ഡിജിറ്റല്‍ കാസ്റ്റിസം

ഡിജിറ്റല്‍ കാസ്റ്റിസം

പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസങ്ങള്‍ക്കു ശേഷം രാജ്യത്തിനു ലഭിച്ചത് ഒരു ‘ആപ്പാ’ണ്. ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി അഥവാ ‘ഭീം’. റിസര്‍വ് ബാങ്കിന്റേയും, ഫിനാന്‍സ് കമ്മീഷന്റേയും രൂപീകരണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന ഡോ. ഭീംറാവു അംബേദ്കറിന്റെ സ്മരണാര്‍ത്ഥമാണ് പുതിയ യു പി ഐ ആപ്ലിക്കേഷന് ‘ഭീം’ എന്നു പേരിട്ടത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യത്ത് ഇന്ന് ഏറ്റവുമധികം വാഴ്ത്തപ്പെടുന്നതും വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ദേശീയ നേതാവ് അംബേദ്കറാണ്. ദിവസേന നൂറുകണക്കിനു പുസ്തകങ്ങളും പഠനങ്ങളും പ്രതിമകളും ചിത്രങ്ങളും സംഘടനകളും സമരങ്ങളും അംബേദ്കറുടെ വിചാരഭൂമികയെ വിസ്തൃതവും പ്രചണ്ഡവുമാക്കുന്നു. ഗാന്ധിജി പറഞ്ഞത് എത്രയോ ശരിയാണ്, സ്വയം വിസ്മരിക്കപ്പെടാന്‍ അനുവദിക്കുന്ന ഒരു വ്യക്തിത്വമല്ല അംബേദ്കര്‍.
ദേശീയതയുടെ ചരിത്രവും പാരമ്പര്യവും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിനും അംബേദ്കര്‍ സാധ്യതകളേറെയുള്ള ബിംബമാണ്. പട്ടേലിനേയും ശിവജിയേയും നയിച്ച വഴിയിലൂടെ അംബേദ്കറെയും നടത്തുകയാണവര്‍.

നോട്ട് അസാധുവാക്കലും അംബേദ്കറുടെ ആശയമായിരുന്നു എന്ന തരത്തിലുള്ള പ്രചാരണം വാട്ട്‌സ് ആപ്പിലും മറ്റു സമൂഹ മാധ്യമങ്ങളിലും വ്യാപകമായുണ്ട്. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഷെഡ്യൂള്‍ഡ് കാസ്റ്റ് മോര്‍ച്ചാ നേതാവ് ദുഷ്യന്ത് കുമാര്‍ ഗൗതം, തെലുങ്കാനയിലെ നേതാവ് രമചന്ദര്‍ റാവു തുടങ്ങിയവര്‍ ഈ വാദവുമായി വന്നു. ഇത്തരം പ്രചാരണങ്ങള്‍ക്ക് ആധികാരികതയുടെ പരിവേഷം നല്കിയത് അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തിനു നല്കിയ അഭിമുഖമാണ്. ”1923-ല്‍ <ജൃീയഹലാ െീള കിറശമി ഞൗുലല; ഛൃശഴശി െമിറ ടീഹൗശേീി>െ എന്ന പുസ്തകത്തില്‍, കറന്‍സിയുടെ പൂഴ്ത്തിവയ്പ്പും പണപ്പെരുപ്പവുംതടയുന്നതിനു വേണ്ടി 10 വര്‍ഷത്തിലൊരിക്കല്‍ ഡീമോണട്ടൈസേഷന്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്എന്നണ് പ്രകാശ് പറഞ്ഞത്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കപ്പെടേണ്ടതുണ്ട്.

കേംബ്രിഡ്ജില്‍ നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനായിരുന്നു അംബേദ്കര്‍. ആ മേഖലയില്‍ കഷ്ടിച്ച് ഒന്നര പതിറ്റാണ്ടു മാത്രമെ സജീവമായിരുന്നൊള്ളൂ എങ്കിലും ശ്രദ്ധേയമായ സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. അതുകൊണ്ടാണ്, എന്റെ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് അംബേദ്കറാണെന്ന് നോബേല്‍ ജേതാവ് അമര്‍ത്യ സെന്‍ പറഞ്ഞത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ അംബേദ്കറുടെ ഗവേഷണപ്രബന്ധമായിരുന്നു ”ഇന്ത്യന്‍ രൂപയുടെ പ്രശ്‌നങ്ങള്‍: കാരണങ്ങളും പരിഹാരവും” എന്ന ഗ്രന്ഥമായി പിന്നീട് പുറത്തു വന്നത്. 7 അധ്യായങ്ങളിലായി ഇന്ത്യന്‍ രൂപയുടേയും കറന്‍സി വ്യവസ്ഥയുടേയും ചരിത്ര പരിണാമങ്ങള്‍ അപഗ്രഥിച്ചുകൊണ്ട് ഇന്ത്യന്‍ രൂപയ്ക്ക് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡാണ് അഭികാമ്യം എന്നു സ്ഥാപിക്കുകയാണ് അംബേദ്കര്‍. നാണയത്തിന്റെ പരിണാമഗതിയെ അപഗ്രഥിക്കുമ്പോള്‍ ലോഹനാണയങ്ങളുടെ ഡീമോണട്ടൈസേഷനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് എന്നല്ലാതെ പേപ്പര്‍ കറന്‍സി നോട്ടുകള്‍ റദ്ദാക്കുന്നതിനേക്കുറിച്ചോ, നോട്ടു റദ്ദാക്കലിന്റെ ഗുണത്തെക്കുറിച്ചൊ ദോഷത്തെക്കുറിച്ചൊ അതിലൊരിടത്തും രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല.

ഒന്നാം ലോകമഹായുദ്ധാനന്തരം ഇന്ത്യന്‍ റുപ്പിയേക്കുറിച്ചും അതിന്റെ മൂല്യത്തേക്കുറിച്ചും പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട റോയല്‍ കമ്മീഷന്‍ (ദി ഹില്‍ട്ടന്‍ യംഗ് കമ്മീഷന്‍)-നു നല്കിയ സ്റ്റേയ്റ്റ്‌മെന്റ് ഓഫ് എവിഡന്‍സിലും ഡീമോണിട്ടൈസേഷനെക്കുറിച്ച് പരാമര്‍ശമില്ല. ഇന്ത്യന്‍ രൂപയുടെ പ്രശ്‌നങ്ങള്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ അധികരിച്ചായിരുന്നു കമ്മീഷന്റെ തെളിവെടുപ്പ്.

രൂപയുടെ സ്ഥിരതയ്ക്കും വിലസ്ഥിരതയ്ക്കും ഉതകുന്നതായിരിക്കണം മോണിട്ടറി പോളിസി എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദഗതികളുടെ കാതല്‍. ”കച്ചവട താത്പര്യങ്ങള്‍ക്കനുസരിച്ച് രൂപയുടെ മൂല്യം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാമെന്നു കരുതുന്ന ഗവണ്മെന്റുകളെ കറന്‍സികൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നത് അപകടകരമാണ്. ഇത്തരം അബദ്ധധാരണകള്‍ വച്ചുകൊണ്ട് ഗവണ്മെന്റുകല്‍ കറന്‍സി കൈകാര്യം ചെയ്തതുമൂലമുണ്ടായ ദുരന്തങ്ങള്‍ ചരിത്രത്തില്‍ നിരവധിയാണ്. ” അദ്ദേഹം പറഞ്ഞു.

അതുകൊണ്ടു തന്നെ രാഷ്ട്രീയ ഇടപെടലുകള്‍ അസ്ഥിരപ്പെടൂത്താത്ത സുസ്ഥിരമായ ഒരു സംവിധാനം അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. കറന്‍സി പ്രിന്റ് ചെയ്യുവാനുള്ള അധികാരം ഗവണ്മെന്റുകള്‍ക്ക് ആയിരിക്കരുത്. അതിന് സ്വതന്ത്രമായ സെന്‍ട്രല്‍ ബാങ്ക് രൂപീകരിക്കണം.അദ്ദേഹത്തിന്റെ ഈ നിര്‍ദേശത്തെ പിന്‍പറ്റിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കണം എന്ന് ഹില്ട്ടണ്‍ യംഗ് കമ്മറ്റി നിര്‍ദേശിക്കുന്നത്. സ്ഥിരതയും വിശ്വാസ്യതയും പ്രവര്‍ത്തന സ്വാതന്ത്ര്യവുമുള്ള ഒരു സെന്‍ട്രല്‍ ബാങ്ക് എന്ന നിലയില്‍ 1935 മുതല്‍ റിസര്‍വ് ബാങ്ക് നിലകൊണ്ടു.

പക്ഷേ, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒട്ടും ആശ്യാസകരമായ കാര്യങ്ങളല്ല. ബാങ്കിന്റെ സ്വാതന്ത്ര്യം അപകടപ്പെട്ടിരിക്കുന്നുവെന്നും പ്രതിച്ഛായക്ക് വീണ്ടെടുക്കാനാവാത്ത വിധം മങ്ങലേറ്റിരിക്കുന്നുവെന്നും ചൂണ്ടിക്കണിച്ചുകൊണ്ട് ജീവനക്കാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കത്തെഴുതുന്ന സാഹചര്യമാണ്.

നവംബര്‍ എട്ടിന് ഒരു അശനിപാതം പോലെ ഡീമോണിട്ടൈസേഷന്‍ വന്നു ഭവിക്കുമ്പോഴും നാം കരുതിയത് ഗവുരവതരമായ ആലോചനകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡെടുത്ത തീരുമാനമായിരുന്നു അത് എന്നായിരുന്നു. എന്നാല്‍ പാര്‍ലമെന്ററി സമിതിയ്ക്ക് എഴുതി നല്‍കിയ മറുപടിയില്‍ ആര്‍ ബി ഐ പറയുന്നത് നവംബര്‍ 7-ന് ഗവണ്മെന്റില്‍ നിന്നു തന്നെയാണ് ഇത്തരത്തിലൊരു തീരുമാനം വരുന്നത് എന്നാണ്. തൊട്ടടുത്ത ദിവസം, നവംബര്‍ 8-നു തന്നെ ബോര്‍ഡ് ചേര്‍ന്ന് അസാധാരണമായ വേഗതയില്‍ തീരുമാനമെടുത്ത് അതൊരു നിര്‍ദേശമായി ഗവണ്മെന്റിനു സമര്‍പ്പിക്കുകയായിരുന്നു. ഇടതു-വലതു ഭേദമന്യേ, ലാറി സമ്മേഴ്‌സ്, കൗഷിക് ബസു, കെന്നിത്ത് റെജോഫ്, പോള്‍ ക്രുഗ്മാന്‍, അമര്‍ത്യ സെന്‍, മന്മോഹന്‍ സിംഗ്, പ്രണോബ് സെന്‍, പ്രഭാത് പട്‌നായിക്, അഭിജിത് ബാനര്‍ജി, ജീന്‍ ഡ്രീസ്, ഗീത പോപിനാഥ് തുടങ്ങി ലോകമറിയുന്ന ഏതാണ്ടെല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഫോര്‍ബ്‌സ്, എക്കണൊമിസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍, റൊയിട്ടേഴ്‌സ്, ഹാര്‍വാര്‍ഡ് ബിസിനസ് ജേര്‍ണല്‍, ഹഫിംഗ്ടണ്‍ പോസ്റ്റ് തുടങ്ങി എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും ഒരുപോലെ തള്ളിപ്പറഞ്ഞ ഒരു നയസമീപനത്തിന് ഒറ്റ ദിവസംകൊണ്ട് അനുമതി നല്കിയ നടപടി ആര്‍ ബി ഐ-യെ അന്താരാഷ്ട്ര തലത്തില്‍ അപഹാസ്യമാക്കുകയും സ്വതന്ത്ര പ്രതിച്ഛായ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു എന്ന കാര്യത്തില്‍ സംശയമില്ല. ഇത് അംബേദ്കറുടെ ധനതത്വ വിചാരങ്ങള്‍ക്ക് കടവിരുദ്ധമാണെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ചിന്താധാരയെ അപമാനിക്കുന്നതു കൂടിയാണ്.
ഇന്നത്തെ കറന്‍സി സംവിധാനവുമായി നേരിട്ടു സംവദിക്കുന്നതല്ല അംബേദ്കറുടെ പഠനം. എന്നാല്‍ പ്രശ്‌നത്തെ സമീപിക്കുന്നതിനും പരിഹാരം കാണൂന്നതിനും വേണ്ടി അദ്ദേഹം മുന്നോട്ടു വച്ച് അസമീപന രീതി ഇന്നും പ്രസക്തമാണ്. മൂന്നു കാര്യങ്ങളാണ് അദ്ദേഹം അടിസ്ഥാനമാക്കുന്നത്. 1. സ്ഥിരത, 2. പണപ്പെരുപ്പം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത, 3. സാമ്പത്തിക നയങ്ങള്‍ വിവിധ വിഭാഗങ്ങള്‍ക്കിടയിലുണ്ടാക്കുന്ന ഫലങ്ങളുടെ വിലയിരുത്തല്‍. ഒരു നയം രാജ്യത്തെ അടിസ്ഥന വര്‍ഗത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനായിരിക്കണം മുന്‍ഗണന കൊടുക്കേണ്ടത് എന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ഒരു വിലയിരുത്തല്‍ ഡീമോണിട്ടൈസേഷന്‍ നടപ്പിലാക്കുന്ന ഘട്ടത്തില്‍ നടന്നിട്ടില്ല എന്നതി പകല്‍ പോലെ വ്യക്തമാണ്. ഇത്രയധികം സാമ്പത്തിക അനിശ്ചിതത്വവും, ചഞ്ചാട്ടങ്ങളും, തൊഴില്‍ നഷ്ടവും, വളര്‍ച്ച മുരടിപ്പും ഉണ്ടാക്കുന്ന ഒരു നയം പ്രത്യേകിച്ച് അടിസ്ഥാന വിഭാഗങ്ങളെ ഏറ്റവും മോശമായ രീതിയില്‍ ബാധിക്കുന്ന ഒരു നയം അംബേദ്കര്‍ മുന്നോട്ടു വച്ച മൂന്നു മനദണ്ഡങ്ങള്‍ക്കുമെതിരാണ്.

പ്രധാനമന്ത്രിയുടെ ആഖ്യാന വൈഭവത്തില്‍ നോട്ടു റദ്ദാക്കലിന്റെ ‘പുതിയ ലക്ഷ്യം’ കറന്‍സിലെസ്സ് സമൂഹമാണ്. (റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും ഡീമോണട്ടൈസേഷന്റെ ലക്ഷ്യം നവംബര്‍ 8-ലേതു തന്നെയാണ്. ക്യാഷ്‌ലെസ്സ് ഇപ്പോഴും കയറി വന്നിട്ടില്ല. ഡിജിറ്റല്‍ എന്ന വാക്കുപോലുമില്ല). ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂ പറഞ്ഞതുപോലെ കാളയ്ക്കു മുന്നില്‍ വണ്ടി കെട്ടുന്നതുപോലത്തെ ഏര്‍പ്പാടായിപ്പോയി ഇത്. നിലമൊരുക്കാതെ ഇത്തരമൊരു സാഹസത്തിനു മുതിരുന്നത്, സ്വാഭാവികമായി സംഭവിക്കേണ്ടിയിരുന്ന ഒരു പരിവര്‍ത്തനപാതയിലേക്ക് മനുഷ്യരെ തോക്കിന്‍ മുനയിലെന്ന പോലെ നടത്താന്‍ തീരുമാനിച്ചത് ആര്‍ക്കാണ് ഗുണം ചെയ്തിട്ടുണ്ടാകുക? എന്തു തരം സമൂഹിക മാറ്റമാണ് ഇതു സൃഷ്ടിക്കുക? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നാം ഉത്തരം തേടേണ്ടതുണ്ട്.
46കോടിയോളം നിരക്ഷരര്‍, ഇന്റര്‍നെറ്റ് എന്താണെന്നുപോലും അറിയാത്ത 84 കോടി പേര്‍, വൈദ്യുതി എത്താത്ത 43 കോടി മനുഷ്യര്‍, ഒരു ബാങ്ക് അക്കൗണ്ടുപോലുമില്ലാത്തവര്‍ 46 കോടിയോളം, മൊത്തം തൊഴില്‍സേനയുടെ 90 ശതമാനവും അസംഘടിത മേഖലയില്‍, മൊത്തം സാമ്പത്തിക ഇടപാടൂകളില്‍ 95 ശതമാനവും പണമായിട്ട് ഇത്തരമൊരു സമൂഹത്തിലാണ് ഒറ്റ രാത്രികൊണ്ട് നിലവിലുണ്ടായിരുന്ന ആകെ കറന്‍സി നോട്ടുകളുടെ 86.4% പിന്‍വലിച്ച് ഇനി ഡിജിറ്റല്‍ ആകുവാന്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here