽ കൊണ്ട് വന്ന ഓർഡിനൻസ് കാലാവധി കഴിഞ്ഞതോടെ അവസാനിച്ചതാണ്. പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിരോധം തീർത്തിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ പുതിയ വിധിയിലൂടെ വീണ്ടും സാഹചര്യങ്ങൾ മാറിയിരിക്കുന്നു. കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു പൂനെ മുനിസിപ്പൽ കോർപ്പറേഷൻ കേസിലെ മൂന്നംഗ ബഞ്ചിന്റെ വിധിയിൽ സംശയം പ്രകടിപ്പിച്ചത് ജസ്റ്റിസ് അരുൺ മിശ്രയുടെ രണ്ടംഗ ബെഞ്ച് ആണ്, തുടർന്ന് ഈ വിഷയം പരിശോധിച്ച് വിധി റദ്ദു ചെയ്തത് അദ്ദേഹം തന്നെ നേതൃത്വം നൽകിയ മൂന്നംഗ ബെഞ്ചാണ്, നിലവിലുള്ള ഒരു വിധിയിൽ സംശയം പ്രകടിപ്പിക്കുകയും അത് റദ്ദു ചെയ്യുകയും ചെയ്ത ജഡ്ജ് തന്നെ അതേ വിഷയം പിന്നീട് പരിശോധിക്കുന്ന വിശാലബഞ്ചിന്റെ ഭാഗമാകുന്നതിൽ തെറ്റില്ല (അതായത് അദ്ദേഹം ഈ കേസ് പരിശോധിക്കുന്നതിൽ തെറ്റില്ല എന്ന) വിധിച്ചതും അദ്ദേഹം തന്നെയാണ്,  ഇപ്പോൾ ഇതാ ആ തീരുമാനം പരിശോധിച്ച് 2014-ലെ വിധി റദ്ദാക്കിയിരിക്കുന്നതും അദ്ദേഹം ഉൾപ്പെടുന്ന അഞ്ചംഗ ബെഞ്ച് തന്നെ. നിയമവ്യാഖ്യാനത്തിന്റെ കാര്യത്തിൽ മാത്രമല്ല സുപ്രീംകോടതി വിധികളുടെ അന്തിമത്വവും സ്ഥിരതയും നിലനിർത്തുവാൻ വേണ്ട മുൻകരുതലുകളും കീഴ് വഴക്കങ്ങളും സംബന്ധിച്ചും ഈ വിധി ദീർഘകാലം ചർച്ച ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.  

This article was first published in Madhyamam Daily on 09/03/2020

സ്പ്രിംഗ്ലർ വിവാദം അവസരമാക്കി മാറ്റണം

സ്വകാര്യത ഒരു മൗലികാവകാശമല്ല എന്നു സുപ്രീംകോടതിയിൽ വാദിച്ച ഗവൺമെൻറാണ് ഇന്ത്യ ഭരിക്കുന്നത്. ഭരണകൂടത്തിെൻറ വിതണ്ഡവാദങ്ങൾ തള്ളി സ്വകാര്യത മൗലികാവകാശമാണെന്ന് പട്ടുസ്വാമി കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ െബഞ്ച് ഐകകണ്ഠ്യേന വിധിയെഴുതി. അതിനുശേഷവും നാളിതുവരെയായി ഒരു വിവരസംരക്ഷണനിയമം കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അപര്യാപ്തമായ ഐ.ടി ആക്ടിെൻറയും മറ്റു ചില ചട്ടങ്ങളുടെയും ബലത്തിൽ മാത്രമാണ് രാജ്യത്തിെൻറ സ്വകാര്യതനയങ്ങൾ നിലനിൽക്കുന്നത്. ഇൗ സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറിനെങ്കിലും സമഗ്രമായ ഒരു സ്വകാര്യത/വിവരസുരക്ഷാനയം രൂപവത്കരിക്കാൻ സ്പ്രിംഗ്ലർ വിവാദം ഒരു അവസരമായി കണക്കാക്കേണ്ടതാണ്. സ്വകാര്യതയെക്കുറിച്ച് വിശാലമായ കാഴ്ചപ്പാട് പുലർത്തിപ്പോന്ന രാഷ്ട്രീയകക്ഷിയാണ് കേരളം ഭരിക്കുന്നത്. ഘടകകക്ഷിയായ സി.പി.ഐയും ഇക്കാര്യത്തിൽ സുചിന്തിത നിലപാടുള്ളവരാണ്. മുൻമന്ത്രി ബിനോയ് വിശ്വം ആധാർകേസിൽ കക്ഷി ചേർന്നിരുന്നു. എന്തുകൊണ്ടും സമഗ്രമായൊരു നയരൂപവത്കരണത്തിന് അനുകൂലസമയമാണിത്.

പ്രതിപക്ഷനേതാവ് ഉയർത്തിക്കൊണ്ടുവന്നതുകൊണ്ടു മാത്രം സ്പ്രിംഗ്ലർ വിവാദം അപ്രസക്തമാകുന്നില്ല. 87 ലക്ഷം റേഷൻകാർഡ് വിവരങ്ങൾ അമേരിക്കക്ക് മറിച്ചുവിറ്റു എന്ന തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം അടിസ്ഥാനപരമായി ഇതിൽ ഉൾപ്പെടുന്ന ചില ഗൗരവതരമായ സംഗതികൾ ഗവൺമെൻറിനും ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് പ്രതികരണത്തിൽനിന്നു മനസ്സിലാകുന്നത്. സ്പ്രിംഗ്ലർ കമ്പനിയുമായി ഉണ്ടാക്കിയ സേവന ഉടമ്പടിയുടെ രേഖകൾ; വാങ്ങൽ ഉത്തരവും, എം.എസ്.എയും അനുബന്ധ രേഖകളും പരസ്യപ്പെടുത്താൻ ഗവൺമെൻറ് തയാറായത് സുതാര്യതയിലേക്കുള്ള നല്ലൊരു ചുവടുവെപ്പാണ്. ഏതെങ്കിലുമൊരു സാധാരണക്കാരൻ ഒരു വെബ്സേവനം ഉപയോഗപ്പെടുത്തുമ്പോൾ സേവന ദാതാവായ കമ്പനി മുന്നോട്ടുവെക്കുന്ന ടേംസ് ആൻഡ് കണ്ടീഷൻസ് വായിച്ചുനോക്കുകപോലും ചെയ്യാതെ ശരിയടയാളമിട്ടു പോകുന്ന പോലെ ഗവൺമെൻറുകൾ പ്രവർത്തിക്കരുത് എന്ന ബോധം ഭരിക്കുന്നവർക്ക് ഉണ്ടാവണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമാണ് നോൺ-ഡിസ്‌ക്ലോഷർ എഗ്രിമെൻറ് ഉൾപ്പെടുന്ന മറ്റു ആശയവിനിമയങ്ങൾ നടന്നതെന്നത് ആശങ്കകളോട് ഒരു തുറന്ന സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുവെന്നതിനും അതിനു ക്രിയാത്മകപ്രതികരണം ഉണ്ടാകുന്നു എന്നതിനും തെളിവാണ്. കമ്പനി ലെറ്റർപാഡിൽ അടിച്ചതായതുകൊണ്ടു മാത്രം അത് ഒരു കരാർ ആകില്ല എന്ന വാദം ശരിയല്ല.
പല ഗവൺമെൻറുകളും ഇത്തരത്തിൽ നിരവധി കമ്പനികളുടെ സേവനങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്. സ്പ്രിംഗ്ലർ തന്നെ നേരത്തെയും അവരുടെ സേവനം ഗവൺമെൻറിന് നൽകിയിട്ടുണ്ടാകാം. പക്ഷേ, ഇതിനെയൊക്കെ അർഹിക്കുന്ന അവധാനതയോടെയാണോ ഗവൺമെൻറുകൾ സമീപിച്ചിട്ടുള്ളത് എന്നു ചോദിച്ചാൽ, ഉത്തരം അല്ല എന്നായിരിക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി സ്വകാര്യത സംബന്ധിച്ച സർക്കാർനയങ്ങൾ സുസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് ഇത് ആധികാരികമായി പറയാൻ കഴിയും.

ഒരു ‘സോഫ്റ്റ്‌വെയർ ആസ് സർവിസ്’ (SaaS ) സേവന ദാതാവാണ് സ്പ്രിംഗ്ലർ. ഉപഭോക്താക്കൾക്കായി അവരുടെ സോഫ്റ്റ്വെയറുകൾ അവരുടെതന്നെ സെർവറുകളിൽ പ്രവർത്തിപ്പിച്ച്, ഉപയോഗിക്കാൻ അനുവദിക്കുന്ന സംവിധാനമാണത്. നമ്മുടെ കമ്പ്യൂട്ടറിൽ ഓഫിസ് സ്യൂട്ട് ഇൻസ്റ്റാൾ ചെയ്യാതെതന്നെ നമുക്ക് ആവശ്യഘട്ടങ്ങളിൽ ഗൂഗ്ൾ ഡോക്സ് മുഖേന സ്പ്രെഡ്ഷീറ്റുകളും ഡോക്യുമെൻറുകളും ഉപയോഗിക്കാൻ കഴിയുന്നതുപോലെ. പലപ്പോഴും കമ്പനികളുടെയോ ഗവൺമെൻറുകളുടെയോ ഉപയോഗത്തിന് ഉപയുക്തമായ സോഫ്റ്റ്വെയറുകൾ സ്വയം വികസിപ്പിച്ചെടുക്കാൻ മെനക്കെടാതെതന്നെ ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഇതിെൻറ ഗുണം. പ്രത്യേകിച്ചും അടിയന്തരഘട്ടങ്ങളിൽ വിലപ്പെട്ട സമയം ലാഭിക്കാനും ഇത്തരം റെഡിമെയ്ഡ് ഉൽപന്നങ്ങൾ സഹായിക്കും. സ്പ്രിംഗ്ലർ ക്രോഡീകൃതമല്ലാത്ത വിവിധ വിവരങ്ങൾ (സോഷ്യൽ മീഡിയ ഫീഡുകളും മറ്റും) ശേഖരിച്ചു ക്രോഡീകരിക്കാൻ സഹായിക്കുന്ന ഒരു SaaS പ്ലാറ്ഫോം ആണ്. ആരോഗ്യമേഖലയുമായി നേരിട്ട് ബന്ധമുള്ളതല്ല. അതിനെ കസ്റ്റമൈസ് ചെയ്തു കേരളസർക്കാറിെൻറ ആവശ്യത്തിന് ഉതകുന്ന തരത്തിൽ ആക്കിയിട്ടുണ്ടാകും. മുതലാളിത്ത വ്യവസ്ഥിതിയിൽ ‘സൗജന്യ ഊൺ ഇല്ല’ എന്നു പറയുന്നതുപോലെ ഒന്നാംഘട്ടത്തിൽ ഒരു വിജയകഥ ആയിരുന്ന കേരളത്തിെൻറ കോവിഡ് പ്രതിരോധഗാഥയിൽ തങ്ങളുടെ പേരുകൂടി എഴുതിച്ചേർക്കുക വഴി ഒരു ഗവൺമെൻറ് സേവനദാതാവ് എന്ന നിലയിൽ സ്വയം പ്രചരിപ്പിക്കപ്പെടാനുള്ള സാധ്യതകൂടി സ്പ്രിൻക്ലർ കണ്ടിട്ടുണ്ടാവാം. അത് വേറൊരു വശമാണ്.

പലരും സാങ്കേതിക വാചാടോപങ്ങൾ കൊണ്ട് വിവാദത്തെ അപ്രസക്തമാക്കിത്തീർക്കാൻ ശ്രമിക്കുന്നുണ്ട്. സാങ്കേതികതകളല്ല, വിവരശേഖരണ-വിശകലന സംവിധാനങ്ങൾ ആവിഷ്കരിക്കുമ്പോൾ മൗലികാവകാശ സംരക്ഷണത്തിനുതകുന്ന ഭരണപരവും നിയമപരവുമായ നടപടികൾക്കു ഭരണഘടനാബാധ്യതയുള്ള ഗവൺമെൻറ് സ്വീകരിച്ചിട്ടുണ്ടോ എന്നതാണ് കാതലായ ചോദ്യം.

സ്പ്രിംഗ്ലറുമായി കേരളം ഏർപ്പെട്ട ഉടമ്പടി 2018 മുതൽ കമ്പനി എല്ലാ ഉപഭോക്താക്കൾക്കുമായി രൂപകൽപന ചെയ്ത പൊതു കരാറാണ്. ഗവൺമെൻറ് ഒരു സ്വകാര്യ വിവര വിശകലന കമ്പനിയുമായി ഉടമ്പടിയിൽ എത്തുമ്പോൾ അത് നാട്ടുകാർക്കെല്ലാം വേണ്ടി കമ്പനി ഉണ്ടാക്കിയ പൊതുരേഖയിൽ തുല്യം ചാർത്തൽ ആകരുത്. കാരണം സർക്കാർ സംസ്ഥാനത്തെ/രാജ്യത്തെ മുഴുവൻ ജനങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. പൗരർ സർക്കാറിനെ വിശ്വസിച്ചാണ് വിവരങ്ങൾ കൈമാറുന്നത്. അവരുടെ വിശ്വാസത്തെ സാധൂകരിക്കുന്ന, അതത് നാടുകളിലെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ ഘടകങ്ങൾ ഉൾപ്പെടുത്തി, സർക്കാർ നിശ്ചയിക്കുന്ന നിബന്ധനകളിന്മേൽ ആയിരിക്കണം വിവരശേഖരണ-വിശകലന പരിപാടികൾ നടത്തേണ്ടത്. സമ്മത ശേഖരണം ഉൾെപ്പടെയുള്ള കാര്യങ്ങൾ ഒരു മൂന്നാം കക്ഷി ചെയ്യേണ്ടതല്ല. അത് ഗവൺമെൻറിെൻറ ഉത്തരവാദിത്തമാണ്. ഇവിടെ കോവിഡ്-19മായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കപ്പെടുന്നത് രോഗിയുടെയോ വീട്ടുകാരുടെയോ സമ്മതത്തോടുകൂടിയാണോ എന്ന് നിശ്ചയമില്ല. അത് ഗവൺമെൻറ് ഉറപ്പുവരുത്തേണ്ട കാര്യമാണ് എന്നു കമ്പനി അനുബന്ധ കരാറിൽ വ്യക്തമാക്കുന്നുണ്ട്. അതുവഴി സമ്മതശേഖരണം എന്ന നിയമപരമായ ബാധ്യതയിൽനിന്നു കമ്പനി ഒഴിവാകുകയാണ്. ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ശേഖരിച്ച് അവർതന്നെ വിവരശേഖരണ വെബ്‌സൈറ്റിൽ സമ്മതം രേഖപ്പെടുത്തി വിവരശേഖരണം നടത്തുന്ന രീതിയാണ് ഉള്ളത്. ഈ വിവരങ്ങൾ ശേഖരിക്കുന്നത് ആരാണ്, ഏതു സ്ഥാപനമാണ് വിശകലനം നടത്തുന്നത്, എങ്ങനെയൊക്കെയാണ് ഈ വിവരങ്ങൾ ഉപയോഗിക്കുക എന്ന കാര്യങ്ങളൊക്കെ ആത്യന്തികമായി വിവരങ്ങളുടെ ഉടമയായ വ്യക്തികൾ അറിയേണ്ടതാണ്. ഇതിനൊക്കെ അവരുടെ സമ്മതം ആവശ്യമാണ് എന്നത് വിവരസുരക്ഷയുടെ അടിസ്ഥാനതത്ത്വമാണ്. കൂടാതെ ആരോഗ്യ വിവരങ്ങൾ ഇന്ത്യൻ വൈദ്യഗവേഷണ സമിതി(ഐ.സി.എം.ആർ)യുടെ ധാർമിക മാർഗനിർദേശങ്ങൾ അനുസരിച്ചാണോ കൈകാര്യം ചെയ്യുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. അവിടെയാണ് ആരോപണങ്ങൾ ഉയർന്ന ശേഷമുള്ള ഗവൺമെൻറ് നടപടികൾ പ്രതീക്ഷ നൽകുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തിൽ ഭാവിയിലേക്ക് അവധാനതയോടെയുള്ള തുടർനടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

സ്വകാര്യത ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമാണ്. സ്വകാര്യതയില്ലാതെ അന്തസ്സോടെയുള്ള ജീവിതം അസാധ്യമാണ്. അതുകൊണ്ടുതന്നെ ഓരോ പൗരെൻറയും സ്വകാര്യത സംരക്ഷിക്കാനുള്ള ഋണാത്മകവും ധനാത്മകവുമായ ബാധ്യത ഗവൺമെൻറുകൾക്കുണ്ട്. അനുവദനീയമായ നിയന്ത്രണങ്ങൾക്ക് അകത്തുനിന്നുകൊണ്ടു മാത്രമേ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗവൺമെൻറുകൾക്കു പ്രവർത്തിക്കാനാകൂ. വിവരശേഖരണം, വിവര ഭരണം, വിവരവിശകലനം എന്നീ കാര്യങ്ങളിൽ ആനുപാതികത ഉറപ്പുവരുത്താൻ ഗവൺമെൻറുകൾ ബാധ്യസ്ഥരാണ്.

സർക്കാറുകൾ ബ്രാൻഡഡ് സോഫ്റ്റ്‌വെയർ സങ്കേതങ്ങൾ ഉപയോഗിക്കണോ, അതോ സർക്കാർതലത്തിൽ സ്വന്തമായി വികസിപ്പിച്ച സംവിധാനങ്ങൾ മാത്രമാണോ ഉപയോഗിക്കേണ്ടത് എന്നത് മറ്റൊരു വിഷയമാണ്. കേരളത്തിൽ സി-ഡിറ്റിനും, ഐ.ടി മിഷനും ഒക്കെ അതിനു കഴിയുമോ എന്ന ചോദ്യം വേറെ. സങ്കീർണമായ നിയമ, സാങ്കേതിക, സുരക്ഷ പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ, ക്രോഡീകൃതമല്ലാത്ത വിവരശേഖരങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ സൊലൂഷൻസ് തെരഞ്ഞെടുത്തു കസ്റ്റമൈസ് ചെയ്‌തു ഉപയോഗിക്കാൻ കഴിയുന്ന വിധം സർക്കാർസംവിധാനങ്ങൾ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യകതയാണ്. അതുകൊണ്ടുതന്നെ ഇതൊരു അവസരമായി കാണുവാൻ കേരളത്തിന് കഴിയണം.

This article was first published in Madhyamam Daily on 18/04/2020

ആധാർ റിവ്യൂ സുപ്രീംകോടതി പ്രതീക്ഷ നൽകുന്നു

ആധാർ പദ്ധതി ഭരണഘടനാപരമാണ് എന്നു പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന െബഞ്ചിെൻറ ഭൂരിപക്ഷ വിധി ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ചരിത്രപരമായ വിയോജന വിധിന്യായത്തിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയുടെ വിശകലനയുക്തികളെ തകിടം മറിക്കുന്നു. 2019 ജൂലൈ മാസത്തിൽ ജമൈക്കൻ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെട്രിക് തിരിച്ചറിയൽ പദ്ധതിയെക്കുറിച്ചുള്ള കേസിൽ വിധിയെഴുതിയപ്പോൾ മാതൃകയാക്കിയത് ഈ വിയോജനമാണ്. ജമൈക്കൻ കോടതി ഇന്ത്യൻ സുപ്രീംകോടതിയുടെ ‘സ്വകാര്യത വിധി’യും ‘ആധാർ വിധി’യും വിശദമായി ചർച്ചചെയ്യുന്നുണ്ട്.
ഇന്ത്യയിൽ ആധാർവിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി ഇനിയും പരിഗണിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ ആധാർ വിധിയെ സംബന്ധിച്ച് ഹരജിക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആക്ഷേപം സുപ്രീംകോടതി തിരിച്ചറിഞ്ഞിരിക്കുന്നു; മറ്റൊരു കേസിൽ, മറ്റൊരു സാഹചര്യത്തിൽ. രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തിൽ കഴിഞ്ഞ വർഷം ഗവൺമെൻറ് കൊണ്ടുവന്ന ഭേദഗതികളെ ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായ വിധിയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിട്ടുള്ളത്. ഫിനാൻസ് ആക്ടിെൻറ ഭേദഗതിയായിട്ടാണ് നിയമം കൊണ്ടുവന്നത്. രാജ്യസഭയിൽ ഉയർന്നുവരാവുന്ന എതിർപ്പുകൾ മറികടക്കാനായി ആധാർ ബില്ലിെൻറ കാര്യത്തിൽ ചെയ്തതുപോലെ ‘ധന ബിൽ’ ആയാണ് ഇതും ലോക്സഭയിൽ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാൻസ് ബിൽ ഭേദഗതികൾ ധനബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്സഭ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാനാവുമോ? കഴിയുമെങ്കിൽ പ്രസ്തുത ബിൽ ധനബിൽ ആണോ? കേന്ദ്രസർക്കാറിെൻറ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന ഫിനാൻസ് ആക്ടിെൻറ സെക്ഷൻ 184 ഭരണഘടനാപരമാണോ? അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങൾ നിലനിൽക്കുമോ? ഇൗ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിൽ ചട്ടങ്ങൾ റദ്ദു ചെയ്യുകയും ധനബിൽ സംബന്ധിച്ച കാര്യങ്ങൾ ഏഴംഗ െബഞ്ചിെൻറ പരിഗണനക്കു വിടുകയും ചെയ്തു സുപ്രീംകോടതി. 2018ൽ ആധാർ കേസിൽ, ധനബിൽ സംബന്ധിച്ച അഞ്ചംഗ െബഞ്ചിെൻറ നിരീക്ഷണങ്ങളിലെ പ്രകടമായ അവ്യക്തത നീക്കാനാണ് വിശാലെബഞ്ചിെൻറ അഭിപ്രായം തേടിയത്.

സാധാരണഗതിയിൽ ഒരു ബിൽ നിയമമാകാൻ പാർലമെൻറിെൻറ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ, ഇന്ത്യ ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്നുള്ള ധനവിനിയോഗത്തെമാത്രം സംബന്ധിച്ച നിയമങ്ങൾക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങൾ ഒരു ‘ധനബിൽ’ ആയി പരിഗണിച്ചു ലോക്സഭക്ക് പാസാക്കാം. രാജ്യസഭക്ക് ബില്ലിൽ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോക്സഭ സ്പീക്കർ ആണ് ഒരു ബിൽ ധനബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്. നികുതിനിരക്കുകൾ, ഗവൺമെൻറിെൻറ ബാധ്യതപരിധി, സഞ്ചിത നിധിയിൽനിന്നുള്ള ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെക്ഷൻ110 (1) (എ) മുതൽ 110 (1) (ജി) വരെയുള്ള കാര്യങ്ങളെമാത്രം ബാധിക്കുന്ന ബില്ലുകളെയാണ് ധനബിൽ ആയി നിർവചിച്ചിട്ടുള്ളത്.

ആധാർ കേസിൽ ഒരു ബില്ലിനെ ധനബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിക്ക് പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതി. എന്നാൽ, അനുച്ഛേദം 110(1) എങ്ങനെ വ്യാഖ്യാനിക്കണമെന്നും ഒരു നിയമം ധനബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്നുമുള്ള കാര്യത്തിൽ അവ്യക്തത ബാക്കിനിൽക്കുന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാർ ആക്ട് ധനബിൽ ആയി അവതരിപ്പിച്ചതിൽ തെറ്റില്ല എന്നു വിധിച്ചപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡ് ആധാർ ബിൽ ധനബിൽ അല്ലെന്ന് കണ്ടെത്തി നിയമം റദ്ദുചെയ്യണം എന്നു വിലയിരുത്തി.
ഭൂരിപക്ഷവിധിയിൽ, സ്പീക്കറുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബിൽ ധനബില്ലാണോ എന്നു നോക്കുന്നതിനും മുമ്പു തന്നെ, ആധാർ ആക്ട് പരിശോധിക്കുകയും അതിലെ സെക്ഷൻ രണ്ട് (ഡി) ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷൻ 33 (1 ) [ഭാഗികമായി], സെക്ഷൻ 33 (2 ), 47, 57[ഭാഗികമായി] തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുന്ന സെക്ഷൻ 57. ഇതൊക്കെ റദ്ദാക്കിയ ശേഷം ഇപ്പോൾ ഇതൊന്നും നിയമത്തിെൻറ ഭാഗമല്ല, അതുകൊണ്ട് ധനബിൽ ആണെന്ന വ്യാഖ്യാനമാണ് നടത്തിയത്. എന്നാൽ, സ്പീക്കർ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകൾകൂടി ഉള്ള ബിൽ ആണെന്ന കാര്യം ഭൂരിപക്ഷം മറന്നു.

മറ്റു വകുപ്പുകളെല്ലാം സബ്സിഡികൾക്കും മറ്റ് ഗവൺമെൻറ് ആനുകൂല്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അധികാരപ്പെടുത്തുന്ന സെക്ഷൻ ഏഴിെൻറ അനുബന്ധങ്ങളായാണ് കോടതി കണ്ടത്. ‘സെക്ഷൻ ഏഴ് ആണ്, നിയമത്തിെൻറ ഹൃദയഭാഗം. അത് ഭരണഘടനയുടെ 110 ാം അനുഛേദത്തിെൻറ പരിധിയിൽ വരുന്നതാണ്’ എന്ന് കോടതി പറയുന്നു. അതുപോലെ തന്നെ ആധാർ അതോറിറ്റിക്ക് രൂപം കൊടുക്കുകയും അതിെൻറ ഘടനയും പ്രവർത്തനവുമൊക്കെ നിർണയിക്കുന്ന സെക്ഷൻ 24 നെക്കുറിച്ചു പറയുന്നത് അതോറിറ്റിയുടെ രൂപവത്കരണവും പ്രവർത്തനവും, അതിെൻറ ദൈനംദിന കാര്യനിർവഹണ പരിശോധനകൾ , ശിക്ഷാനടപടികൾ, സോഫ്റ്റ്‌വെയറുകൾ തുടങ്ങി എല്ലാം ഇന്ത്യ ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്നുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് ധനബില്ലിെൻറ പരിധിയിൽ വരുന്നതാണ് എന്നാണ് (ഖണ്ഡിക 411). ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധം ഉണ്ട് എന്നും സമർഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം െവച്ചുനോക്കിയാൽ ഗവൺമെൻറിെൻറ എന്തു പ്രവർത്തനമാണ് ധനബില്ലിെൻറ പരിധിയിൽ വരാത്തത്‌? മാത്രമല്ല, ആർട്ടിക്കിൾ 110 കൃത്യമായി പറയുന്നത് 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പെടുന്ന കാര്യങ്ങൾ മാത്രമാണ് ധനബിൽ ആകുക എന്നാണ്. ഭൂരിപക്ഷവിധിയിൽ പറയുന്നതുപോലെ ‘ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങൾക്കല്ല.

അതുപോലെ തന്നെയാണ് ആധാർ ആക്ട് ആർട്ടിക്കിൾ 110 ഇ.യുടെ കീഴിൽ വരുന്നതാണെന്ന ജസ്റ്റിസ് അശോക് ഭൂഷെൻറ കണ്ടെത്തൽ. യഥാർഥത്തിൽ 110 (ഇ) ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്ന് ‘ചാർജ്’ ചെയ്യാവുന്ന ചെലവുകൾ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രമേ 110 (ഇ) യുടെ പരിധിയിൽ വരൂ. അതായത് പാർലമെൻറ് വോട്ടിനിട്ട് അനുമതി നൽകേണ്ടതില്ലാത്ത ചെലവുകൾ. ഭരണഘടനയുടെ അനുച്ഛേദം 112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫിസ് ചെലവുകൾ; രാജ്യസഭയുടെയും ലോക്സഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവൺമെൻറിെൻറ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകൾ; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെൻഷൻ; ഹൈകോടതി ജഡ്ജിമാരുടെ പെൻഷൻ, സി.എ.ജിയുടെ വേതനം, പെൻഷൻ; ഏതെങ്കിലും കോടതിവിധികൾ നടപ്പാക്കാനുള്ള ചെലവുകൾ; പാർലമെൻറ് നിയമപ്രകാരം ചാർജ് ചെയ്യാവുന്ന ചെലവുകൾ എന്നിങ്ങനെയാണ്. ആധാർ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.ഏതു ബില്ലും ധനബിൽ ആയി കൊണ്ടുവന്ന് ലോക്സഭയുടെമാത്രം അംഗീകാരത്തോടെ നിയമമാക്കാം എന്ന അവസ്ഥ വന്നാൽ അത് രാജ്യസഭയുടെ പ്രസക്തി ഇല്ലാതാക്കും. ഫിനാൻസ് ആക്ടിെൻറ നിയമസാധുത പരിശോധിച്ച െബഞ്ച് ഇക്കാര്യങ്ങൾ ശരിയായി മനസ്സിലാക്കി. അതുകൊണ്ട് ഇക്കാര്യങ്ങൾ ഒരു ഏഴംഗ െബഞ്ച് പരിഗണിച്ചു തീർപ്പു കൽപിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയി എഴുതിയ പുതിയ ഭൂരിപക്ഷ വിധി.

ആധാർ പദ്ധതി ഭരണഘടനാപരമാണ് എന്നു പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന െബഞ്ചിെൻറ ഭൂരിപക്ഷ വിധി ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ചരിത്രപരമായ വിയോജന വിധിന്യായത്തിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയുടെ വിശകലനയുക്തികളെ തകിടം മറിക്കുന്നു. 2019 ജൂലൈ മാസത്തിൽ ജമൈക്കൻ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെട്രിക് തിരിച്ചറിയൽ പദ്ധതിയെക്കുറിച്ചുള്ള കേസിൽ വിധിയെഴുതിയപ്പോൾ മാതൃകയാക്കിയത് ഈ വിയോജനമാണ്. ജമൈക്കൻ കോടതി ഇന്ത്യൻ സുപ്രീംകോടതിയുടെ ‘സ്വകാര്യത വിധി’യും ‘ആധാർ വിധി’യും വിശദമായി ചർച്ചചെയ്യുന്നുണ്ട്.
ഇന്ത്യയിൽ ആധാർവിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി ഇനിയും പരിഗണിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ ആധാർ വിധിയെ സംബന്ധിച്ച് ഹരജിക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആക്ഷേപം സുപ്രീംകോടതി തിരിച്ചറിഞ്ഞിരിക്കുന്നു; മറ്റൊരു കേസിൽ, മറ്റൊരു സാഹചര്യത്തിൽ. രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ പ്രവർത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തിൽ കഴിഞ്ഞ വർഷം ഗവൺമെൻറ് കൊണ്ടുവന്ന ഭേദഗതികളെ ചോദ്യം ചെയ്തു സമർപ്പിക്കപ്പെട്ട ഹരജികളിൽ സുപ്രീംകോടതിയിൽനിന്ന് ഉണ്ടായ വിധിയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിട്ടുള്ളത്. ഫിനാൻസ് ആക്ടിെൻറ ഭേദഗതിയായിട്ടാണ് നിയമം കൊണ്ടുവന്നത്. രാജ്യസഭയിൽ ഉയർന്നുവരാവുന്ന എതിർപ്പുകൾ മറികടക്കാനായി ആധാർ ബില്ലിെൻറ കാര്യത്തിൽ ചെയ്തതുപോലെ ‘ധന ബിൽ’ ആയാണ് ഇതും ലോക്സഭയിൽ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാൻസ് ബിൽ ഭേദഗതികൾ ധനബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്സഭ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാനാവുമോ? കഴിയുമെങ്കിൽ പ്രസ്തുത ബിൽ ധനബിൽ ആണോ? കേന്ദ്രസർക്കാറിെൻറ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന ഫിനാൻസ് ആക്ടിെൻറ സെക്ഷൻ 184 ഭരണഘടനാപരമാണോ? അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങൾ നിലനിൽക്കുമോ? ഇൗ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിൽ ചട്ടങ്ങൾ റദ്ദു ചെയ്യുകയും ധനബിൽ സംബന്ധിച്ച കാര്യങ്ങൾ ഏഴംഗ െബഞ്ചിെൻറ പരിഗണനക്കു വിടുകയും ചെയ്തു സുപ്രീംകോടതി. 2018ൽ ആധാർ കേസിൽ, ധനബിൽ സംബന്ധിച്ച അഞ്ചംഗ െബഞ്ചിെൻറ നിരീക്ഷണങ്ങളിലെ പ്രകടമായ അവ്യക്തത നീക്കാനാണ് വിശാലെബഞ്ചിെൻറ അഭിപ്രായം തേടിയത്.

സാധാരണഗതിയിൽ ഒരു ബിൽ നിയമമാകാൻ പാർലമെൻറിെൻറ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ, ഇന്ത്യ ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്നുള്ള ധനവിനിയോഗത്തെമാത്രം സംബന്ധിച്ച നിയമങ്ങൾക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങൾ ഒരു ‘ധനബിൽ’ ആയി പരിഗണിച്ചു ലോക്സഭക്ക് പാസാക്കാം. രാജ്യസഭക്ക് ബില്ലിൽ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോക്സഭ സ്പീക്കർ ആണ് ഒരു ബിൽ ധനബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്. നികുതിനിരക്കുകൾ, ഗവൺമെൻറിെൻറ ബാധ്യതപരിധി, സഞ്ചിത നിധിയിൽനിന്നുള്ള ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെക്ഷൻ110 (1) (എ) മുതൽ 110 (1) (ജി) വരെയുള്ള കാര്യങ്ങളെമാത്രം ബാധിക്കുന്ന ബില്ലുകളെയാണ് ധനബിൽ ആയി നിർവചിച്ചിട്ടുള്ളത്.

ആധാർ കേസിൽ ഒരു ബില്ലിനെ ധനബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിക്ക് പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതി. എന്നാൽ, അനുച്ഛേദം 110(1) എങ്ങനെ വ്യാഖ്യാനിക്കണമെന്നും ഒരു നിയമം ധനബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് എങ്ങനെ പരിശോധിക്കണമെന്നുമുള്ള കാര്യത്തിൽ അവ്യക്തത ബാക്കിനിൽക്കുന്നു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാർ ആക്ട് ധനബിൽ ആയി അവതരിപ്പിച്ചതിൽ തെറ്റില്ല എന്നു വിധിച്ചപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡ് ആധാർ ബിൽ ധനബിൽ അല്ലെന്ന് കണ്ടെത്തി നിയമം റദ്ദുചെയ്യണം എന്നു വിലയിരുത്തി.
ഭൂരിപക്ഷവിധിയിൽ, സ്പീക്കറുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബിൽ ധനബില്ലാണോ എന്നു നോക്കുന്നതിനും മുമ്പു തന്നെ, ആധാർ ആക്ട് പരിശോധിക്കുകയും അതിലെ സെക്ഷൻ രണ്ട് (ഡി) ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷൻ 33 (1 ) [ഭാഗികമായി], സെക്ഷൻ 33 (2 ), 47, 57[ഭാഗികമായി] തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുന്ന സെക്ഷൻ 57. ഇതൊക്കെ റദ്ദാക്കിയ ശേഷം ഇപ്പോൾ ഇതൊന്നും നിയമത്തിെൻറ ഭാഗമല്ല, അതുകൊണ്ട് ധനബിൽ ആണെന്ന വ്യാഖ്യാനമാണ് നടത്തിയത്. എന്നാൽ, സ്പീക്കർ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകൾകൂടി ഉള്ള ബിൽ ആണെന്ന കാര്യം ഭൂരിപക്ഷം മറന്നു.

മറ്റു വകുപ്പുകളെല്ലാം സബ്സിഡികൾക്കും മറ്റ് ഗവൺമെൻറ് ആനുകൂല്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അധികാരപ്പെടുത്തുന്ന സെക്ഷൻ ഏഴിെൻറ അനുബന്ധങ്ങളായാണ് കോടതി കണ്ടത്. ‘സെക്ഷൻ ഏഴ് ആണ്, നിയമത്തിെൻറ ഹൃദയഭാഗം. അത് ഭരണഘടനയുടെ 110 ാം അനുഛേദത്തിെൻറ പരിധിയിൽ വരുന്നതാണ്’ എന്ന് കോടതി പറയുന്നു. അതുപോലെ തന്നെ ആധാർ അതോറിറ്റിക്ക് രൂപം കൊടുക്കുകയും അതിെൻറ ഘടനയും പ്രവർത്തനവുമൊക്കെ നിർണയിക്കുന്ന സെക്ഷൻ 24 നെക്കുറിച്ചു പറയുന്നത് അതോറിറ്റിയുടെ രൂപവത്കരണവും പ്രവർത്തനവും, അതിെൻറ ദൈനംദിന കാര്യനിർവഹണ പരിശോധനകൾ , ശിക്ഷാനടപടികൾ, സോഫ്റ്റ്‌വെയറുകൾ തുടങ്ങി എല്ലാം ഇന്ത്യ ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്നുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് ധനബില്ലിെൻറ പരിധിയിൽ വരുന്നതാണ് എന്നാണ് (ഖണ്ഡിക 411). ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധം ഉണ്ട് എന്നും സമർഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം െവച്ചുനോക്കിയാൽ ഗവൺമെൻറിെൻറ എന്തു പ്രവർത്തനമാണ് ധനബില്ലിെൻറ പരിധിയിൽ വരാത്തത്‌? മാത്രമല്ല, ആർട്ടിക്കിൾ 110 കൃത്യമായി പറയുന്നത് 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പെടുന്ന കാര്യങ്ങൾ മാത്രമാണ് ധനബിൽ ആകുക എന്നാണ്. ഭൂരിപക്ഷവിധിയിൽ പറയുന്നതുപോലെ ‘ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങൾക്കല്ല.

അതുപോലെ തന്നെയാണ് ആധാർ ആക്ട് ആർട്ടിക്കിൾ 110 ഇ.യുടെ കീഴിൽ വരുന്നതാണെന്ന ജസ്റ്റിസ് അശോക് ഭൂഷെൻറ കണ്ടെത്തൽ. യഥാർഥത്തിൽ 110 (ഇ) ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവൺമെൻറിെൻറ സഞ്ചിതനിധിയിൽനിന്ന് ‘ചാർജ്’ ചെയ്യാവുന്ന ചെലവുകൾ സംബന്ധിക്കുന്ന കാര്യങ്ങൾ മാത്രമേ 110 (ഇ) യുടെ പരിധിയിൽ വരൂ. അതായത് പാർലമെൻറ് വോട്ടിനിട്ട് അനുമതി നൽകേണ്ടതില്ലാത്ത ചെലവുകൾ. ഭരണഘടനയുടെ അനുച്ഛേദം 112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫിസ് ചെലവുകൾ; രാജ്യസഭയുടെയും ലോക്സഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവൺമെൻറിെൻറ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകൾ; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെൻഷൻ; ഹൈകോടതി ജഡ്ജിമാരുടെ പെൻഷൻ, സി.എ.ജിയുടെ വേതനം, പെൻഷൻ; ഏതെങ്കിലും കോടതിവിധികൾ നടപ്പാക്കാനുള്ള ചെലവുകൾ; പാർലമെൻറ് നിയമപ്രകാരം ചാർജ് ചെയ്യാവുന്ന ചെലവുകൾ എന്നിങ്ങനെയാണ്. ആധാർ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.ഏതു ബില്ലും ധനബിൽ ആയി കൊണ്ടുവന്ന് ലോക്സഭയുടെമാത്രം അംഗീകാരത്തോടെ നിയമമാക്കാം എന്ന അവസ്ഥ വന്നാൽ അത് രാജ്യസഭയുടെ പ്രസക്തി ഇല്ലാതാക്കും. ഫിനാൻസ് ആക്ടിെൻറ നിയമസാധുത പരിശോധിച്ച െബഞ്ച് ഇക്കാര്യങ്ങൾ ശരിയായി മനസ്സിലാക്കി. അതുകൊണ്ട് ഇക്കാര്യങ്ങൾ ഒരു ഏഴംഗ െബഞ്ച് പരിഗണിച്ചു തീർപ്പു കൽപിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയി എഴുതിയ പുതിയ ഭൂരിപക്ഷ വിധി.

ജസ്റ്റിസ് ചന്ദ്രചൂഡ് ഈ കേസിലും പ്രത്യേക വിധിയിൽ അനുച്ഛേദം 110 സംബന്ധിച്ച തെൻറ കാഴ്ചപ്പാട് വ്യക്തമാക്കുകയും ഫിനാൻസ് ആക്ട് ഭേദഗതി ധനബിൽ അല്ല എന്ന് വിധിയെഴുതുകയും ചെയ്യുന്നുണ്ട്. രണ്ടു സഭകളുള്ള (ബൈക്കാമറൽ) ഇന്ത്യയുടെ പാർലമെൻററി സംവിധാനത്തിെൻറ പ്രത്യേകതയും, അതിൽ രാജ്യസഭയുടെ പ്രാധാന്യവും, ഉയർത്തിപ്പിടിക്കുന്ന കോടതിയുടെ ഈ നിലപാട് ജനാധിപത്യത്തെ സ്നേഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ്. കോടതി ഇനിയും പരിഗണിക്കാനിരിക്കുന്ന ആധാർ പുനഃപരിശോധന ഹരജികൾ സംബന്ധിച്ച് ഇത് വളരെ ശുഭകരമായ സൂചനയുമാണ്.

This article was first published in Madhyamam Daily on 23/11/2019

ഗവർണർ പദവി അനിവാര്യമാണോ? പി.ബി. ജിജീഷ്

സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന്നില്ല. ഒപ്പമുള്ള എം.എൽ.എമാരുമായി ശരദ് പവാർ നടത്തിയ പ്രകടനം കണ്ടപ്പോൾ ഓർമവന്നത് 1984 ലെ എൻ.ടി. രാമറാവുവിെൻറ ചിത്രമാണ്. രോഗശയ്യയിലായിരുന്ന ആ മനുഷ്യൻ ഒരു വീൽചെയറിൽ 162 എം.എൽ.എമാരെയും നയിച്ചു രാഷ്ട്രപതിഭവനിലേക്ക് നീങ്ങുന്ന ചിത്രം. ഇന്ദിര ഗാന്ധിയുടെ മൂക്കിനുകീഴെ രാംലീല മൈതാനിയിൽ നടത്തിയ പ്രകടനം. അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണമെടുത്താൽ തന്നെ ഭരിക്കാൻ വേണ്ട ഭൂരിപക്ഷത്തേക്കാൾ 11 പേർ കൂടുതലുണ്ടായിരുന്നു എൻ.ടി. ആറിനൊപ്പം. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചട്ടുകമായിരുന്ന ആന്ധ്ര ഗവർണർ രാം ലാലിെൻറ ചെയ്തികൾ അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന് നാണക്കേടായി. ബൈപാസ് ശസ്ത്രക്രിയക്കായി മുഖ്യമന്ത്രി എൻ.ടി.ആർ അമേരിക്കയിലായിരുന്ന സമയത്താണ് എൻ. ഭാസ്കരറാവുവിെൻറ സഹായത്തോടെ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് സംസ്ഥാന ഗവൺമെൻറിനെ അട്ടിമറിക്കാൻ കരുക്കൾ നീക്കിയത്. അതേ കാലത്തുതന്നെയാണ് ജമ്മു-കശ്മീരിൽ ഫാറൂഖ് അബ്ദുല്ല മന്ത്രിസഭയെ ഗവർണർ ജഗ്മോഹനെ ഉപയോഗിച്ച് അട്ടിമറിക്കുന്നത്.

ഇത് രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽതന്നെ ആരംഭിച്ചതാണ്. 1952ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്തു ഭൂരിപക്ഷം ലഭിച്ചിട്ടും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതൃത്വം കൊടുത്ത യുനൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് (യു.ഡി.എഫ്) സഖ്യത്തെ തഴഞ്ഞ് കോൺഗ്രസിനെയാണ് ഗവർണർ ഗവൺമെൻറ് രൂപവത്കരിക്കാൻ ക്ഷണിച്ചത്. ഭൂരിപക്ഷമില്ലാതെ മന്ത്രിസഭ ഉണ്ടാക്കുകയും പിന്നീട് കുതിരക്കച്ചവടത്തിലൂടെ എതിർപക്ഷത്തുനിന്നു ജനപ്രതിനിധികളെ വിലക്കെടുക്കുകയും ചെയ്യുന്ന സമീപനത്തിന് അന്നേ തുടക്കം കുറിച്ചതാണ്. ഗവർണർ ശ്രീ പ്രകാശ, രാജാജിയെ ഗവൺമെൻറ് രൂപവത്കരിക്കാൻ ക്ഷണിച്ചത് ഒരു വിഡ്ഢിദിനത്തിലായിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകം. 1959 ൽ കേരള സർക്കാറിനെ അട്ടിമറിച്ചതുമുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം ചോദിച്ച യെദിയൂരപ്പക്ക് 15 ദിവസം നൽകിയതും, തോറ്റ ബി.ജെ.പി നേതാക്കന്മാരെ ജനപ്രതിനിധികളായി മന്ത്രിസഭയുടെ അറിവോ സമ്മതമോ ഇല്ലാതെ നാമനിർദേശം ചെയ്ത പുതുച്ചേരി െലഫ്. ഗവർണറുടെ നടപടിയും, അരുണാചൽ പ്രദേശിൽ അവസാനം കലിഖോ പുലിെൻറ ആത്മഹത്യയിൽ കലാശിച്ച അധികാര വടംവലിയും ഗവർണർ എന്ന ഭരണഘടനാ പദവി ജനാധിപത്യത്തെ അപകടപ്പെടുത്തിയതിെൻറ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിൽ ചിലതു മാത്രമാണ്.

രാഷ്ട്രീയ ദുരുപയോഗമല്ലാതെ വേറെ ഏതെങ്കിലും ഒഴിവാക്കാനാകാത്ത ഭരണഘടനാ ചുമതലകൾ ഗവർണർ വഹിക്കുന്നുണ്ടോ എന്ന് സംശയമാണ്. മധ്യപ്രദേശ് ഗവർണറായിരുന്ന ഡോ. പട്ടാഭി സീതാരാമയ്യ, ഉത്തർപ്രദേശ് ഗവർണർ ആയിരുന്ന കെ.എം. മുൻഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവർണർ എന്നത് അതിഥികളെ സ്വീകരിക്കാൻ മാത്രമുള്ള ഒരു അലങ്കാരപദവിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണറായിരിക്കെ വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണെന്നു പറയുകയുണ്ടായി. രാഷ്ട്രീയനേതാക്കളിൽ എൻ.ടി. രാമറാവുവാണ് ഒരു ജനാധിപത്യക്രമത്തിൽ ഗവർണറുടെ പ്രസക്തി എന്താണെന്ന ചോദ്യം ഏറ്റവും ശക്തിയായി ഉന്നയിച്ചത്. അത് അദ്ദേഹത്തെ ഉപജാപത്തിലൂടെ പുറത്താക്കുന്നതിനുമുമ്പായിരുന്നു. മഹാരാഷ്ട്രയിലെ നാടകം ഈ ചോദ്യം വീണ്ടും ഉന്നയിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ്.
കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിക്ക് പ്രിയപ്പെട്ടവരായിരുന്ന ഉദ്യോഗസ്ഥരെയോ, ന്യായാധിപരെയോ, കണ്ടം ചെയ്യാറായ രാഷ്ട്രീയനേതാക്കളെയോ പുനരധിവസിപ്പിക്കാനുള്ള ഒരു മാർഗം മാത്രമാണ് നിലവിൽ ഗവർണർ പദവി. ഗവർണറെ പിരിച്ചുവിടുന്നതിന് കൃത്യമായ ചട്ടങ്ങൾ നിർവചിക്കപ്പെട്ടിട്ടില്ല. 1989ൽ വി. പി. സിങ് അധികാരമേറ്റപ്പോൾ എല്ലാ ഗവർണർമാരെയും പിരിച്ചുവിട്ടു. 2012 ൽ 14 ഗവർണർമാരെ ഒരുമിച്ചു മാറ്റാനുള്ള നീക്കമുണ്ടായി. കേന്ദ്രത്തിന് അനഭിമതരായാൽ ഏതു നിമിഷവും പുറത്താക്കപ്പെടാവുന്ന സാഹചര്യമുണ്ട് ഗവർണർക്ക്.

ഇന്ത്യയിൽ ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാ തലത്തിൽ ഇന്ത്യക്കാർക്ക് കൊടുക്കാൻ ബ്രിട്ടീഷുകാർ തയാറാക്കിയ 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവിശ്യകളിൽ പരിമിതമായ വോട്ടവകാശത്തിലൂടെയെങ്കിലും ജനപ്രതിനിധിസഭകളുണ്ടായി. പ്രവിശ്യകൾക്കുമേൽ അധികാരമുറപ്പിക്കാനായി പ്രവിശ്യാ ഭരണകൂടങ്ങളെ നിയന്ത്രിക്കാൻ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ പദവിയാണ് ഗവർണറുടേത്. അക്കാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിെൻറ നേതൃനിരയിലുള്ളവർ അതിനെ ശക്തമായി എതിർത്തു. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ ഗവർണർമാരെ നിലനിർത്താൻ തീരുമാനിച്ചു. രണ്ടു കാരണങ്ങളുണ്ടായിരുന്നു ഇതിന്. ഒന്ന്, പുതിയ രാജ്യത്ത് സംസ്ഥാനങ്ങൾക്കുമേൽ ഒരു നിയന്ത്രണം കേന്ദ്ര ഗവൺമെൻറിനില്ലാതെപോയാൽ അത് വിഘടനങ്ങൾക്ക് കാരണമാകും. അതുകൊണ്ട് രാജ്യത്തിെൻറ അഖണ്ഡത നിലനിർത്താൻ ഗവർണർ പദവി അനിവാര്യമാണ്. രണ്ട്‌, സംസ്ഥാനങ്ങളിൽ കാര്യപ്രാപ്തിയും അനുഭവ പരിചയവുമുള്ള ജനപ്രതിനിധികളുടെ അഭാവമുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഗവർണർക്കു കഴിയും. ഈ രണ്ടു കാരണങ്ങളും പുതിയ കാലത്ത് അപ്രസക്തമാണ്. എന്നാൽ, ഭരണഘടനയിൽ കൃത്യമായി നിർവചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ജനാധിപത്യരാഷ്ട്രഘടനയുടെ അന്തസ്സത്തക്കു വിരുദ്ധമായി വർത്തിക്കുന്നുമുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷം ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെവന്നാൽ ഗവർണറുടെ ‘വിവേചനാധികാരം’ പ്രധാനമാകും.1952 മുതൽ ഇങ്ങോട്ട് വിവേചനാധികാരം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതം മാത്രമായി മാറുന്നതാണ് ചരിത്രം. വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ് ഭരണഘടനാ നിർമാണ സമിതി കരുതിയിരുന്നത്. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചും പ്രോ ടെം സ്പീക്കർമാരെക്കൊണ്ട് സഭാനടപടികളിൽ തിരിമറിനടത്തിയും കുതിരക്കച്ചവടം വഴിയും ആ പ്രതീക്ഷയെ രാഷ്ട്രീയക്കാർ തകിടം മറിച്ചു.ഗവൺമെൻറ് രൂപവത്കരണത്തിന് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെങ്കിൽ ഗവർണർ പദവി ഇല്ലാതെതന്നെ കാര്യങ്ങൾ സുഗമമായി നടത്താം. വ്യക്തമായചട്ടങ്ങൾ ഉണ്ടെങ്കിൽ ഇലക്ഷൻ കമീഷനോ, അതത് സംസ്ഥാനത്തെ ഹൈകോടതി ചീഫ് ജസ്റ്റിസിനോ ഒക്കെ തീരുമാനമെടുക്കാവുന്നതേയുള്ളൂ. സർക്കാർ രൂപവത്കരണത്തിന് കാർമികത്വം വഹിക്കാനും ആർട്ടിക്കിൾ 352 വഴി റിപ്പോർട്ട് നൽകി പ്രസിഡൻറ് ഭരണം ഏർപ്പെടുത്താനും മാത്രമായി ഒരു പദവിയുടെ ആവശ്യമുണ്ടോ? ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഏജൻറ് മാത്രമായി മാറുന്ന, ജനങ്ങൾ തെരഞ്ഞെടുക്കാത്ത ഗവർണർപദവി ഒരു കൊളോണിയൽ ശേഷിപ്പാണ്. ഇനിയും ഇങ്ങനെയൊരു പദവിയുടെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഗൗരവതരമായ പുനരാലോചനകൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

This article was first published in Madhyamam Daily on 02/12/2019

പൗരത്വ ബിൽ: ആൾക്കൂട്ടം ഭരണഘടനയെ തല്ലിക്കൊല്ലുമ്പോൾ

പൗരത്വം ഇരുതല മൂർച്ചയുള്ള ഒരു ആശയമാണ്. ഒരു വശത്ത്, രാജഭരണത്തിലും പിന്നീട് വൈദേശികാധിനിവേശത്തിലും പ്രജകളായി കഴിഞ്ഞ ജനതക്ക് നൽകുന്ന പ്രതീക്ഷനിർഭരമായ വാഗ്ദാനമാണത്. ഒരു ജനാധിപത്യസംവിധാനത്തിൽ ഭരണഘടനാദത്തമായ എല്ലാവിധ സ്വാതന്ത്ര്യങ്ങളോടും അവകാശങ്ങളോടുംകൂടി അഭിമാനപൂർവം ജീവിതം നയിക്കാനുള്ള അവകാശമാണത്. അവകാശങ്ങൾക്കുള്ള അവകാശമാണ് പൗരത്വമെന്ന് പറയാം. മറുവശത്ത് അത് ബഹിഷ്കരണത്തിനുള്ള ഉപാധികൂടിയാണ്. ഒരു പ്രദേശത്ത് ജീവിക്കുന്നവരിൽ ഒരു സംഘം ആളുകൾ പൗരന്മാരായി പ്രഖ്യാപിക്കെപ്പട്ടാൽ അതിനർഥം ശേഷിക്കുന്ന വിഭാഗത്തിന് ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും അപ്രാപ്യമായിരിക്കും എന്നുകൂടിയാണ്. അത്തരത്തിൽ പുറന്തള്ളപ്പെടുന്നവർ അധികാരത്തിെൻറ, ധനത്തിെൻറ, ആൾബലത്തിെൻറ, സംസ്കാരത്തിെൻറ എല്ലാം പുറമ്പോക്കുകളിൽ ഉള്ളവരായിരിക്കും. ജാതി, മത, ഭാഷ, വംശീയ, സാംസ്കാരിക ന്യൂനപക്ഷങ്ങളും അധഃസ്ഥിത-തൊഴിലാളി വർഗങ്ങളുമായിരിക്കും അന്യവത്കരിക്കപ്പെടുന്നത്. അവർക്ക് നഷ്ടമാകുന്നത് അവകാശങ്ങൾക്കുള്ള അവകാശമാണ്. മനുഷ്യരായി ജീവിക്കാനുള്ള അവകാശമാണ്. മനുഷ്യനിർമിതമായ, ചരിത്രത്തിൽ വളരെ ചെറിയ ആയുസ്സ് മാത്രമുള്ള കൃത്രിമമായ ദേശാതിർത്തികൾക്കകത്ത് ഇത്തരം ബഹിഷ്കൃതരെ സൃഷ്ടിക്കുന്നതിന് നൈതികവും ധാർമികവുമായ ഒരു ന്യായീകരണവുമില്ല. ഈ രാഷ്ട്രീയം മനസ്സിലാക്കി ജന്മംകൊണ്ട് പൗരത്വം നൽകുന്നത് ഒരു കുട്ടിയുടെ മൗലികാവകാശമായി അന്താരാഷ്‌ട്രധാരണകളിൽ കണക്കാക്കിപ്പോരുന്നു. ആധുനിക-ലിബറൽ-ജനാധിപത്യ രാഷ്ട്രങ്ങളെല്ലാം ഈ തത്ത്വം അംഗീകരിക്കുന്നുണ്ട്.


നമ്മുടെ ഭരണഘടനാ ശിൽപികൾ ഈ സാർവദേശീയ യാഥാർഥ്യം അംഗീകരിച്ചവരായിരുന്നു. വിഭജനത്തിെൻറയും അഭയാർഥി പ്രവാഹത്തിെൻറയും സങ്കൽപാതീതമായ വർഗീയഹിംസകളുടെയും കാലത്ത് തികച്ചും ബഹുസ്വരമായ ഒരു ദേശത്ത് വംശത്തിെൻറയോ മതത്തിെൻറയോ നാഗരികതയുടെയോ അടിസ്ഥാനത്തിലുള്ള പൗരത്വസങ്കൽപങ്ങൾ എത്രമാത്രം അപകടകരമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പൗരത്വത്തെ സംബന്ധിച്ച ഉദാരമായ സമീപനമാണ് ഭരണഘടനയിൽ കാണാനാകുക. അഞ്ചാം വകുപ്പിൽ ഭരണഘടന നിലവിൽ വന്ന ദിവസത്തിനുമുമ്പ് ആറു മാസമെങ്കിലും ഇന്ത്യയിൽ തുടർച്ചയായി താമസിച്ചവർക്കെല്ലാം പൗരത്വം വാഗ്ദാനം ചെയ്യുന്നു. പിന്നീടങ്ങോട്ട് ജനനമായി പൗരത്വത്തിെൻറ അടിസ്ഥാനം. പൗരത്വത്തെ, 11ാം വകുപ്പ് നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചു നിർവചിക്കണമെന്ന് പാർലമെൻറിനു തോന്നുന്നത് 1956ൽ മാത്രമാണ്; പൗരത്വ നിയമത്തിലൂടെ (Citizenship Act-1956 ). പിന്നീട് 1986, 1992, 2003, 2005, 2015 വർഷങ്ങളിൽ നിയമം ഭേദഗതി ചെയ്തു. ഇപ്പോൾ 1986 ജൂലൈ ഒന്നിനുമുമ്പ് ഇന്ത്യയിൽ ജനിച്ചവർ ജനനം വഴി പൗരന്മാരാണ്. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ മൂന്നിനും ഇടയിൽ ജനിച്ചവരുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യക്കാരനെങ്കിൽ അയാൾ ഇന്ത്യൻ പൗരനാണ്. അതിനുശേഷം ജനിച്ചവരുടെ രക്ഷിതാക്കൾ ഇരുവരും ഇന്ത്യൻ പൗരരെങ്കിൽ മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ.

അങ്ങനെ ഭരണഘടന മുന്നോട്ടുെവച്ച ഉദാരമായ പൗരത്വസങ്കൽപത്തിൽനിന്നു നമ്മൾ ഏറെ അകന്നുകഴിഞ്ഞു. ജന്മനാ ലഭിക്കുന്ന പൗരത്വം എന്ന ആശയം ഉപേക്ഷിച്ച്, നമ്മൾ ഇന്ന് പിന്തുടരുന്നത് രക്തബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വമാണ്. അമേരിക്കപോലെയുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്നത് ജന്മംകൊണ്ടുള്ള പൗരത്വമാണെന്ന് ഓർക്കണം. അനധികൃതകുടിയേറ്റം, രാജ്യസുരക്ഷ എന്നിങ്ങനെയുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിവിധ നിയമഭേദഗതികളിലൂടെ പൗരത്വസങ്കൽപത്തെ നമ്മൾ കൂടുതൽ സങ്കുചിതമാക്കിക്കൊണ്ടേയിരിക്കുന്നത്. ഭൂരിപക്ഷ തീവ്ര ദേശീയതയുടെ വൈകാരികാധിപത്യത്തിൽ പ്രതിപക്ഷത്തിന് ശബ്ദം ഇല്ലാതെ പോവുന്ന ഇന്ത്യൻ പാർലമെൻറ് ഭരണഘടനാപരമായ പൗരത്വസങ്കൽപം സവർക്കറുടെ ഹിന്ദുത്വസങ്കൽപത്തിലേക്ക് അടുക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. 19 ലക്ഷം ജനങ്ങളെ രാജ്യരഹിതരാക്കിയ അസമിലെ പൗരത്വ പ്പട്ടിക പരീക്ഷണം ഇന്ത്യയിലാകമാനം വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. അതോടൊപ്പമാണ് ഇസ്രായേലിെൻറ ബിൽ ഓഫ് റിട്ടേണിന് സമാനമായ പൗരത്വ നിയമഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം കൊടുത്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി ബിൽ 2019
പൗരത്വനിയമം വകുപ്പ് (മൂന്ന്) ഭേദഗതി ചെയ്ത് അനധികൃത കുടിയേറ്റക്കാരുടെ നിർവചനം മാറ്റിയെഴുതുകയാണ് കേന്ദ്ര സർക്കാർ. അഫ്‌ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ക്രൈസ്തവ വിഭാഗങ്ങൾ ‘അനധികൃത കുടിയേറ്റക്കാർ’ എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. മാത്രമല്ല, അവരുടെ കാര്യത്തിൽ വൈദേശികർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള കാലാവധി 12 വർഷത്തിൽനിന്ന് ആറു വർഷമായി കുറക്കുകയും ചെയ്തു. അതായത് മുസ്ലിംകളല്ലാത്ത എല്ലാവർക്കും ആറു വർഷം ഇന്ത്യയിൽ താമസിച്ചാൽ ഇന്ത്യൻ പൗരത്വം നൽകാമെന്നു വരുന്നു. അസമിൽ തയാറാക്കിയ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തുപോയ 19 ലക്ഷത്തിൽ, അതുപോലെ രാജ്യത്താകമാനം ഇതുപോലെയൊരു രജിസ്റ്റർ ഉണ്ടാക്കിയാൽ പുറത്തുപോകാൻ സാധ്യതയുള്ള അനേകരിൽ മുസ്ലിംകളെ മാത്രം പുറത്താക്കാൻ രാജ്യം തീരുമാനിക്കുന്നു എന്നാണ് അതിനർഥം. ബാക്കിയെല്ലാവർക്കും ഇന്ത്യൻ പൗരത്വം നൽകുന്നു. മുസ്ലിംകൾ മാത്രം പുറത്താക്കപ്പെടാം. പുറത്താക്കണമെങ്കിൽ മറ്റേതെങ്കിലും രാജ്യം അവരെ സ്വീകരിക്കേണ്ടതായുണ്ട്, അന്താരാഷ്ട്ര നിയമബാധ്യതകളുണ്ട്. അപ്പോൾ പൗരരല്ലാത്ത അവകാശരഹിത ജനങ്ങളായി ഇവിടെ കഴിയേണ്ടിവന്നേക്കാം. മിനിമം വേതനത്തിന്, സ്വത്തിന്, വിവേചന രഹിതമായ ജീവിതത്തിന്, സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഒന്നും അർഹതയില്ലാതെ ജീവിക്കേണ്ടി വന്നേക്കാം. ബഹുസ്വരതയും തുല്യതയും മതേതരത്വവും അടിസ്ഥാനപ്രമാണങ്ങളായി സ്വീകരിച്ച ഒരു ഭരണഘടനയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു രാജ്യത്താണ് ആൾക്കൂട്ട നീതിയുടെ പൊതുബോധം പാർലമെൻറിനെ കീഴടക്കുന്നത്.

ഭരണഘടന വിരുദ്ധത
രണ്ടു തരത്തിലുള്ള വിഭജനങ്ങൾ ബില്ലിൽ പ്രകടമാണ്. ഒന്ന്, ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്‌സി എന്നിങ്ങനെ മതപരമായ വിഭജനം. രണ്ട്, അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിങ്ങനെ രാജ്യങ്ങൾക്കനുസരിച്ചുള്ള വിഭജനം. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. 14 ാം വകുപ്പനുസരിച്ച് ഇന്ത്യൻ അതിരുകൾക്കുള്ളിൽ ഒരു മനുഷ്യനും നിയമത്തിനു മുന്നിൽ തുല്യതയോ തുല്യമായ നിയമപരിരക്ഷയോ നിഷേധിക്കാൻ പാടുള്ളതല്ല. നിയമം എല്ലാവർക്കും തുല്യമായിരിക്കണം. അതിനർഥം ഒരു വേർതിരിവും പാടില്ലെന്നല്ല. ‘വിവേകപൂർണമായ വേർതിരിവുകൾ’ ആകാം. മാത്രമല്ല, അതിന് നിയമത്തിെൻറ ഉദ്ദേശ്യവുമായി യുക്തിപൂർവമായ ബന്ധവും ഉണ്ടാകണം. ഉദാഹരണത്തിന് സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേകനിയമങ്ങൾ പോലെ. ഏതു തരംതിരിവിനും ഒരു മാനദണ്ഡമുണ്ടാകണം. മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിങ്ങനെയുള്ള കാരണങ്ങൾകൊണ്ട് വിവേചനങ്ങൾ പാടില്ല എന്ന് 15 ാം വകുപ്പിൽ പറയുന്നുണ്ടെങ്കിലും അത് ഇന്ത്യൻ പൗരർക്ക് മാത്രം ബാധകമാണ്. അനധികൃത കുടിയേറ്റക്കാർ ഇന്ത്യൻ പൗരർ അല്ലാത്തതുകൊണ്ടുതന്നെ ഇൗ വകുപ്പിെൻറ സംരക്ഷണം ലഭിക്കുകയില്ല. എന്നിരുന്നാലും വകുപ്പ് 14 അനുവദിക്കുന്ന ‘വിവേകപൂർണമായ വർഗീകരണം’ നീതിയുക്തമായിരിക്കണം എന്ന് സ്വവർഗരതിയെ ക്രിമിനൽവത്കരിക്കുന്ന സെക്ഷൻ 377 റദ്ദാക്കിയ സുപ്രധാന വിധിയിൽ സുപ്രീംകോടതി സമത്വത്തെ കൂടുതൽ വിശാലമായി വ്യാഖ്യാനിച്ചിട്ടുണ്ട്. വിവേകപൂർണമായ വർഗീകരണത്തിന് ഒരു പൊതുമാനദണ്ഡം ഉണ്ടാവണം എന്നു മാത്രമല്ല, അത് നീതിയുക്തമായിരിക്കണം എന്നുകൂടി കോടതി വിലയിരുത്തി. മനുഷ്യെൻറ ആന്തരിക സ്വത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള, വ്യക്തിയുടെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വർഗീകരണങ്ങൾ പാടില്ല എന്ന് പ്രസ്താവിച്ചു. മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങൾ അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമാണ്.

അതുപോലെതന്നെയാണ് രാജ്യങ്ങൾ അനുസരിച്ചുള്ള വർഗീകരണവും. നമ്മുടെ അയൽരാജ്യങ്ങളാണ് മാനദണ്ഡമെങ്കിൽ ശ്രീലങ്കയും നേപ്പാളും ചൈനയും മ്യാന്മറും നിയമത്തിെൻറ ഭാഗമാകേണ്ടതായിരുന്നു. അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് നിയമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം സംരക്ഷിക്കപ്പെടേണ്ടത് മ്യാന്മറിൽ വേട്ടയാടപ്പെടുന്ന റോഹിങ്ക്യകളാണ്. ശ്രീലങ്കയിലെ തമിഴ് വംശജരാണ് മറ്റൊരു വിഭാഗം. അവരും ബില്ലിെൻറ പരിധിയിലില്ല. പാകിസ്താനിൽ പീഡനം അനുഭവിക്കുന്ന ശിയ, അഹമ്മദീയ വിഭാഗങ്ങൾ അങ്ങനെ എത്രയോ പേർ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിൽ നിന്നും ഈ വർഗീകരണത്തിന് നിയമത്തിെൻറ ഉദ്ദേശ്യലക്ഷ്യവുമായി യുക്തിഭദ്രമായ ബന്ധങ്ങളൊന്നുമിെല്ലന്നു കാണാം. അതുകൊണ്ടുതന്നെ രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വേർതിരിവും ഭരണഘടനാവിരുദ്ധമാണ്.

ആൾക്കൂട്ട ഭരണത്തിലേക്കോ?
ജനാധിപത്യം എന്നാൽ കേവലം ഭൂരിപക്ഷാഭിപ്രായങ്ങൾ നടപ്പാക്കുന്ന ഭരണസംവിധാനമല്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്. ഭരണം ആൾക്കൂട്ട നീതിയിലേക്ക് വഴുതിവീഴാതെ ഭരണകൂടത്തിെൻറ അധികാരത്തെ പരിമിതപ്പെടുത്തുന്ന, ജനങ്ങളുടെ അവകാശ പ്രഖ്യാപനരേഖയാണ് ഭരണഘടന. നിയമവ്യവസ്ഥയും ഭരണഘടനയുമെല്ലാം അധികാരം കൈയാളുന്നവർക്ക് അസൗകര്യങ്ങളായിരിക്കും. അതിനെ മറികടക്കാനുള്ള മാർഗങ്ങൾ അവർ തേടിക്കൊണ്ടേയിരിക്കും. പ്രത്യേകിച്ചും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെയും സ്വാതന്ത്ര്യത്തിെൻറയും സമത്വത്തിെൻറയും വിശാല ദർശനങ്ങളെ നിഷേധിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ പിൻപറ്റുന്നവർ അധികാരത്തിലിരിക്കുമ്പോൾ.

ആര്യാധിനിവേശാനന്തരം രൂപംകൊണ്ട സംസ്കാരത്തിെൻറ വിശുദ്ധി അധിഷ്ഠിതമായ ദേശരാഷ്ട്ര സങ്കൽപമാണത്. അതിൽ പ്രതിപാദിക്കുന്ന ഹിന്ദുത്വത്തിെൻറ പുണ്യഭൂമിയിലേക്കുള്ള തിരിച്ചുവരവാണ് പൗരത്വ ഭേദഗതി ബില്ലായി ഇവിടെ പ്രച്ഛന്നവേഷം കെട്ടുന്നത്. ഇന്ത്യ ഇനിയും ഒരു മതരാഷ്ട്രമായി തീർന്നിട്ടില്ല എന്നു വിശ്വസിക്കുന്നവരെല്ലാം ഈ അപകടത്തെ തിരിച്ചറിയേണ്ടതുണ്ട്. തെരുവുകളെ ഹിംസാത്മകമാക്കുന്ന ആൾക്കൂട്ടനീതിയുടെ പതാകവാഹകർ പാർലമെൻറിലെത്തുമ്പോൾ തല്ലിക്കൊല്ലുന്നത് ഭരണഘടനയെയാണ്.

This article was first published in Madhyamam Daily on 09/12/2019

ജനസംഖ്യാ രജിസ്റ്റർ ഭരണഘടനാവിരുദ്ധം; ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കൽ

019-ലെ പൗരത്വ നിയമഭേദഗതി റദ്ദു ചെയ്തു എന്ന് വന്നാൽ പോലും ദേശീയ പൗരത്വ രജിസ്റ്റർ നമ്മൾ ഇന്ത്യക്കാരുടെ എല്ലാപേരുടെയും കഴുത്തിൽ ചേർത്തു വച്ച വാൾതലപ്പായി നിലനിൽക്കും, ചോര കൊതിക്കുന്ന ഏതൊരു അധികാരഭ്രാന്തനും ഏതുനിമിഷവും വച്ച് കയറ്റുവാൻ കഴിയും വിധം.

2003 -ൽ വാജ്പേയീ ഗവണ്മെന്റിന്റെ കാലഘട്ടത്തിൽ കൊണ്ടുവന്ന പൗരത്വനിയമഭേദഗതി ആണ് രാജ്യത്തെ പൗരന്മാരുടെ പട്ടിക തയ്യാറാക്കാനും സംശയമുള്ളവരെ മറ്റൊരു ലിസ്റ്റിൽ പെടുത്തുവാനും ഗവണ്മെന്റിനെ അധികാരപ്പെടുത്തുന്നത്. ഇത്തരത്തിൽ സംശയിക്കേണ്ടവരുടെ ലിസ്റ്റിൽ പെടുന്നവർ സ്വന്തം പൗരത്വം അധികാരികൾക്ക് മുന്നിൽ തെളിയിക്കേണ്ടി വരും. തെളിവ് നൽകി നിരപരാധിയാണ് എന്ന് സ്ഥാപിക്കാനുള്ള ബാധ്യത ജനങ്ങൾക്കുമേൽ വന്നുചേരുന്നു എന്നർത്ഥം. ഒരുവൻ കുറ്റക്കാരനാണെന്ന് സ്ഥാപിക്കപ്പെടുന്നതുവരെ നിരപരാധിയായിരിക്കും എന്നതാണ് സാമാന്യനീതി. ആനുമാനിക നിരപരാധിത്വം (presumtpion of innocence) എന്ന് പറയും. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിലെ അനുച്ഛേദം 11-ന്റെ ഭാഗമാണിത്. കുറ്റം തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണയിലൂടെ കോടതിയ്ക്ക് മുന്നിൽ സ്ഥാപിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തിൽ അധികാരവും സംവിധാനങ്ങളും സ്ഥാപനങ്ങളും ഭരണകൂടത്തിന് അനുകൂലമായിരിക്കുന്നു. അങ്ങനെവരുമ്പോൾ  ഈ സംവിധാനങ്ങൾക്കെല്ലാം എതിരെ നിന്നുകൊണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വ്യക്തിക്ക് സാധിക്കില്ല. അതുകൊണ്ടാണ് പ്രാഥമികമായ അനുമാനം ഒരാൾ നിരപരാധിയാണ് എന്നായിരിക്കണം എന്ന് പറയുന്നത്. എന്നാൽ നമ്മുടെ രാജ്യത്ത് നീതിയുടെ ഈ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടം ജനങ്ങളെ എല്ലാവരെയും കുറ്റവാളികൾ എന്ന് കാണുകയും തങ്ങൾ നിരപരാധികളാണ് എന്ന് സ്ഥാപിക്കാനുള്ള ബാധ്യത ജനങ്ങളുടെ ചുമലിൽ വന്നു ചേരുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളോടും പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുകയാണ് നമ്മുടെ ഗവണ്മെന്റ്. ഗവൺമെന്റിന് രാജ്യത്ത് അനധികൃത കുടിയേറ്റക്കാർ വ്യാപകമാകുന്നു എന്ന ആശങ്ക ഉണ്ടെങ്കിൽ അത്തരത്തിലുള്ളവരെ കണ്ടെത്തി അവർ കുടിയേറ്റക്കാർ ആണെന്ന് തെളിവ് സഹിതം കോടതിയിൽ സ്ഥാപിച്ച് അവർക്കെതിരെ നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ഇക്കാലത്ത് ഒരു മനുഷ്യന്റെ പൂർവകാലം അന്വേഷിച്ച്, അയാൾ അന്യദേശക്കാരനാണെങ്കിൽ അയാളുടെ യാത്രാചരിത്രം കണ്ടെത്തി തെളിവുകൾ ശേഖരിക്കാൻ പോലീസും, ഇന്റലിജന്‍സും, സർവ്വവിധ സർവൈലൻസ് സംവിധാനങ്ങളും ഉള്ള ഗവൺമെന്റിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതല്ല. അതിനു പകരം നാട്ടിൽ ചില കള്ളന്മാർ ഉണ്ടെന്നു കരുതി അത് കണ്ടെത്താൻ അന്നാട്ടിലെ മുഴുവൻ മനുഷ്യരും പോലീസ് സ്റ്റേഷനിൽ ഹാജരായി തങ്ങൾ കള്ളന്മാരല്ല എന്ന് രേഖാമൂലം തെളിയിക്കണം എന്ന് പറയുന്നതിന് സമാനമായ അനീതിയാണ് ഇവിടെ  നടപ്പിലായിക്കൊണ്ടിരിക്കുന്നത്. നീതിന്യായ സംവിധാനത്തെയാകെ തലകീഴായി നിർത്തിയിരിക്കുന്നു നമ്മൾ. 
സോനോവാൽ കേസിലെ തികച്ചും തെറ്റായ സുപ്രീം കോടതി വിധിയെത്തുടർന്ന് അസാമിൽ ഈ നയം നടപ്പിലാക്കിയപ്പോൾ സംഭവിച്ചതെന്താണെന്ന് നമ്മൾ കണ്ടു. മുൻ ഇന്ത്യൻ രാഷ്ട്രപതിയുടെ കുടുംബത്തിനു പോലും തെളിവുകൾ സമയത്തിന് ഹാജരാക്കി കാര്യങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണ പൗരരുടെ അവസ്ഥ എന്താകും? 1951 മുതൽ പൗരത്വ രജിസ്റ്റർ സംബന്ധിച്ച നടപടികൾ നിലനിൽക്കുന്ന, ഇത്തരം രേഖകൾ സൂക്ഷിക്കേണ്ടതാണെന്ന അവബോധം ജനങ്ങൾക്കിടയിൽ ഉള്ള, ആസാമിലെ അവസ്ഥ ഇതാണെങ്കിൽ ഇത്തരമൊരു സാഹചര്യം സ്വപ്നം കണ്ടിട്ടുപോലും ഇല്ലാത്ത മറ്റിടങ്ങളിൽ അത്യന്തം ഭീതിജനകമായ മാനുഷിക പ്രതിന്ധിയിലേക്കാകും ഇത് നയിക്കുക.   
പൗരത്വം ഒരു മനുഷ്യന്റെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്ന ആശയമാണ്; അവകാശങ്ങൾക്കുള്ള അവകാശം. എല്ലാ ജനാധിപത്യ അവകാശങ്ങളും, ജീവിക്കാനുള്ള അവകാശം പോലും പൗരത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ പൗരത്വവുമായി ബന്ധപ്പെട്ട ഏതു നിയമവും കർശനമായ നിയമ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
2003-ലെ പൗരത്വ നിയമഭേദഗതി
2003-ൽ പൗരത്വ നിയമത്തിൽ വകുപ്പ് 14(എ) കൂട്ടിച്ചേർക്കുന്നതിലൂടെയാണ് രാജ്യത്ത് ദേശീയ ഇന്ത്യൻ പൗരത്വ പട്ടിക (NRIC) നടപ്പിലാക്കാനുള്ള വഴിയൊരുങ്ങുന്നത്. നിയമഭേദഗതിപ്രകാരം ഗവണ്മെന്റിന് വേണമെങ്കിൽ രാജ്യത്തെ എല്ലാ ജനങ്ങളെയും നിർബന്ധമായും രജിസ്റ്റർ ചെയ്യിപ്പിച്ച് ദേശീയ തിരിച്ചറിയൽ കാർഡ് നൽകാനും ദേശീയ പൗരത്വ പട്ടിക രൂപീകരിക്കാനുമാകും. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന വാദം ആധാർ കേസിന്റെ ഭാഗമായി ഉയർന്നു വന്നിരുന്നു. എൻ.പി.ആർ.-നെ ആധാറുമായി ബന്ധിപ്പിക്കുന്ന 2015-ലെ വിജ്ഞാപനവും വിഷയമായി. എന്നാൽ അന്തിമവിധി വന്നപ്പോൾ മറ്റു വിഷയങ്ങൾക്കിടയിൽ എൻ.പി.ആർ. മുങ്ങിപ്പോയി. 2003-ലെ പൗരത്വനിയമ ഭേദഗതിയുടെ ഭരണഘടനാപരതയെക്കുറിച്ച് വിധിയിൽ നിരീക്ഷണങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും പുതിയ സാഹചര്യത്തിൽ ഇക്കാര്യം സ്വതന്ത്രവും വിശദവുമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.     ഭരണഘടനയുടെ അനുച്ഛേദം 11 അനുസരിച്ച് പൗരത്വത്തെ നിർവചിക്കാനുള്ള അവകാശം പാർലമെന്റിനാണ്. എന്നാൽ ഈ നിയമത്തിൽ വിശദാംശങ്ങളെല്ലാം ചട്ടങ്ങൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇത് എക്സിക്യൂട്ടവിന് അമിതാധികാരങ്ങൾ നൽകുന്ന നടപടിയാണ്. അമിതാധികാരനിയോഗമാണ് (excessive delegation of power). 
അമിതാധികാരനിയോഗം 
അധികാരവിഭജനം ഭരണനിർവഹണത്തിന്റെ മൗലീക സ്വഭാവങ്ങളിലൊന്നാണ്. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ നടപ്പിലാക്കാനുള്ള ചുമതല എക്സിക്യൂട്ടീവിനാണ്. അതുകൊണ്ടുതന്നെ നിയമനിർവഹണത്തിനാവശ്യമായ പ്രായോഗിക ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരം   നിയമം എക്സിക്യൂട്ടീവിനു നിയോഗിച്ചുനൽകുന്നു. ഇതിനാണ് അധികാരനിയോഗം (delegaton of power) എന്ന് പറയുന്നത്. പക്ഷേ പാർലമെന്റിന്റെ അവശ്യധർമങ്ങളിൽ പെടുന്നതും നയരൂപീകരണത്തിന്റെ ഭാഗവുമായ, രാജ്യത്തെ പൗരരുടെ അവകാശങ്ങളെയും ബാധ്യതകളെയും സംബന്ധിച്ച കാര്യങ്ങൾ ഗവൺമെന്റിന് ഡെലിഗേറ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. സുപ്രീംകോടതിയുടെ നിരവധി ഉത്തരവുകൾ ഈ വിഷയത്തിൽ ഉണ്ട്. “ജനങ്ങളുടെ പരമാധികാരം പരിരക്ഷിക്കുന്നതിന് അമിതാധികാരനിയോഗം നിയന്ത്രിക്കേണ്ടതുണ്ട്” എന്ന് 1973 -ൽ ഗ്വാളിയോർ റയോൺസ് കേസിലും “അനിയന്ത്രിതമായ അധികാരനിയോഗം സ്വേച്ഛാധിപത്യത്തിലേക്കാണ് നയിക്കുക” എന്ന് 1979 -ൽ രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് കേസിലും സുപ്രീംകോടതി   പ്രസ്താവിച്ചിട്ടുണ്ട്.
വിവിധ വിധികളിലൂടെ അധികാരനിയോഗത്തെ സുപ്രീംകോടതി ഇപ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നു:

  1. പാർലമെന്റിന്റെ അടിസ്ഥാന ധർമങ്ങൾ എക്സിക്യൂട്ടീവിന്റെ അധികാരത്തിന് വിട്ടുനൽകാൻ കഴിയില്ല.
  2. അടിസ്ഥാന നയരൂപീകരണങ്ങൾ ചട്ടങ്ങൾക്ക് വിട്ടുനൽകാൻ പാടില്ല. 
  3. ചട്ട നിർമാണത്തിനായി എക്സിക്യൂട്ടീവിന് അധികാരനിയോഗം നടത്തുന്ന നിയമങ്ങളിൽ  ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ പിന്തുടരേണ്ട നയവും വ്യവസ്ഥകളും മാർഗനിർദേശങ്ങളും  വ്യക്തമാക്കിയിരിക്കണം
  4. ചട്ടങ്ങൾ രൂപീകരിക്കാനുള്ള അവകാശം ലഭിച്ചവർ അത്  ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിരക്ഷകൾ നിയമത്തിൽ ഉണ്ടായിരിക്കണം 

2003-ലെ നിയമഭേദഗതിയുടെ കാര്യത്തിൽ മേൽപ്പറഞ്ഞ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. വകുപ്പ് 14(എ) വളരെ അനിർണിതമായി  രചിക്കപ്പെട്ടതാണ്. ഇന്ത്യൻ പൗരരുടെ ഒരു പട്ടിക ഉണ്ടാക്കണമെന്നും ജനന-മരണ രജിസ്ട്രാർ ഇന്ത്യൻ പൗരത്വ രജിസ്ട്രാർ കൂടി ആയിരിക്കും എന്നും പറയുന്നതല്ലാതെ പൗരത്വരജിസ്റ്റർ എങ്ങനെയാണ് തയ്യാറാക്കേണ്ടത്, അതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ രേഖകളാണ് പൗരത്വനിർണയത്തിന് ഉപയോഗിക്കുന്നത്, സംശയിക്കേണ്ടവരുടെ പട്ടികതയ്യാറാക്കുന്നത് എങ്ങനെയാണ്, ആരായായിരിക്കും പൗരത്വനിർണയം നടത്തുവാൻ അധികാരപ്പെടുത്തുന്നത്,  സംശയങ്ങൾ ഉന്നയിക്കുവാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്… തുടങ്ങി പ്രാഥമികമായും പാർലമെന്റ് തീരുമാനമെടുക്കേണ്ട കാര്യങ്ങൾ ഒന്നും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഈ നിയമത്തിനു കീഴിൽ രൂപീകരിച്ച 2003 -ലെ പൗരത്വ (പൗരരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് വിതരണവും സംബന്ധിച്ച) ചട്ടങ്ങൾ [Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003] പ്രകാരമാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുക. 2003-ലെ ചട്ടം 2(എൽ)-അനുസരിച്ച് രാജ്യത്തു വസിക്കുന്ന എല്ലാ ജനങ്ങളെയും ഉൾക്കൊള്ളുന്ന പട്ടികയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ.പി.ആർ. അതായത് പൗരർ മാത്രമല്ല, ഇന്ത്യയിലെ മുഴുവൻ താമസക്കാരെയും ഇതിൽ ഉൾപ്പെടുത്തണം. ഇന്ത്യയിൽ ആറു മാസമായി താമസിക്കുന്ന  വിദേശീയർ, ഇവിടെ ജോലി ചെയ്യുന്നവർ, അനധികൃത കുടിയേറ്റക്കാർ, കുടിയേറ്റ തൊഴിലാളികൾ, എന്നിങ്ങനെ എല്ലാവരും ഉള്‍പ്പെടുന്ന പട്ടിക. ചട്ടം 3(4) അനുസരിച്ച് ലോക്കൽ രജിസ്ട്രാർ ഓരോ പ്രദേശനിവാസികളുടെയും വിവരങ്ങൾ ശേഖരിച്ച് ജനസംഖ്യാ രജിസ്റ്റർ ഉണ്ടാക്കേണ്ടതാണ്. എന്നാൽ മാതൃനിയമമായ പൗരത്വ നിയമം വകുപ്പ് 14(എ)-ൽ രാജ്യത്തെ എല്ലാ പൗരരുടെയും പട്ടിക തയ്യാറാക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. എങ്കിലും  ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ‘ദേശീയ ജനസംഖ്യാ രജിസ്റ്റർ’ എന്ന പുതിയ ആശയം കൊണ്ട് വന്നിരിക്കുന്നു. നിയമത്തിൽ ഇല്ലാത്ത പുതിയൊരു സംഗതി ചട്ടങ്ങൾ വഴി കൊണ്ടുവരാനുള്ള അധികാരം എക്സിക്യൂട്ടീവിന് ഇല്ല. അതുകൊണ്ട് ദേശീയ ജനസംഖ്യാ രജിസ്റ്റർ അഥവാ എൻ.പി.ആർ. നിയമവിരുദ്ധമാണ്; അമിതാധികാര പ്രയോഗമാണ്.ചട്ടം 3(3)-ൽ ദേശീയ പൗരത്വരജിസ്റ്ററിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ഇതും മാതൃനിയമത്തിൽ ഉള്‍പ്പെടുത്തി പാർലമെന്റിന്റെ അംഗീകാരം നേടേണ്ട കാര്യമാണ്. 2015-ൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ആഭ്യന്തര മന്ത്രാലയം ഇതിനെ ആധാറുമായി ബന്ധിപ്പിക്കുകയും എൻ.പി.ആർ. വിവരശേഖരത്തിൽ വിരലടയാളവും കണ്ണിന്റെ റെറ്റിനയും ഉള്‍പ്പടെയുള്ള ബയോമെട്രിക്ക് വിവരങ്ങൾ കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു. ചട്ടങ്ങളിൽ പോലുമില്ലാത്ത ഈ കാര്യങ്ങൾ എൻ.പി.ആർ. ഹാൻഡ്-ബുക്കിൽ കൂട്ടിച്ചേർക്കുകയായിരുന്നു. ഇത് അമിതാധികാരനിയോഗം മാത്രമല്ല ഉപനിയോഗം (sub -delegation of powers ) കൂടിയാണ്. നമ്മൾ വാടകക്കെടുത്ത കെട്ടിടം മറ്റൊരാൾക്ക് മറിച്ചു വാടകയ്ക്ക് കൊടുക്കുന്നതുപോലെ നിയമവിരുദ്ധമാണിതും. മറ്റൊരു പ്രശ്നം ചട്ടം-7 വഴി കുടുംബനാഥന് മേൽ വന്നിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. വീട്ടിലെ അല്ലാ അംഗങ്ങളുടെയും കൃത്യമായ വിവരങ്ങൾ നൽകിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കുടുംബനാഥനാണ്. അതിൽ വീഴ്ച വരുത്തിയാൽ ആയിരം രൂപ പിഴ ശിക്ഷയ്ക്കും വകുപ്പുണ്ട്. പൗരത്വ നിയമത്തിൽ ഗൃഹനാഥനെന്തു പ്രസക്തിയാണുള്ളത്? ഇതേക്കുറിച്ച് മാതൃനിയമത്തിൽ യാതൊന്നും പറയുന്നില്ല എന്ന് കാണാം. ഇതും അമിതാധികാരനിയോഗമല്ലാതെ മറ്റൊന്നുമല്ല. 
ഐച്ഛികത
എല്ലാവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി രൂപം നൽകിയ ജനസംഖ്യാ രജിസ്ടർ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി അതിൽ നിന്നും തയ്യാറാക്കേണ്ട പട്ടികയാണ്, ദേശീയ ഇന്ത്യൻ പൗരത്വ രജിസ്റ്റർ (NRIC) എന്ന് ചട്ടം 3(5)-ൽ പറയുന്നു. ചട്ടം-4-ൽ ആണ് പൗരത്വരജിസ്റ്ററിന്റെ രൂപീകരണത്തെക്കുറിച്ചു വിശദീകരിച്ചിട്ടുള്ളത്. വീടുവീടാന്തരം കയറിയിറങ്ങി വിവരശേഖരണം നടത്തി ജനസംഖ്യാ രജിസ്റ്റർ പ്രസിദ്ധീകരിച്ച്, അത് പരിശോധിച്ച് അതിൽ നിന്നും ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനാണ് നിർദ്ദേശം. ഉപചട്ടം-4 അനുസരിച്ച് ലോക്കൽ രജിസ്ട്രാർക്ക് പൗരത്വത്തിൽ സംശയം  തോന്നുന്ന പക്ഷം അവരെ മറ്റൊരു പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്. വളരെ പ്രധാനപ്പെട്ട ലെജിസ്ളേറ്റീവ് അധികാരമാണ് പൗരത്വ നിർണയം. പൗരത്വം എന്നാൽ അവകാശങ്ങൾക്കുള്ള അവകാശമാണ്. പൗരത്വപട്ടികയിൽ നിന്നും ഒരാൾ പുറത്തു പോകുക എന്നാൽ അയാൾക്ക് അവകാശങ്ങളെല്ലാം നഷ്ടപ്പെടുന്നു എന്നാണ് അർഥം. അതുകൊണ്ടുതന്നെ പൗരത്വസംബന്ധിയായ ഏതൊരു നിയമനിര്മാണവും പാർലമെന്റിന്റെ സൂക്ഷ്മശ്രദ്ധ പതിയേണ്ട കാര്യമാണ്. എന്നാൽ ഇവിടെ പൗരത്വനിയമത്തിലെ വകുപ്പ്-14(എ)-യിൽ പൗരത്വ പട്ടിക ഉണ്ടാക്കണം എന്നല്ലാതെ അതിനെക്കുറിച്ചുള്ള എന്തെങ്കിലും വിശദീകരണങ്ങളോ, വ്യവസ്ഥയോ മാനദണ്ഡങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. അക്കാര്യങ്ങൾ ചട്ടങ്ങൾക്ക് വിട്ടുകൊടുക്കുന്നു എന്നത് തന്നെ ഭരണഘടനാ പദ്ധതിയ്ക്ക് എതിരാണ്. എന്നുമാത്രമല്ല, ഇവിടെ ചട്ടങ്ങളിൽ പോലും ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല എന്ന് കാണാം.പൗരന്മാരെ എങ്ങനെയാണ് കണ്ടെത്തുന്നത് എന്നോ, എങ്ങനെയാണ് ലോക്കൽ രജിസ്ട്രാർ പട്ടിക പരിശോധിക്കേണ്ടത് എന്നോ വിശദീകരിച്ചിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് ജനസംഖ്യാ രജിസ്റ്ററിൽ നിന്ന് ഒരാളെ സംശയിക്കേണ്ടവരുടെ പട്ടികയിലേക്ക് മാറ്റേണ്ടത് എന്ന് പറഞ്ഞിട്ടില്ല. പട്ടികയിൽ നിന്ന് പുറത്തു പോകുന്നവരുടെ പരാതി താലൂക്ക് രജിസ്ട്രാർ പരിഗണിച്ച് 90 ദിവസത്തിനകം തീർപ്പാക്കണം എന്നാണ് ചട്ടം. എന്നാൽ അതിനായി ഏതേതു രേഖകൾ ആണ് ഒരാൾ സമർപ്പിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല. എന്തൊക്കെ രേഖകളാണ് ഒരാളുടെ പൗരത്വത്തിന് തെളിവാകുന്നത് എന്ന് ഭരണഘടനാ കോടതികൾക്കു പോലും നിശ്ചയമില്ലാത്ത ഒരു രാജ്യത്താണ്, ഇത് പോലത്തെ തോന്ന്യാസങ്ങൾ നിയമമാകുന്നത്. ഇക്കാര്യങ്ങളത്രയും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ റദ്ദു ചെയ്യുന്ന നടപടികൾ ആയിരുന്നിട്ടു പോലും നിയമത്തിലോ ചട്ടങ്ങളിലോ വ്യവസ്ഥ ചെയ്യാതെ വളരെ താഴ്ന്ന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ  ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായിട്ടാണ് തീരുമാനിക്കുക എന്ന് വരുന്നു. ചട്ടങ്ങൾ രൂപീകരിക്കാനുള്ള അവകാശം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പരിരക്ഷകൾ നിയമത്തിൽ ഉണ്ടായിരിക്കണം എന്ന് പരമോന്നത നീതിപീഠം വിധിയെഴുതിയിട്ടുള്ളതാണ്.  എന്നിട്ടാണ് ചട്ടങ്ങൾ പോലുമില്ലാതെ അടിസ്ഥാന നയങ്ങളും പാർലമെന്റിന്റെ അവശ്യ ധർമവും വരെ ഒരു താലൂക്ക് രജിസ്ട്രാർക്ക് വിട്ടുകൊടുത്തിരിക്കുന്നത്. ഇത് അമിതാധികാര നിയോഗം മാത്രമല്ല, മൗലീകാവകാശങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഒരു ഉദ്യോഗസ്ഥന് വിട്ടു നൽകുന്നതിലൂടെ ഐച്ഛികവുമായി കണക്കാക്കേണ്ടി വരും. എന്ന് വച്ചാൽ എക്സിക്യൂട്ടീവിന്റെ തോന്ന്യാസങ്ങൾക്കാണ് 2003-ലെ പൗരത്വ നിയമ ഭേദഗതി വഴിയൊരുക്കുന്നത് എന്ന് സാരം. 
മാത്രമല്ല, ഉപവകുപ്പ് 6 പ്രകാരം ദേശീയപൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തിയ ഒരാളെ സംബന്ധിച്ച് ആർക്കും ആക്ഷേപം ഉന്നയിക്കാം. അതിന് യാതൊരുവിധ മാനദണ്ഡങ്ങളും നിശ്ചയിക്കപ്പെട്ടിട്ടില്ല. ശത്രുക്കൾക്കോ, രാഷ്ട്രീയ എതിരാളികൾക്കോ, മറ്റാര്ക്കെങ്കിലുമൊക്കെയൊ ദുരുപയോഗത്തിനുള്ള  സാധ്യതകളാണ് ഈ ചട്ടം തുറന്നിടുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമല്ല പൊതുജനത്തിന് പോലും ഇത്തരം ഐഛീകമായ അമിതാധികാരങ്ങൾ കല്പിച്ചു കൊടുക്കുന്ന ഈ പദ്ധതി ഭരണഘടനയുടെ അനുച്ഛേദം 14-ന്റെ നഗ്നമായ ലംഘനമാണ്. 
സ്വകാര്യതാ ലംഘനം 
2003-ൽ പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും രൂപീകരിക്കുമ്പോൾ സ്വകാര്യതാ മൗലികാവകാശമാണ് എന്ന് പ്രഖ്യാപിച്ച ചരിത്ര വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നില്ല. 2018-ലാണ് പട്ടുസ്വാമി കേസിൽ, രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുവാനുള്ള ധനാത്മകമായ ബാധ്യത ഗവണ്മെന്റിനുണ്ട് എന്ന് വിധിക്കുന്നത്. ഇതുപ്രകാരം ആവശ്യമായ വിവരസംരക്ഷണ നിയമങ്ങൾ ഗവണ്മെന്റ് കൊണ്ടുവരേണ്ടതാണ്. നിയമത്തിന്റെ പിൻബലമില്ലാതെയുള്ള വിവരശേഖരണം ഭരണഘടനാവിരുദ്ധമാണ്. എന്നാൽ ഈ നിർദേശങ്ങൾക്ക് വിരുദ്ധമാണ് പൗരത്വനിയമത്തിലെ മേൽപ്പറഞ്ഞ ഭേദഗതികൾ. സ്വകാര്യത സംബന്ധിച്ച അവകാശവാദങ്ങൾ ആരംഭിക്കുന്നതിനും എത്രയോ കാലം മുൻപുള്ള സെൻസസ് നിയമത്തിൽ ഉൾച്ചേർത്തിട്ടുള്ള സ്വകാര്യതാ പരിരക്ഷകൾ ഒന്നും തന്നെ ഈ നിയമത്തിൽ ഇല്ല. നിയമത്തിൽ യാതൊരു പരാമർശവും ഇല്ലാത്ത കാര്യങ്ങളാണ് ജനസംഖ്യാ രജിസ്റ്ററിന്റെ രൂപീകരണവും പൗരത്വരജിസ്റ്ററിനായുള്ള വിവര ശേഖരണവും. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ പിൻബലമില്ലാതെ ബയോമെട്രിക്സ് ഉൾപ്പടെയുള്ള വിവരങ്ങൾ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ആധാർ ഗവണ്മെന്റിന്റെ സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുവാൻ മാത്രമേ ഉപയോഗിക്കുവാൻ പാടൊള്ളു എന്നും സുപ്രീംകോടതി വിധിയുണ്ട്. ഇതിനു വിരുദ്ധമായി, ആധാർ ആക്ടിന്റെ സെക്ഷൻ-7-ന്റെ പരിധിയിൽ വരാത്ത എൻ.പി.ആർ.-മായി ആധാർ ബന്ധിപ്പിക്കുവാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇക്കാര്യങ്ങളൊന്നും നിയമത്തിൽ അനുവദിക്കപ്പെട്ടിട്ടില്ല.  നിയമത്തിൽ ഇല്ലാത്ത കാര്യങ്ങൾ, പ്രത്യേകിച്ചും അവ മൗലീകാവകാശ നിയന്ത്രണങ്ങളുടെ പരിധിയിൽ വരുമ്പോൾ, ചട്ടങ്ങൾ വഴി നടപ്പിലാക്കാൻ കഴിയില്ല. ഇവിടെ ആധാറുമായി ബന്ധിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ 2003-ലെ ചട്ടങ്ങളിൽ പോലും ഇല്ലാത്തതാണ് എന്ന് കാണാം. അതുകൊണ്ടു തന്നെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധിയ്ക്കും ആധാർ വിധിക്കും വിരുദ്ധമാണ് എൻ.പി.ആറും സെക്ഷൻ 14(എ)-യും.

നിയമത്തിനും മുന്നേ വന്ന ചട്ടങ്ങൾ 
ഇതിൽ   ഏറ്റവും കൗതുകകരമായ കാര്യം ദേശീയ പൗരത്വ ചട്ടങ്ങൾ സാങ്കേതികമായിപ്പോലും നിലനിക്കുന്നതല്ല എന്നതാണ്. 2003-ലാണ് അന്നത്തെ ആഭ്യന്തരമന്ത്രി എൽ.കെ. അഡ്‌വാനി പ്രസ്തുത  പൗരത്വനിയമഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നത് 2004, ജനുവരി 7-നാണ്. വിജ്ഞാപനത്തിലൂടെ നിയമം നിലവിൽ വരുന്നത് 2004 ഡിസംബർ 3-നും. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2003 ഡിസംബർ 10-നു തന്നെ പൗരത്വ (പൗരരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് വിതരണവും സംബന്ധിച്ച) ചട്ടങ്ങൾ [Citizenship (Registration of Citizens and Issue of National Identity Cards) Rules, 2003] വിജ്ഞാപനം ചെയ്തിരുന്നു. അതായത് നിയമം നിലവിൽ വരുന്നതിനും ഒരു വര്ഷം മുൻപ് ചട്ടങ്ങൾ രൂപീകരിക്കപ്പെട്ടു! പാർലമെന്റ് പാസാക്കിയ  നിയമം നിയോഗിച്ചു നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചാണ് ചട്ടങ്ങൾ രൂപീകരിക്കുക. ഇവിടെ നിയമം നിലവിൽ വരുന്നതിനു മുന്നേ ചട്ടങ്ങൾ രൂപീകരിച്ചു എന്നുകാണാം. മാതാപിതാക്കൾക്ക് മുന്നേ കുഞ്ഞു ജനിച്ചു എന്ന് പറയുന്നതുപോലെ. എത്രമാത്രം ധിക്കാരപൂർവ്വമായ നിയമവിരുദ്ധതയാണിത്. മനുഷ്യന്റെ അടിസ്ഥാനഅവകാശങ്ങൾ സംബന്ധിച്ച നയരൂപീകരണങ്ങളിൽ ഇത്ര ഭീകരമായ ഭരണഘടനാ വിരുദ്ധത കടന്നു വരുമ്പോൾ ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.
2019-ലെ സി.എ.എ. റദ്ദാക്കിയാൽ മതിയാവില്ല.
അമിതാധികാര നിയോഗം (excessive delegation of power), ഐച്ഛികത (arbitrariness), സ്വകാര്യതാ ലംഘനം എന്നീ മൂന്നു കാരണങ്ങൾ കൊണ്ട് പൗരത്വനിയമത്തിലെ വകുപ്പ്-14(എ)-യും, ദേശീയ ജനസംഖ്യാ രജിസ്റ്ററും, ദേശീയ ഇന്ത്യൻ പൗരത്വ രജിസ്റ്ററും  ഭരണഘടനാവിരുദ്ധമാണ്. ജനാധിപത്യ സമൂഹം പ്രതീക്ഷിക്കുന്ന സമാന്യനീതിബോധത്തിനു നിരക്കാത്തതാണ് ഇവിടെ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളും നടപടിക്രമവും. പൗരത്വം തെളിയിക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തം ജനങ്ങൾക്കുമേൽ ചാർത്തുന്ന അതിപ്രധാനമായ തീരുമാനം എടുത്തിരിക്കുന്നത് പാർലമെന്റിന്റെ അനുമതിയോ നിയമമോ ഇല്ലാതെ ഏതൊക്കെയോ ഉദ്യോഗസ്ഥ തലത്തിലാണ്. ഇത് ജനാധിപത്യത്തിന്റെ നിഷേധമാണ്. ‘ഇന്ത്യയിലെ ജനങ്ങളാകുന്ന നമ്മൾ’ നമുക്ക് ഉണ്ടെന്നു കരുതുന്ന പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇങ്ങനെ തോന്ന്യാസപരമായ രീതിയിൽ പൗരത്വപട്ടിക നിലവിൽ വന്നാൽ ബഹിഷ്കൃതരാകുന്നത് രാജ്യത്തെ ഏറ്റവും ദരിദ്രരായ, അശരണരായ, അധസ്ഥിതരായ, നിരാലംബരായ, അരികുവത്കരിക്കപ്പെട്ട ജനതയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.   ഈ നിയമം റദ്ദു ചെയ്യപ്പെടാതെ 2019-ലെ പൗരത്വ നിയമഭേദഗതി റദ്ദു ചെയ്തു എന്ന് വന്നാൽ പോലും ദേശീയ പൗരത്വ രജിസ്റ്റർ നമ്മൾ ഇന്ത്യക്കാരുടെയെല്ലാപേരുടെയും കഴുത്തിൽ ചേർത്തു വച്ച വാൾതലപ്പായി നിലനിൽക്കും, ചോര കൊതിക്കുന്ന ഏതൊരു അധികാരഭ്രാന്തനും ഏതുനിമിഷവും വച്ച് കയറ്റുവാൻ കഴിയും വിധം.
ഈ ലേഖനം ഡൂൾന്യൂസ് പ്രസിദ്ധീകരിച്ചതാണ് (05/03/2020)